കോഹ്ലിയല്ല, ടി20 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് ആവേണ്ടിയിരുന്നത് ആ താരം, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

2024 ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്ക് കിരീടം ലഭിച്ചതിൽ നിർണായക പങ്കാണ് സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി വഹിച്ചിരുന്നത്. കോഹ്ലി നേടിയ അർധസെഞ്ച്വറിയുടെ പിൻബലത്തിലാണ് ഫൈനലിൽ ഇന്ത്യക്ക് മികച്ച സ്കോർ നേടാനായത്. 59 പന്തിൽ നിന്ന് 76 റൺസാണ് കലാശ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിരാട് കോഹ്ലി നേടിയത്. രോഹിത് ശർമ്മ, റിഷഭ് പന്ത്, സൂര്യകുമാർ യാദവ് എന്നീ പ്രധാന ബാറ്റർമാർ തുടക്കത്തിലേ പുറത്തായപ്പോഴായിരുന്നു കോഹ്ലിയുടെ നിർണായക ഇന്നിങ്സ്.

അക്സർ പട്ടേലിനൊപ്പം സൂപ്പർതാരം ഉണ്ടാക്കിയെടുത്ത കൂട്ടുകെട്ട് ആരും മറക്കാനിടയില്ല. എന്നാൽ ടി20 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം വിരാട് കോഹ്ലിക്ക് ആയിരുന്നില്ല നൽകേണ്ടിയിരുന്നതെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. കോഹ്ലിക്ക് പകരം ഇന്ത്യൻ ടീമിലെ ബോളർമാരിൽ ആർക്കെങ്കിലുമായിരുന്നു ആ അവാർഡ് സമ്മാനിക്കേണ്ടിയിരുന്നതെന്ന് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു.

“ടി20 ലോകകപ്പ് ഫൈനലിന്റെ തുടക്കത്തിൽ തോൽക്കുന്ന അവസ്ഥയിലേക്കായിരുന്നു ഇന്ത്യ ആദ്യം പോയിക്കൊണ്ടിരുന്നത്. എന്നാൽ വിരാട് കോഹ്ലിയുടെ ഇന്നിങ്സ് ടീമിനെ രക്ഷിച്ചു. 128 സ്ട്രൈക്ക് റേറ്റിൽ അർധസെഞ്ച്വറി നേടി അവസാനം വരെ കോഹ്ലി ടീമിനായി പൊരുതി. എന്നാൽ ഫൈനലിൽ എന്റെ പ്ലെയർ ഓഫ് ദ മാച്ച് ഒരു ബോളറാകുമായിരുന്നു. കാരണം അവരാണ് യഥാർഥത്തിൽ‌ തോൽ‌വിയുടെ വക്കിൽ നിന്ന് കളി ഇന്ത്യക്ക് അനുകൂലമാക്കി മാറ്റിയത്”, സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

Latest Stories

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍ ബിഹാര്‍ ബിജെപിയ്ക്ക് കൈമാറി; ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രി

അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണം, ആരോപണവിധേയനായ ഡോ. കെ റാമിനെ കോളേജില്‍നിന്ന് പുറത്താക്കും

ചേട്ടന്‍ തന്നെ താരം, ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരം സഞ്ജു സാംസണിന്

ട്രംപിന്റെ നാവിക ഉപരോധത്തെ വകവെയ്ക്കാതെ ചൈനീസ് കപ്പല്‍; അമേരിക്കന്‍ ഉപരോധമുള്ള 'റിച്ച് സ്റ്റാറി' ഹോര്‍മുസ് കടലിടുക്ക് കടന്നുപോയി

സര്‍ക്കാരിന് ജനങ്ങള്‍ എക്‌സിറ്റ് അടിച്ചു, എല്‍ഡിഎഫിന്റെ പരാജയം സഖാക്കള്‍ തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍; കോണ്‍ഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് തീരുമാനിക്കും

മൗനത്തിന്റെ രാഷ്ട്രീയം: ജാതി, വിദ്യാർത്ഥി മരണങ്ങൾ, അംബേദ്കർ ജയന്തിയുടെ മുന്നിൽ നിൽക്കുന്ന ഇന്ത്യയും കേരളവും

'മിടുക്കനായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്'; കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി

നേമം, പാലക്കാട് ഉള്‍പ്പെടെ അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍വരെ നേടുമെന്ന് ബിജെപി വിലയിരുത്തല്‍; തൃശൂരിലും തിരുവനന്തപുരത്തും അട്ടിമറി സാധ്യതയെന്നും കോര്‍കമ്മിറ്റി

സ്വയം രക്ഷകനായ് ചിത്രീകരണം, മാര്‍പാപ്പയെ വിമര്‍ശിച്ച് പിന്നാലെ യേശുവായി ചിത്രീകരിച്ച ചിത്രവുമായി ട്രംപ്; വ്യാപക പ്രതിഷേധത്തിന് പിന്നാലെ ചിത്രം നീക്കി

ഡിജിറ്റൽ ആരോഗ്യ വിപ്ലവത്തിന്റെ മറുവശം, ASHA തൊഴിലാളികളുടെ “അദൃശ്യ ജോലിഭാരവും അസമത്വവും "