ചാമ്പ്യന്‍സ് ട്രോഫി മാത്രമല്ല, അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഇന്ത്യ-പാക് മത്സരങ്ങളും നടക്കുക ഒരിടത്ത്: റിപ്പോര്‍ട്ട്

ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് പുറമേ അടുത്ത 3 വര്‍ഷത്തേക്കുള്ള എല്ലാ ഇന്ത്യ-പാക് മത്സരങ്ങള്‍ക്കും  ദുബായ് വേദിയാകുമെന്ന് റിപ്പോര്‍ട്ട്. ഐസിസി ഇവന്റുകളായ വനിതാ ഏകദിന ലോകകപ്പ് 2025, പുരുഷന്മാരുടെ ടി20 ലോകകപ്പ് 2026 എന്നിവയിലെ ഇന്ത്യ-പാക് മത്സരങ്ങള്‍ ദുബായില്‍ നടന്നേക്കും.

ഈ രണ്ട് ടൂര്‍ണമെന്റുകളും ഇന്ത്യയിലാണ് നടക്കേണ്ടത്. സ്ത്രീകളുടെ ഇവന്റ് പൂര്‍ണ്ണമായും ഇന്ത്യയിലും, പുരുഷന്മാരുടേത് ശ്രീലങ്കയുമായി സഹകരിച്ചുമാണ് നടക്കുക. എല്ലാ ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍ക്കും ദുബായ് ആതിഥേയത്വം വഹിക്കണമെന്ന ആശയം പിസിബിയാണ് ഐസിസിക്കും ബിസിസിഐക്കും മുന്നില്‍ വെച്ചിരിക്കുന്നത്.

ഐസിസിയും ബിസിസിഐയും ഇതിനോട് യോജിച്ചാല്‍ ഈ തീരുമാനവുമായി മുന്നോട്ട് പോകാം. ”ഞങ്ങള്‍ക്ക് പണം വേണ്ട; ഞങ്ങള്‍ക്ക് ബഹുമാനം വേണം,” പിസിബി ഉദ്യോഗസ്ഥന്‍ ക്രിക്കറ്റ് പാകിസ്ഥാനോട് പറഞ്ഞു.

നിലവില്‍ ഐസിസി ഇവന്റുകളില്‍ മാത്രമാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം നടക്കുന്നത്. അപൂര്‍വ്വമായി നടക്കുന്ന ഈ ഏറ്റമുട്ടല്‍ കാണാന്‍ വന്‍ ആരാധകാവൃന്ദമാണ് സ്റ്റേഡിയങ്ങളിലേത്ത് ഒഴുകിയെത്തുന്നത്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി