വജ്രായുധം ഇല്ലാത്തത് ഞങ്ങളെ ചതിച്ചു, ആ സമയം ഞാൻ മറ്റൊരു തുറുപ്പുചീട്ടിലൂടെ ഇന്ത്യയെ രക്ഷിച്ചു; വമ്പൻ വെളിപ്പെടുത്തലുമായി പരാസ് മാംബ്രെ

2024ലെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൻ്റെ മുൻ ബൗളിംഗ് പരിശീലകനായിരുന്ന പരാസ് മാംബ്രെയുടെ കാലാവധി അവസാനിച്ചു. മുൻ ഇന്ത്യൻ ബാറ്റർ രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യപരിശീലകനായതോടെയാണ് 52കാരൻ ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫിൻ്റെ ഭാഗമായത്. നവംബർ 2021 ലാണ് സ്ഥാനം ഏറ്റെടുത്തത്.

2021 മുതൽ, മാംബ്രെ നിരവധി പ്രധാന ടൂർണമെൻ്റുകളിൽ ടീം ഇന്ത്യയുടെ മേൽനോട്ടം വഹിച്ചിട്ടുണ്ട്. 2022 ടി20 ലോകകപ്പ് മുതൽ 2023ലെ ഏകദിന ലോകകപ്പ് വരെ, ഇന്ത്യയുടെ ബൗളിംഗ് ആക്രമണം പരമാവധി പ്രയോജനപ്പെടുത്താൻ ബൗളിംഗ് കോച്ച് തൻ്റെ ഏറ്റവും മികച്ച ശ്രമങ്ങൾ നടത്തി.

ബൗളിംഗ് പരിശീലകനായിരുന്ന മാംബ്രെയുടെ ഒരു പ്രധാന ഘട്ടത്തിൽ, പരിക്ക് കാരണം പേസർ ജസ്പ്രീത് ബുംറയുടെ സേവനം അദ്ദേഹത്തിന് നഷ്‌ടമായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. അടുത്തിടെ, ബുംറയുടെ അഭാവം എങ്ങനെ നേരിട്ടു എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തി വന്നിരിക്കുകയാണ്.

“ആദ്യത്തെ കാര്യം സ്വീകാര്യതയാണ്. അവൻ ഇല്ലാത്തത് ആദ്യം ഞാൻ അംഗീകരിച്ചു. തീർച്ചയായും, അദ്ദേഹം ചെയ്യുന്നതെല്ലാം ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്നു, എൻസിഎയുമായുള്ള ഏകോപനം ശരിക്കും പ്രശംസനീയമായിരുന്നു. അവനു വീണ്ടും പരിക്കേറ്റു … തീർച്ചയായും അത് എളുപ്പമായിരുന്നില്ല, കാരണം ഞങ്ങൾ ഡബ്ല്യുടിസി ഫൈനലിനായി അവനെ നോക്കുകയായിരുന്നു, അവിടെ സാഹചര്യങ്ങൾ അദ്ദേഹത്തിന് അനുയോജ്യമാണ്. എന്നിട്ടും ഞങ്ങൾക്ക് അവനെ നഷ്ടമായി”വെങ്കിട കൃഷ്ണ ബിയുമായുള്ള അഭിമുഖത്തിൽ മാംബ്രെ പറഞ്ഞു.

കൂടാതെ, മുഹമ്മദ് സിറാജിനെപ്പോലെ ഒരാളെ വളർത്തിയെടുക്കാൻ ബുംറയുടെ അഭാവം ഇന്ത്യൻ ടീമിനെ സഹായിച്ചതായി പരാസ് മാംബ്രെ അഭിപ്രായപ്പെട്ടു. ബൗളർമാർക്കിടയിൽ മത്സരം കാണുന്നത് നല്ലതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

Latest Stories

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്