വജ്രായുധം ഇല്ലാത്തത് ഞങ്ങളെ ചതിച്ചു, ആ സമയം ഞാൻ മറ്റൊരു തുറുപ്പുചീട്ടിലൂടെ ഇന്ത്യയെ രക്ഷിച്ചു; വമ്പൻ വെളിപ്പെടുത്തലുമായി പരാസ് മാംബ്രെ

2024ലെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൻ്റെ മുൻ ബൗളിംഗ് പരിശീലകനായിരുന്ന പരാസ് മാംബ്രെയുടെ കാലാവധി അവസാനിച്ചു. മുൻ ഇന്ത്യൻ ബാറ്റർ രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യപരിശീലകനായതോടെയാണ് 52കാരൻ ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫിൻ്റെ ഭാഗമായത്. നവംബർ 2021 ലാണ് സ്ഥാനം ഏറ്റെടുത്തത്.

2021 മുതൽ, മാംബ്രെ നിരവധി പ്രധാന ടൂർണമെൻ്റുകളിൽ ടീം ഇന്ത്യയുടെ മേൽനോട്ടം വഹിച്ചിട്ടുണ്ട്. 2022 ടി20 ലോകകപ്പ് മുതൽ 2023ലെ ഏകദിന ലോകകപ്പ് വരെ, ഇന്ത്യയുടെ ബൗളിംഗ് ആക്രമണം പരമാവധി പ്രയോജനപ്പെടുത്താൻ ബൗളിംഗ് കോച്ച് തൻ്റെ ഏറ്റവും മികച്ച ശ്രമങ്ങൾ നടത്തി.

ബൗളിംഗ് പരിശീലകനായിരുന്ന മാംബ്രെയുടെ ഒരു പ്രധാന ഘട്ടത്തിൽ, പരിക്ക് കാരണം പേസർ ജസ്പ്രീത് ബുംറയുടെ സേവനം അദ്ദേഹത്തിന് നഷ്‌ടമായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. അടുത്തിടെ, ബുംറയുടെ അഭാവം എങ്ങനെ നേരിട്ടു എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തി വന്നിരിക്കുകയാണ്.

“ആദ്യത്തെ കാര്യം സ്വീകാര്യതയാണ്. അവൻ ഇല്ലാത്തത് ആദ്യം ഞാൻ അംഗീകരിച്ചു. തീർച്ചയായും, അദ്ദേഹം ചെയ്യുന്നതെല്ലാം ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്നു, എൻസിഎയുമായുള്ള ഏകോപനം ശരിക്കും പ്രശംസനീയമായിരുന്നു. അവനു വീണ്ടും പരിക്കേറ്റു … തീർച്ചയായും അത് എളുപ്പമായിരുന്നില്ല, കാരണം ഞങ്ങൾ ഡബ്ല്യുടിസി ഫൈനലിനായി അവനെ നോക്കുകയായിരുന്നു, അവിടെ സാഹചര്യങ്ങൾ അദ്ദേഹത്തിന് അനുയോജ്യമാണ്. എന്നിട്ടും ഞങ്ങൾക്ക് അവനെ നഷ്ടമായി”വെങ്കിട കൃഷ്ണ ബിയുമായുള്ള അഭിമുഖത്തിൽ മാംബ്രെ പറഞ്ഞു.

കൂടാതെ, മുഹമ്മദ് സിറാജിനെപ്പോലെ ഒരാളെ വളർത്തിയെടുക്കാൻ ബുംറയുടെ അഭാവം ഇന്ത്യൻ ടീമിനെ സഹായിച്ചതായി പരാസ് മാംബ്രെ അഭിപ്രായപ്പെട്ടു. ബൗളർമാർക്കിടയിൽ മത്സരം കാണുന്നത് നല്ലതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ