ഒളിച്ചോടുന്നില്ല, ഇവിടെയെല്ലാം പിഴച്ചു, കുറ്റസമ്മതം നടത്തി കോഹ്ലി

ഇപ്പോഴും അപ്പോഴും ഇന്ത്യയൂടെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്നും ഒളിച്ചോടുന്നില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. സ്ഥിരതയില്ലായ്മയും വേണ്ടവിധത്തില്‍ പ്രയോഗിക്കാതിരുന്നതും ശ്രദ്ധക്കുറവും തകര്‍ച്ചയെ അതിജീവിക്കാനുള്ള കഴിവില്ലായ്മയുമാണ് ടീമിന്റെ പരാജയത്തിന് കാരണമെന്നും താരം പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റില്‍ 2-1 ന് പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ നടന്ന പ്രസന്റേഷനിലായിരുന്നു ഇന്ത്യന്‍ നായകന്റെ തോല്‍വിസമ്മതം.

ബാറ്റിംഗാണ് ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യം അതില്‍ നിന്നും ഓടിയൊളിച്ചിട്ട് കാര്യമില്ല. എല്ലായ്‌പ്പോഴുമുള്ള ഈ കൂട്ടത്തകര്‍ച്ച ഒരു നല്ലകാര്യമല്ല. ഇത് വളരെ നിരാശപ്പെടുത്തുന്ന കാര്യമാണ്. അതിന് ന്യായീകരണമില്ല. ദക്ഷിണാഫ്രിക്കയെ അവരുടെ മണ്ണില്‍ ചെന്ന് തോല്‍പ്പിക്കുമെന്നു ഒരുപാട് ഞങ്ങളില്‍ നിന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് അത് കഴിഞ്ഞില്ല. എന്നാല ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുകയും മികച്ച കളിക്കാരായി തിരിച്ചുവരികയും വേണം. കോഹ്ലി പറഞ്ഞു.

സെഞ്ചുറിയനില്‍ 113 റണ്‍സിന് ആദ്യ മത്സരത്തില്‍ ജയിച്ച ശേഷമായിരുന്നു ഇന്ത്യ പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടു മത്സരങ്ങള്‍ തോറ്റത്. ഈ രണ്ടു മത്സരങ്ങളിലും ഇന്ത്യന്‍ ബാറ്റിംഗ് അസാധാരണമായ വിധത്തില്‍ വീഴുകയും ചെയ്തു. ഇന്ത്യ അടിയന്തിരമായി ശ്രദ്ധ വെയ്‌ക്കേണ്ട ഏരിയകളെക്കുറിച്ചും എവിടെയാണ് പിഴച്ചതെന്നും കോഹ്ലി പറഞ്ഞു.

ആള്‍ക്കാര്‍ പേസിനെക്കുറിച്ചും ബൗണ്‍സിനെകുറിച്ചും അവരുടെ ഉയരം പരിഗണിക്കണം എന്നെല്ലാം പറഞ്ഞിരുന്നു. അത് അവര്‍ക്ക് മൂന്ന് ടെസ്റ്റുകളിലുമായി അനേകം വിക്കറ്റുകള്‍ വീഴ്ത്താന്‍ ഉപകരിച്ചു. തെറ്റുവരുത്താന്‍ അവര്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടുമിരുന്നു. നന്നായി അറിയാവുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക