ഐപിഎല്ലില്‍ മലയാളി താരങ്ങള്‍ക്ക് പുല്ലുവില, ലേലത്തില്‍ പങ്കെടുത്ത എട്ട് പേരും അണ്‍സോള്‍ഡ്

ഐപിഎല്‍ 2024 സീസണിന് മുന്നോടിയായുള്ള മിനി താരലേലത്തില്‍ മലയാളി താരങ്ങളെ ആരും വാങ്ങിയില്ല. എട്ട് മലയാളികളാണ് ലേലത്തിനുണ്ടായിരുന്നത്. രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, ഓള്‍റൗണ്ടര്‍മാരായ അബ്ദുള്‍ ബാസിത്, വൈശാഖ് ചന്ദ്രന്‍, സ്പിന്നര്‍ എസ് മിഥുന്‍, പേസര്‍മാരായ കെ എം ആസിഫ്, ബേസില്‍ തമ്പി, അകിന്‍ സത്താര്‍ എന്നിവരാണ് പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഒരു ഫ്രാഞ്ചൈസിയും താല്‍പര്യം കാണിച്ചില്ല.

ലേലത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള മലയാളികള്‍ രോഹന്‍ കുന്നുമ്മലും ബേസില്‍ തമ്പിയുമായിരുന്നു. ഐപിഎല്ലില്‍ മുമ്പ് കളിച്ച പരിചയം ബേസിലിനുണ്ടായിരുന്നു. എന്നാല്‍ ഒരു ടീമും ഇരുവര്‍ക്കുമായി താല്‍പ്പര്യം പ്രകടപ്പിച്ചില്ല. മലയാളിയായ സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് പോലും ചെറുവിരല്‍ അനക്കിയില്ല.

ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്ചവെച്ച ഓസീസ് താരങ്ങള്‍ക്കായിരുന്നു ലേലത്തില്‍ കൂടുതല്‍ ഡിമാന്റ്. സ്റ്റാര്‍ക്കിനും കമ്മിന്‍സിനുമായി ടീമുകള്‍ മത്സരിച്ച് ലേലം വിളിച്ചു. ലേലത്തുക ഒന്നിലധികം തവണ റെക്കോഡുകള്‍ ഭേദിക്കുകയും ചെയ്തു. പാറ്റ് കമ്മിന്‍സിനെ 20.5 കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് മുടക്കിയപ്പോള്‍ അത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയെന്ന റെക്കോഡിട്ടു.

എന്നാല്‍ ആ റെക്കോഡിന് അധികം ആയുസ്സുണ്ടായില്ല. സ്റ്റാര്‍ക്കിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 24.75 കോടി മുടക്കിയപ്പോള്‍ അത് പഴങ്കഥയായി. ഹെഡിനെ 6.80 കോടിക്ക് സണ്‍റൈസേഴ്സ് സ്വന്തമാക്കി.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി