രണ്ടാമത്തെ മത്സരത്തിലും നിക്കോളാസ് പൂരന്റെ അര്‍ദ്ധശതകം പാഴായി ; വിന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ പരമ്പര പിടിച്ചു

നിക്കോളാസ് പൂരന്റെയൂം റോമാന്‍ പവലിന്റെയൂം ഉജ്വല ബാറ്റിംഗും വെടിക്കെട്ടും ഇന്ത്യയ്‌ക്കെതിരേ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് തുണയായില്ല. രണ്ടുപേരും അര്‍ദ്ധശതകം നേടി ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ലക്ഷ്യത്തിന് 10 റണ്‍സ് അകലെ വീണു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന നൂറ് റണ്‍സിന്റെ കൂട്ടുകെട്ട് ഇന്ത്യന്‍ ബൗളിംഗിന്റെ മൂര്‍ച്ച അടിച്ചുപരത്തി. മൂന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും ഋഷഭ് പന്തും അര്‍ദ്ധശതകം കുറിച്ചു.

കഴിഞ്ഞ മത്സരത്തില്‍ നിര്‍ത്തിയിടത്തു നിന്നും തുടങ്ങിയ പൂരന്‍ 41 പന്തില്‍ 62 റണ്‍സ് നേടി. അഞ്ചു ബൗണ്ടറികള്‍ക്കൊപ്പം മൂന്ന് സിക്‌സറും പറത്തി. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ബിഷ്‌ണോയിയ്ക്കായിരുന്നു ക്യാച്ച്. റോമന്‍ പവല്‍ 68 റണ്‍സ് നേടി. 36 പന്തുകളില്‍ നാലു ബൗണ്ടറികളുടെയും അഞ്ച് സിക്‌സിന്റെയും അകമ്പടിയിലായിരുന്നു പവലിന്റെ അര്‍ദ്ധശതകം. അവസാനം എത്തിയ പൊള്ളോര്‍ഡ് സ്‌കോറിന്റെ വേഗം കൂട്ടാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ വിന്‍ഡീസിന്റെ പോരാട്ടം അവസാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുമ്പോട്ട് വെച്ചത് 186 റണ്‍സ് വിജയലക്ഷ്യമായിരുന്നു. എന്നാല്‍ വെസ്റ്റിന്‍ഡീസിന്റെ പോരാട്ടം 178 റണ്‍സില്‍ അവസാനിച്ചതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ പിടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് എടുത്തു. മുന്‍ നായകന്‍ വിരാട്‌കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയ മത്സരത്തില്‍ ഋഷഭ് പന്തും അര്‍ദ്ധശതകം നേടി. വാലറ്റത്തെ നയിക്കുന്ന വെങ്കിടേഷ് അയ്യരും മികച്ച പ്രകടനം നടത്തി. പരമ്പരയില്‍ ഇതാദ്യമായിട്ടാണ് വിരാട്‌കോഹ്ലി തന്റെ സ്വതസിദ്ധമായ ഫോമിലേക്ക് ഉയര്‍ന്നത്. ഏഴു ബൗണ്ടറികളും ഒരു സിക്‌സറും പറത്തിയായിരുന്നു അര്‍ദ്ധശതകത്തില്‍ എത്തിയത്. 41 പന്തുകളില്‍ 52 റണ്‍സ് നേടിയ വിരാട് കോഹ്ലി ചേസിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു.

പിന്നാലെ വന്ന സൂര്യകുമാര്‍ യാദവ് ആറ് പന്തില്‍ എട്ട് റണ്‍സ് നേടിയെങ്കിലും സ്വന്തം ബൗളിംഗില്‍ പിടികൂടുകയായിരുന്നു. ഋഷഭ് പ്ന്ത് 27 പന്തുകളില്‍ അര്‍ദ്ധശതകം കുറിച്ചു. ഏഴു ബൗണ്ടറിയും ഒരു സിക്‌സറും പന്ത് പറത്തി അദ്ദേഹം 52 റണ്‍സ് നേടി. ഓപ്പണര്‍മാരായ നായകന്‍ രോഹിത് ശര്‍മ്മ 19 റണ്‍സിനും ഇഷാന്‍ കിഷന്‍ രണ്ടു റണ്‍സിനും നേരത്തേ പുറത്തായെങ്കിലും വിരാട്‌കോഹ്ലി സ്‌കോറിംഗ് ഏറ്റെടുക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവ് കൂടി മടങ്ങി പിന്നാലെ പന്ത് കൂടിവന്നതോടെ ഇന്ത്യന്‍ സ്‌കോറിംഗിന് വേഗമേറി.

കോഹ്ലി മടങ്ങിയ ശേഷം വെങ്കിടേഷ് അയ്യരും പന്തും ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കുകയായിരുന്നു. റോഷ്ടന്‍ ചേസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 18 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമായി 33 റണ്‍സ് എടുത്ത വെങ്കിടേഷ് അയ്യര്‍ ഷെപ്പേര്‍ഡിന്റെ പന്തിലായിരുന്നു മടങ്ങിയത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി