നാസയിലെ ശാസ്ത്രജ്ഞന്മാർ റൊണാൾഡോയുടെ ഡയറ്റ് പ്ലാൻ ചെയ്യുന്നു, റമീസ് രാജയെ കുത്തി വസിം അക്രം; ടീമിന്റെ അധഃപതനത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ

ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ പരാജയത്തെത്തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് കടുത്ത വിമർശനം കേൾക്കുന്ന സമയമാണ് ഇപ്പോൾ കടന്നു പോകുന്നത്. 2025 ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയരെന്ന നിലയിൽ, മൂന്ന് മത്സരങ്ങളിൽ ഒരു ജയം പോലും നേടാതെ ഗ്രൂപ്പ് ഘട്ടത്തിൽ ടീം പുറത്തായിരുന്നു. നെറ്റ് റൺ റേറ്റിൻ്റെ അടിസ്ഥാനത്തിൽ അവസാന സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചത്. നിരാശാജനകമായ പ്രകടനത്തിന് ഒടുവിൽ- ഒന്നിലധികം കളിക്കാരെ ഒഴിവാക്കുക, പരിശീലകനെ മാറ്റുക, പുതിയ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനെ നിയമിക്കുക എന്നിവയുൾപ്പെടെയുള്ള പ്രധാന മാറ്റങ്ങളാണ് ക്രിക്കറ്റ് വിദഗ്ധരും ആരാധകരും നിർദേശിക്കുന്നത്.

മുൻ പേസർ വസീം അക്രം പാകിസ്ഥാൻ്റെ ഏറ്റവും പുതിയ തിരിച്ചടിക്ക് ശേഷം കടുത്ത വാക്കിലാണ് ടീമിനെ വിമർശിച്ചത് “ഒരു പ്ലേറ്റ് നിറയെ വാഴപ്പഴം ഇന്ത്യക്ക് എതിരായ മത്സരത്തിനിടെ കഴിക്കുന്ന താരങ്ങളെ നമ്മൾ കണ്ടു. കുരങ്ങുകൾ പോലും ഇത്രയധികം തിന്നില്ല! ഇമ്രാൻ ഖാൻ ഞങ്ങളു ടെ ക്യാപ്റ്റനായിരുന്നെങ്കിൽ ഇങ്ങനെ അതിൻ്റെ പേരിൽ അദ്ദേഹം ഞങ്ങളെ തല്ലുമായിരുന്നു ”അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത് കൂടാതെ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി റമീസ് രാജയുടെ മുൻകാല അഭിപ്രായത്തെ കളിയാക്കി, അജയ് ജഡേജയ്ക്കും വഖാർ യൂനിസിനും ഒപ്പം ഒരു ചാറ്റ് ഷോയിൽ സംസാരിക്കുമ്പോൾ അക്രം ഇങ്ങനെ പറഞ്ഞു. “ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഡയറ്റ് പ്ലാൻ ചെയ്യുന്നത് നാസയാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ അല്ലെ, ഞാൻ ആരെക്കുറിച്ചാണ് പറയുന്നതെന്ന് മനസിലായല്ലോ.” അക്രം റമീസ് രാജയെ കളിയാക്കി പറഞ്ഞു.

എന്തായാലും 2026 ടി 20 ലോകകപ്പ് സമയത്ത് പാകിസ്ഥാൻ ടീം സെറ്റ് ആകണം എന്നും അതിനായി വേണ്ടതെല്ലാം ചെയ്യണം എന്നും അക്രം ഉപദേശമായി പറഞ്ഞു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”