ധോണിയുടെ നിര്‍ണായക പ്രഖ്യാപനം, ആവേശത്തേരിലേറി ക്രിക്കറ്റ് ലോകം

ഐപിഎല്‍ 12ാം സീസണ്‍ അവസാനിച്ചപ്പോള്‍ ചെന്നൈയും അവരുടെ നായകന്‍ എംഎസ് ധോണിയും ഒരിക്കല്‍ കൂടി ലോകത്തിന്റെ കൈയടി നേടി. ഐപിഎല്ലിന്റെ ഏറ്റവും മികച്ച നായകനാണ് എം എസ് ധോണിയെന്നാണ് ക്രിക്കറ്റ് ലോകം ധോണിയെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 10 സീസണുകളില്‍ നയിച്ച ധോണി എട്ടിലും ഫൈനലിലെത്തിച്ചു. മൂന്ന് കിരീടവും നേടിക്കൊടുത്തു. ഐപിഎല്‍ 12-ാം സീസണ്‍ അവസാനിച്ചപ്പോള്‍ ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യം ധോണി” അടുത്ത സീസണില്‍ ചെന്നൈയുടെ മഞ്ഞ ജഴ്സിയില്‍ കളിക്കുമോ എന്നാണ്.

മുംബൈയ്ക്കെതിരായ ഫൈനലിന് ശേഷം സൈമന്‍ ഡോളുമായി നടത്തിയ സംഭാഷണത്തില്‍ ധോണി ഈ വലിയ സംശയത്തിന് ഉത്തരം നല്‍കി. “അടുത്ത സീസണില്‍ ഉണ്ടാകുമെന്ന് കരുതുന്നു”. ധോണിയുടെ ഈ വാക്കുകള്‍ ചെന്നൈ ആരാധകരെ ആവേശത്തേരിലേറ്റിയിരിക്കുകയാണ്.

ടീമെന്ന നിലയില്‍ മികച്ച സീസണായിരുന്നു ഇത്. എന്നാല്‍ എങ്ങിനെയാണ് ഫൈനലില്‍ എത്തിയതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ സീസണുകളില്‍ കളിച്ച മികച്ച മത്സരങ്ങളുമായി താരതമ്യം ചെയ്യാന്‍ ഇത്തവണത്തെ പ്രകടനത്തെ ആവില്ല. മധ്യനിര വളരെ മോശമായിരുന്നു ധോണി പറഞ്ഞു. ഏകദിന ലോക കപ്പാണ് ഇനി മുന്നിലുള്ളതെന്നും മഹി വ്യക്തമാക്കി.

Latest Stories

സിന്ധുനദീജല കരാര്‍ പുനഃസ്ഥാപിക്കില്ല; വെള്ളം കനാല്‍ നിര്‍മ്മിച്ച് രാജസ്ഥാനിലേക്കെത്തിക്കുമെന്ന് അമിത്ഷാ

ഗവര്‍ണര്‍ പദവിയിലിരിക്കുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകളുണ്ട്; കാവിക്കൊടിയേന്തിയ ഭാരതാംബ എന്ന ചിത്രം സംഘപരിവാറിന്റേതാണെന്ന് ചെന്നിത്തല

അമേരിക്ക ഇടപെട്ടാല്‍!, ഭീഷണിയുമായി ഇറാന്‍; യുഎസ് ഇടപെടല്‍ എല്ലാവര്‍ക്കും വളരെ അപകടം പിടിച്ചതായിരിക്കുമെന്ന് മുന്നറിയിപ്പ്

'ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല', ദൃശ്യം 3യുടെ പുതിയ അപ്‌ഡേറ്റുമായി മോഹൻലാൽ

'ദേശീയപതാക കാവിയാക്കണം'; വിവാദ പരാമർശത്തിൽ ബിജെപി നേതാവ് എൻ ശിവരാജനെതിരെ പരാതി നൽകി കോൺഗ്രസ്

അനശ്വരയുടെ ചില പെർഫോമൻസുകൾ കണ്ടു, ഒരു കാലത്ത് ഉർവശിയെ കണ്ട് അതിശയിച്ചതുപോലെ : സുരേഷ് ഗോപി

അഹമ്മദാബാദ് വിമാനദുരന്തം; മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡിജിസിഎ

എന്റെ കരിയർ നശിപ്പിച്ചു, അവസരങ്ങൾ ലഭിക്കുന്നത് നിന്നു; ബാബയുടെ പരാജയം ഉണ്ടാക്കിയ മാറ്റത്തെക്കുറിച്ച് മനീഷ കൊയ്‌രാള

എം ജി രാജമാണിക്യം റവന്യു- ദുരന്ത നിവാരണ സെക്രട്ടറി; ഡോ. വിനയ് ഗോയല്‍ സംസ്ഥാന മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എംഡി; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

'മൊബൈലുകൾ ബലം പ്രയോ​ഗിച്ച് പിടിച്ചുവാങ്ങി, ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി'; കായലോട്ടെ സദാചാര ​ഗുണ്ടായിസത്തിൽ യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്