CT 2025: ചാമ്പ്യൻസ് ട്രോഫി ടീമിൽ എടുത്തില്ല, രോഹിത്തിന് മറുപടിയുമായി മുഹമ്മദ് സിറാജ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കഴിഞ്ഞ 2-3 വർഷമായി ദേശീയ ടീമിലെ എല്ലാ ഫോർമാറ്റുകളിലും പ്രധാന പങ്കു വഹിക്കുന്ന ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. സിറാജിന് പകരം അർഷ്ദീപ് സിംഗ്, ഹർഷിത് റാണ എന്നിവരെ ഉൾപ്പെടുത്താനുള്ള സെലക്ടർമാരുടെ തീരുമാനം, പ്രത്യേകിച്ച് ജസ്പ്രീത് ബുംറ പരിക്കിനെത്തുടർന്ന് പുറത്തായപ്പോൾ, സിറാജ് ഉണ്ടാകുമെന്നാണ് ഏവരും കരുതിയത് എങ്കിലും അദ്ദേഹത്തെ പുറത്തിരുത്തിയത് ഏവരെയും അമ്പരപ്പിച്ചു. എന്നിരുന്നാലും, സിറാജിന്റെ കാര്യത്തിൽ സെലക്ഷൻ കമ്മിറ്റിയുടെ നിലപാട് വിശദീകരിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, ഓൾഡ് ബോളിൽ സിറാജിന്റെ മൂർച്ഛകുറവ് കൊണ്ടാണ് അദ്ദേഹത്തെ ടീമിൽ എടുക്കാതിരുന്നത് എന്ന് പറഞ്ഞു. എന്തായാലും ക്യാപ്റ്റന്റെ വിശദീകരണം നിഷേധിച്ച സിറാജ് ഇപ്പോൾ രോഹിത്തിന് മറുപടി നൽകി രംഗത്ത് എത്തിയിരിക്കുകയാണ്.

“കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും വേഗതയേറിയ പത്ത് ബൗളർമാരിൽ പഴയ പന്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ വ്യക്തിയാണ് ഞാൻ. എന്റെ ഇക്കണോമി റേറ്റും കുറവാണ്. കണക്കുകൾ സ്വയം സംസാരിക്കുന്നു. പുതിയ പന്തിലും പഴയ പന്തിലും ഞാൻ മികച്ച പ്രകടനം കാഴ്ചവച്ചു,” 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിന്റെ തുടക്കത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ സിറാജ് പറഞ്ഞു.

ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപനത്തിന് മുമ്പ്, സിറാജ് മികച്ച ഫോമിലായിരുന്നില്ല. കഴിഞ്ഞ 6 മാസമായി പേസറുടെ ഫോമിൽ കാര്യമായ ഇടിവ് സംഭവിച്ചു. പക്ഷേ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. എന്നിരുന്നാലും, ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചപ്പോൾ, പേസറെ ഒഴിവാക്കുകയല്ലാതെ ടീമിന് മറ്റ് മാർഗമില്ലെന്ന് രോഹിത് പറഞ്ഞു.

“പന്ത് പഴയത് ആകുമ്പോൾ സിറാജിന് മികവ് ഉളള. ഞങ്ങൾ അതിനെക്കുറിച്ച് ദീർഘമായി ചർച്ച ചെയ്തു, മൂന്ന് സീമർമാരെ മാത്രമേ ഞങ്ങൾ അവിടെ എടുക്കുന്നുള്ളൂ (CT),” സ്ക്വാഡ് പ്രഖ്യാപനത്തിനായി നടന്ന പത്രസമ്മേളനത്തിൽ രോഹിത് പറഞ്ഞിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം