CT 2025: ചാമ്പ്യൻസ് ട്രോഫി ടീമിൽ എടുത്തില്ല, രോഹിത്തിന് മറുപടിയുമായി മുഹമ്മദ് സിറാജ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കഴിഞ്ഞ 2-3 വർഷമായി ദേശീയ ടീമിലെ എല്ലാ ഫോർമാറ്റുകളിലും പ്രധാന പങ്കു വഹിക്കുന്ന ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. സിറാജിന് പകരം അർഷ്ദീപ് സിംഗ്, ഹർഷിത് റാണ എന്നിവരെ ഉൾപ്പെടുത്താനുള്ള സെലക്ടർമാരുടെ തീരുമാനം, പ്രത്യേകിച്ച് ജസ്പ്രീത് ബുംറ പരിക്കിനെത്തുടർന്ന് പുറത്തായപ്പോൾ, സിറാജ് ഉണ്ടാകുമെന്നാണ് ഏവരും കരുതിയത് എങ്കിലും അദ്ദേഹത്തെ പുറത്തിരുത്തിയത് ഏവരെയും അമ്പരപ്പിച്ചു. എന്നിരുന്നാലും, സിറാജിന്റെ കാര്യത്തിൽ സെലക്ഷൻ കമ്മിറ്റിയുടെ നിലപാട് വിശദീകരിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, ഓൾഡ് ബോളിൽ സിറാജിന്റെ മൂർച്ഛകുറവ് കൊണ്ടാണ് അദ്ദേഹത്തെ ടീമിൽ എടുക്കാതിരുന്നത് എന്ന് പറഞ്ഞു. എന്തായാലും ക്യാപ്റ്റന്റെ വിശദീകരണം നിഷേധിച്ച സിറാജ് ഇപ്പോൾ രോഹിത്തിന് മറുപടി നൽകി രംഗത്ത് എത്തിയിരിക്കുകയാണ്.

“കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും വേഗതയേറിയ പത്ത് ബൗളർമാരിൽ പഴയ പന്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ വ്യക്തിയാണ് ഞാൻ. എന്റെ ഇക്കണോമി റേറ്റും കുറവാണ്. കണക്കുകൾ സ്വയം സംസാരിക്കുന്നു. പുതിയ പന്തിലും പഴയ പന്തിലും ഞാൻ മികച്ച പ്രകടനം കാഴ്ചവച്ചു,” 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിന്റെ തുടക്കത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ സിറാജ് പറഞ്ഞു.

ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപനത്തിന് മുമ്പ്, സിറാജ് മികച്ച ഫോമിലായിരുന്നില്ല. കഴിഞ്ഞ 6 മാസമായി പേസറുടെ ഫോമിൽ കാര്യമായ ഇടിവ് സംഭവിച്ചു. പക്ഷേ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. എന്നിരുന്നാലും, ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചപ്പോൾ, പേസറെ ഒഴിവാക്കുകയല്ലാതെ ടീമിന് മറ്റ് മാർഗമില്ലെന്ന് രോഹിത് പറഞ്ഞു.

“പന്ത് പഴയത് ആകുമ്പോൾ സിറാജിന് മികവ് ഉളള. ഞങ്ങൾ അതിനെക്കുറിച്ച് ദീർഘമായി ചർച്ച ചെയ്തു, മൂന്ന് സീമർമാരെ മാത്രമേ ഞങ്ങൾ അവിടെ എടുക്കുന്നുള്ളൂ (CT),” സ്ക്വാഡ് പ്രഖ്യാപനത്തിനായി നടന്ന പത്രസമ്മേളനത്തിൽ രോഹിത് പറഞ്ഞിരുന്നു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി