CT 2025: ചാമ്പ്യൻസ് ട്രോഫി ടീമിൽ എടുത്തില്ല, രോഹിത്തിന് മറുപടിയുമായി മുഹമ്മദ് സിറാജ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കഴിഞ്ഞ 2-3 വർഷമായി ദേശീയ ടീമിലെ എല്ലാ ഫോർമാറ്റുകളിലും പ്രധാന പങ്കു വഹിക്കുന്ന ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. സിറാജിന് പകരം അർഷ്ദീപ് സിംഗ്, ഹർഷിത് റാണ എന്നിവരെ ഉൾപ്പെടുത്താനുള്ള സെലക്ടർമാരുടെ തീരുമാനം, പ്രത്യേകിച്ച് ജസ്പ്രീത് ബുംറ പരിക്കിനെത്തുടർന്ന് പുറത്തായപ്പോൾ, സിറാജ് ഉണ്ടാകുമെന്നാണ് ഏവരും കരുതിയത് എങ്കിലും അദ്ദേഹത്തെ പുറത്തിരുത്തിയത് ഏവരെയും അമ്പരപ്പിച്ചു. എന്നിരുന്നാലും, സിറാജിന്റെ കാര്യത്തിൽ സെലക്ഷൻ കമ്മിറ്റിയുടെ നിലപാട് വിശദീകരിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, ഓൾഡ് ബോളിൽ സിറാജിന്റെ മൂർച്ഛകുറവ് കൊണ്ടാണ് അദ്ദേഹത്തെ ടീമിൽ എടുക്കാതിരുന്നത് എന്ന് പറഞ്ഞു. എന്തായാലും ക്യാപ്റ്റന്റെ വിശദീകരണം നിഷേധിച്ച സിറാജ് ഇപ്പോൾ രോഹിത്തിന് മറുപടി നൽകി രംഗത്ത് എത്തിയിരിക്കുകയാണ്.

“കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും വേഗതയേറിയ പത്ത് ബൗളർമാരിൽ പഴയ പന്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ വ്യക്തിയാണ് ഞാൻ. എന്റെ ഇക്കണോമി റേറ്റും കുറവാണ്. കണക്കുകൾ സ്വയം സംസാരിക്കുന്നു. പുതിയ പന്തിലും പഴയ പന്തിലും ഞാൻ മികച്ച പ്രകടനം കാഴ്ചവച്ചു,” 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിന്റെ തുടക്കത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ സിറാജ് പറഞ്ഞു.

ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപനത്തിന് മുമ്പ്, സിറാജ് മികച്ച ഫോമിലായിരുന്നില്ല. കഴിഞ്ഞ 6 മാസമായി പേസറുടെ ഫോമിൽ കാര്യമായ ഇടിവ് സംഭവിച്ചു. പക്ഷേ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. എന്നിരുന്നാലും, ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചപ്പോൾ, പേസറെ ഒഴിവാക്കുകയല്ലാതെ ടീമിന് മറ്റ് മാർഗമില്ലെന്ന് രോഹിത് പറഞ്ഞു.

“പന്ത് പഴയത് ആകുമ്പോൾ സിറാജിന് മികവ് ഉളള. ഞങ്ങൾ അതിനെക്കുറിച്ച് ദീർഘമായി ചർച്ച ചെയ്തു, മൂന്ന് സീമർമാരെ മാത്രമേ ഞങ്ങൾ അവിടെ എടുക്കുന്നുള്ളൂ (CT),” സ്ക്വാഡ് പ്രഖ്യാപനത്തിനായി നടന്ന പത്രസമ്മേളനത്തിൽ രോഹിത് പറഞ്ഞിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ