ടി20 ലോകകപ്പ് മുന്നില്‍ കണ്ട് പാകിസ്ഥാന്‍റെ തകര്‍പ്പന്‍ നീക്കം, സൂപ്പര്‍ താരം ടീം തലപ്പത്ത്

പാകിസ്ഥാന്‍ തങ്ങളുടെ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായി മുഹമ്മദ് റിസ്വാനെ നിയമിച്ചു. ജനുവരി 12 ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ ഡെപ്യൂട്ടി ആയിരിക്കും റിസ്വാന്‍.

ഐസിസി ലോകകപ്പ് 2023 തോല്‍വിക്ക് ശേഷം എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ബാബര്‍ അസമിന് പകരക്കാരനായി ഷഹീന്‍ അഫ്രീദി എത്തിയിരുന്നു. ഷഹീന്‍ അഫ്രീദിയും മുഹമ്മദ് റിസ്വാനും ദീര്‍ഘകാലമായി ടീമുമായി ബന്ധമുള്ളവരാണ്.

85 ടി20യില്‍ നിന്ന് 2797 റണ്‍സ് നേടിയ റിസ്വാന്‍ ബാറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 1 സെഞ്ച്വറിയും 25 അര്‍ദ്ധ സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്. റിസ്വാന്റെ നിയമനം അവരുടെ പുതിയ ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രീദിയുടെ ജോലിഭാരം നിയന്ത്രിക്കാനും മാനേജ്‌മെന്റിനെ സഹായിക്കും.

റിസ്വാന് മുന്‍കാലങ്ങളില്‍ നേതൃസ്ഥാനത്ത് എത്താന്‍ അവസരം ലഭിച്ചിരുന്നില്ല. ബാബര്‍ അസമിന്റെ കാലത്ത് ടീമിന്റെ സാധ്യതകളില്‍ അദ്ദേഹം നിര്‍ണായകമായിരുന്നു. 2021ലും 2022ലും നടന്ന ഐസിസി ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ സെമി ഫൈനലിലും ഫൈനലിലും എത്തി.

Latest Stories

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ