മിച്ചൽ സ്റ്റാർക്കിന്റെ പ്രസിദ്ധമായ ഫസ്റ്റ് ബോൾ വിക്കറ്റുകൾ

അഡലൈഡിൽ നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് മാച്ചിൽ മിച്ചൽ സ്റ്റാർക്കിൻ്റെ ഓപ്പണിംഗ് ഡെലിവറി, ഇന്ത്യൻ ഓപ്പണർ യശ്വസി ജയ്‌സ്വാളിനെ പുറത്താക്കി നാടകീയമായ ശൈലിയിൽ ഓസ്‌ട്രേലിയക്ക് ഒരു ടേൺ സ്ഥാപിച്ചു. ഈയൊരു വിക്കറ്റോടെ പെർത്ത് ടെസ്റ്റിലെ ചില നാടകീയ രംഗങ്ങൾ വീണ്ടും ആവർത്തിക്കുമെന്ന് ഉറപ്പിക്കാം. പെർത്ത് ടെസ്റ്റിലെ ഓസ്‌ട്രേലിയയുടെ ഇന്നിംഗ്‌സിൻ്റെ 30-ാം ഓവറിനിടെ ഹർഷിത്ത് റാണ ഷോർട്ട് പിച്ച് പന്തുകൾ എറിഞ്ഞു തുടങ്ങിയപ്പോൾ ബൗൾ ചെയ്ത് ക്രീസിലേക്ക് തിരികെ നടക്കുന്ന റാണയോട് സ്റ്റാർക്ക് പറഞ്ഞത്: “Harshith I bowl faster than you” എന്നാണ്. ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ സ്റ്റാർക്ക് ഇത് പറയുമ്പോൾ ആരായാലും ഒന്ന് പേടിക്കാൻ സാധ്യതയുണ്ട്.

എന്നാൽ രണ്ടാം ഇന്നിംഗ്‌സിൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ ഇരുപത്തിരണ്ടുകാരനായ യശ്വസി ജയ്‌സ്വാൾ ഒരു ബൗണ്ടറി അടിക്കുകയും ഒരു ബാക്ക്-ഓഫ്-ലെങ്ത് ഡെലിവറിയെ പ്രതിരോധിക്കുകയും ചെയ്തതിന് ശേഷം സ്റ്റാർക്കിനെ നോക്കി “it’s coming too slow” എന്ന് പരിഹസിച്ചു. ജയ്‌സ്വാളിന്റെ ആ മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കിയെങ്കിലും നേരത്തെ റാണയോട് സൂചിപ്പിച്ചത് പോലെ സ്റ്റാർക്കിന് നല്ല ഓർമ്മ ശക്തിയുണ്ടായിരുന്നു. ബോർഡർ ഗാവസ്‌കർ ട്രോഫിയുടെ രണ്ടാം ടെസ്റ്റിന്റെ ഫസ്റ്റ് ബോൾ ജയ്‌സ്വാളിന് പന്തെറിയുന്നത് ഇതേ മിച്ചൽ സ്റ്റാർക്ക് തന്നെ, തന്റെ ആദ്യ പന്തിൽ 140 സ്പീഡിൽ എറിഞ്ഞ പന്തിൽ ജയ്‌സ്വാൾ ഔട്ട്. ഒരു റിവ്യൂക്ക് പോലും നിൽക്കാത്ത ജയ്‌സ്വാൾ പവലിയനിലേക്ക് കയറി പോകുന്നു.

അവിടെ കൊണ്ട് നിർത്തിയില്ല സ്റ്റാർക്ക്, തന്റെ ബോളിന്റെ സ്പീഡിനെ സംശയിച്ച എല്ലാവരെയും ഒന്നന്നൊന്നായി സ്റ്റാർക്ക് വീഴ്ത്തി. ജയ്‌സ്വാളിന് പുറമെ കെഎൽ രാഹുലും സാക്ഷാൽ വിരാട് കോഹ്‌ലിയും മുതൽ നിതീഷ് റെഡ്‌ഡി, രവിചന്ദ്രൻ അശ്വിൻ, ഹർഷിത് റാണ വരെ സ്റ്റാർക്കിന്റെ വേട്ട തുടർന്നു. തൻ്റെ കരിയറിൽ ഇത് മൂന്നാം തവണയാണ് ഒരു ടെസ്റ്റ് മത്സരത്തിലെ ആദ്യ പന്തിൽ തന്നെ സ്റ്റാർക്ക് വിക്കറ്റ് നേടുന്നത്. ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു ബൗളർക്കും നേടാനാവാത്ത നേട്ടമാണ് വെസ്റ്റ് ഇൻഡീസ് ബൗളർ പെഡ്രോ കോളിൻസിനൊപ്പം ചേർന്ന് സ്റ്റാർക്ക് സ്വന്തമാക്കിയത്.

ലോക ക്രിക്കറ്റിലെ ഏറ്റവും പഴക്കം ചെന്ന ടെസ്റ്റ് സീരീസ് ആയ ആഷസിന്റെ 2021 എഡിഷനിൽ ബ്രിസ്ബണിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ഓപ്പണർ റോറി ബേൺസിന്റെ ലെഗ് സ്റ്റംപ് സ്വിംഗിംഗ് യോർക്കർ എറിഞ്ഞ് സ്റ്റാർക്ക് തകർത്താണ് സ്റ്റാർക്കിന്റെ ഫസ്റ്റ് ബോൾ വിക്കറ്റ് നേട്ടത്തിൽ ഒന്ന്. 2016ൽ ഗാലെയിൽ നടന്ന ടെസ്റ്റിലെ ആദ്യ പന്തിൽ തന്നെ ദിമുത് കരുണരത്‌നെയെ മിഡ് വിക്കറ്റിൽ ക്യാച്ച് നൽകി പുറത്താക്കിയതാണ് അവശേഷിക്കുന്നത്. വെസ്റ്റ് ഇൻഡീസ് ബൗളർ പെഡ്രോ കോളിൻസിൻ്റെ നാഴികക്കല്ലിനു തുല്യമായ ഒരു ടെസ്റ്റിലെ ആദ്യ പന്തിൽ തന്നെ മൂന്ന് തവണ വിക്കറ്റ് സ്വന്തമാക്കുക എന്ന നേട്ടം സ്റ്റാർക്ക് 91 മത്സരത്തിൽ നിന്നാണ് നേടിയത്. എന്നാൽ വെറും 32 ടെസ്റ്റുകളിൽ നിന്നാണ് കോളിൻസ് ഈ നേട്ടം സ്വന്തമാക്കിയത്.

Latest Stories

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി