IPL 2025: എന്റെ യോര്‍ക്കര്‍ കളിക്കാന്‍ മാത്രം നിങ്ങള്‍ വളര്‍ന്നോ, ആയിട്ടില്ല മക്കളെ, സ്റ്റാര്‍ക്ക് എന്നാല്‍ ഫയറാടാ, രാജസ്ഥാനെ വന്ന വഴി ഓടിച്ച തീപ്പൊരി ബോളിങ്‌

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹിക്ക് വിജയം സമ്മാനിച്ചതില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബോളിങ് പ്രധാന പങ്കുതന്നെയാണ് വഹിച്ചത്. രാജസ്ഥാന്‍ അനായാസം വിജയം നേടുമെന്ന് തോന്നിപ്പിച്ച മത്സരത്തില്‍ സ്റ്റാര്‍ക്കിന്റെ തുടര്‍ച്ചയായുളള യോര്‍ക്കറുകള്‍ അവരുടെ താളംതെറ്റിച്ചു. പത്ത് യോര്‍ക്കറുകളെല്ലാം ഒരേസമയം ഏറിഞ്ഞ് ആര്‍ആര്‍ ബാറ്റര്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ സ്റ്റാര്‍ക്കിന് സാധിച്ചു. കൂടാതെ സ്ലോവര്‍ ബോള്‍ ബൗണ്‍സറുകളും ഡല്‍ഹി ബോളര്‍ രാജസ്ഥാന്‍ ബാറ്റര്‍മാര്‍ക്കെതിരെ പരീക്ഷിച്ചു. അവസാന ഓവറില്‍ ധ്രുവ് ജുറല്‍, ഹെറ്റ്‌മെയര്‍ തുടങ്ങി ആര്‍ആറിന്റെ പ്രധാന ബാറ്റര്‍മാര്‍ ക്രീസിലുണ്ടായിരുന്നിട്ടും അവര്‍ക്ക് വമ്പനടികള്‍ക്ക് അവസരം നല്‍കാതെ പിടിച്ചുകെട്ടുകയായിരുന്നു സ്റ്റാര്‍ക്ക്.

ഓസ്‌ട്രേലിയന്‍ താരത്തിന്റെ മാരക ബോളിങ്ങില്‍ സിക്‌സും ഫോറും അടിക്കാനാകാതെ ഡബിളും സിംഗിളുകളും മാത്രമെടുത്താണ് ഹെറ്റ്‌മെയറും ജുറലും മത്സരം ടൈ ആക്കിയിരുന്നത്. സൂപ്പര്‍ ഓവറിലും സ്റ്റാര്‍ക്ക് തന്റെ ബോളിങ് മികവ് ആവര്‍ത്തിച്ചപ്പോള്‍ എല്ലാം ഡല്‍ഹിക്ക് അനുകൂലമായി മാറുകയായിരുന്നു. കഴിഞ്ഞ ലേലത്തില്‍ 11.75 കോടി രൂപയ്ക്കാണ് സ്റ്റാര്‍ക്കിനെ ഡല്‍ഹി മാനേജ്‌മെന്റ് ടീമിലെത്തിച്ചത്. തന്റെ പ്രൈസ് ടാഗിന് അനുസരിച്ചുളള പ്രകടനം തന്നെയാണ് സ്റ്റാര്‍ക്ക് ഡല്‍ഹിക്കായി കാഴ്ചവയ്ക്കുന്നത്.

മുന്‍ സീസണില്‍ 24.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത ടീമിലായിരുന്ന സ്റ്റാര്‍ക്ക് അവരെ കിരീടനേട്ടത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചിരുന്നത്. കോടികള്‍ കൂടുതല്‍ കൊടുത്ത് താരത്തെ വാങ്ങിയതില്‍ ടീമുകള്‍ക്ക് വലിയ ട്രോളുകളായിരുന്നു ക്രിക്കറ്റ് ആരാധകരില്‍ നിന്നും ലഭിച്ചത്. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയ്ക്കായി തുടക്കത്തില്‍ ചില മത്സരങ്ങളില്‍ തിളങ്ങാന്‍ സ്റ്റാര്‍ക്കിന് സാധിച്ചിരുന്നില്ല. ഈ സമയത്തായിരുന്നു സ്റ്റാര്‍ക്കിനെ എല്ലാവരും എയറിലാക്കിയിരുന്നത്. എന്നാല്‍ പിന്നീട് വിമര്‍ശകരുടെയെല്ലാം വായടപ്പിക്കുന്ന രീതിയിലുളള പ്രകടനമായിരുന്നു സ്റ്റാര്‍ക്ക് കാഴ്ചവച്ചിരുന്നത്. ഇത്തവണയും ഐപിഎലില്‍ മിന്നുംഫോമിലാണ് താരമുളളത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ