'ഞാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്, പക്ഷേ സാധിക്കുന്നില്ല'; വേദനയോടെ മാക്‌സ്‌വെല്‍

ഐ.പി.എല്‍ പ്രേമികള്‍ ഏറെ മിസ് ചെയ്യുന്ന പ്രകടനങ്ങളിലൊന്ന് പഞ്ചാബ് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റേതാകും. സീസണില്‍ ഇതുവരെ മികച്ച ഒരു പ്രകടനം മാക്‌സ്‌വെല്ലിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. സീസണില്‍ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാരുമ്പോള്‍ 58 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായിട്ടുള്ളത്. കുട്ടിക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ മാക്‌സ്‌വെല്ലിന്റെ പ്രകടനം ആരാധകരെ ഏറെ സങ്കടപ്പെടുത്തുന്നതാണ്. അതില്‍ താനും ഏറെ ദുഃഖിതനാണെന്ന് മാക്‌സ്‌വെല്‍ പറയുന്നു.

“എല്ലാവരുടെയും പ്രതീക്ഷയ്ക്കൊത്ത പ്രകടനം എനിക്ക് ഐ.പി.എല്ലില്‍ പുറത്തെടുക്കാനായിട്ടില്ല. ഞാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷേ ഫോമിലേക്ക് ഉയരാന്‍ സാധിക്കുന്നില്ല. എന്റെ കരിയറില്‍ ഇത്രയും മോശമായ ഒരു സമയം ഇതുവരെ ഉണ്ടായിട്ടില്ല. ഇനിയുള്ള മത്സരങ്ങളില്‍ നന്നായി തന്നെ പരിശ്രമിക്കും” മാക്‌സ്‌വെല്‍ പറഞ്ഞു.

രാജ്യാന്തര ക്രിക്കറ്റിനെയും ഐ.പി.എല്ലിനെയും ഒരേ ത്രാസില്‍ അളക്കരുതെന്നും മാക്‌സ്‌വെല്‍ ചൂണ്ടിക്കാട്ടി. “എന്റെ റോള്‍ ഓരോ ഐ.പി.എല്‍ മത്സരത്തിലും വ്യത്യസ്തമാണ്. മിക്ക ഐ.പി.എല്‍ ടീമുകളും അവരുടെ ടീമുകളില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. എന്നാല്‍ ഓസ്ട്രേലിയന്‍ ടീമില്‍ ഒരേ പ്ലേയിങ് ഇലവനായിരിക്കും തുടര്‍ച്ചയായ മത്സരങ്ങളിലും കാണാന്‍ സാധിക്കുക. അതുകൊണ്ട് തന്നെ ടീമില്‍ അവരവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് താരങ്ങള്‍ക്ക് വ്യക്തതയുണ്ട്” മാക്സ്വെല്‍ പറഞ്ഞു.

നിലവില്‍ അഞ്ചാം നമ്പറിലാണ് പഞ്ചാബ് നിരയില്‍ മാക്‌സ്‌വെല്‍ ഇറങ്ങുന്നത്. മുന്‍നിരയിലെ ആദ്യ നാല് ബാറ്റ്സ്മാന്മാര്‍ക്ക് പിന്തുണ നല്‍കാനാണ് മാനേജ്മെന്റ് ആവശ്യപ്പെടുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. 2014, 2015, 2016, 2017 സീസണുകളില്‍ മാക്‌സ്‌വെല്‍ കിംഗ്‌സ് ഇലവനായി കളിച്ചിട്ടുണ്ട്. 2018 -ല്‍ ഇദ്ദേഹത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് വാങ്ങി. എന്നാല്‍ 2020 സീസണില്‍ 10.75 കോടി രൂപയ്ക്ക് പഞ്ചാബ് വീണ്ടും മാക്‌സ്‌വെല്ലിനെ ടീമിലെത്തിക്കുകയായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക