'ഞാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്, പക്ഷേ സാധിക്കുന്നില്ല'; വേദനയോടെ മാക്‌സ്‌വെല്‍

ഐ.പി.എല്‍ പ്രേമികള്‍ ഏറെ മിസ് ചെയ്യുന്ന പ്രകടനങ്ങളിലൊന്ന് പഞ്ചാബ് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റേതാകും. സീസണില്‍ ഇതുവരെ മികച്ച ഒരു പ്രകടനം മാക്‌സ്‌വെല്ലിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. സീസണില്‍ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാരുമ്പോള്‍ 58 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായിട്ടുള്ളത്. കുട്ടിക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ മാക്‌സ്‌വെല്ലിന്റെ പ്രകടനം ആരാധകരെ ഏറെ സങ്കടപ്പെടുത്തുന്നതാണ്. അതില്‍ താനും ഏറെ ദുഃഖിതനാണെന്ന് മാക്‌സ്‌വെല്‍ പറയുന്നു.

“എല്ലാവരുടെയും പ്രതീക്ഷയ്ക്കൊത്ത പ്രകടനം എനിക്ക് ഐ.പി.എല്ലില്‍ പുറത്തെടുക്കാനായിട്ടില്ല. ഞാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷേ ഫോമിലേക്ക് ഉയരാന്‍ സാധിക്കുന്നില്ല. എന്റെ കരിയറില്‍ ഇത്രയും മോശമായ ഒരു സമയം ഇതുവരെ ഉണ്ടായിട്ടില്ല. ഇനിയുള്ള മത്സരങ്ങളില്‍ നന്നായി തന്നെ പരിശ്രമിക്കും” മാക്‌സ്‌വെല്‍ പറഞ്ഞു.

Maxwell did not report drunken escapade during IPL 2017 to Anit-Corruption Unit: Report

രാജ്യാന്തര ക്രിക്കറ്റിനെയും ഐ.പി.എല്ലിനെയും ഒരേ ത്രാസില്‍ അളക്കരുതെന്നും മാക്‌സ്‌വെല്‍ ചൂണ്ടിക്കാട്ടി. “എന്റെ റോള്‍ ഓരോ ഐ.പി.എല്‍ മത്സരത്തിലും വ്യത്യസ്തമാണ്. മിക്ക ഐ.പി.എല്‍ ടീമുകളും അവരുടെ ടീമുകളില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. എന്നാല്‍ ഓസ്ട്രേലിയന്‍ ടീമില്‍ ഒരേ പ്ലേയിങ് ഇലവനായിരിക്കും തുടര്‍ച്ചയായ മത്സരങ്ങളിലും കാണാന്‍ സാധിക്കുക. അതുകൊണ്ട് തന്നെ ടീമില്‍ അവരവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് താരങ്ങള്‍ക്ക് വ്യക്തതയുണ്ട്” മാക്സ്വെല്‍ പറഞ്ഞു.

നിലവില്‍ അഞ്ചാം നമ്പറിലാണ് പഞ്ചാബ് നിരയില്‍ മാക്‌സ്‌വെല്‍ ഇറങ്ങുന്നത്. മുന്‍നിരയിലെ ആദ്യ നാല് ബാറ്റ്സ്മാന്മാര്‍ക്ക് പിന്തുണ നല്‍കാനാണ് മാനേജ്മെന്റ് ആവശ്യപ്പെടുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. 2014, 2015, 2016, 2017 സീസണുകളില്‍ മാക്‌സ്‌വെല്‍ കിംഗ്‌സ് ഇലവനായി കളിച്ചിട്ടുണ്ട്. 2018 -ല്‍ ഇദ്ദേഹത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് വാങ്ങി. എന്നാല്‍ 2020 സീസണില്‍ 10.75 കോടി രൂപയ്ക്ക് പഞ്ചാബ് വീണ്ടും മാക്‌സ്‌വെല്ലിനെ ടീമിലെത്തിക്കുകയായിരുന്നു.

Latest Stories

ഇസ്രായേലില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍; മിസൈല്‍ ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍

കേന്ദ്ര നിയമത്തില്‍ മാറ്റം അനിവാര്യം; വനം-വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു

'തരൂരിന്റെ തീരുമാനങ്ങൾ വ്യക്തിപരം, ജനങ്ങളുടെ ഇഷ്ടം മനസ്സിലാക്കിയുള്ള മാറ്റമാണ് തരൂരിൽ കാണുന്നത്'; സുരേഷ് ഗോപി

വി ശിവന്‍കുട്ടിയുടേത് ശരിയായ ദിശയിലുള്ള നടപടി; മതനിരപേക്ഷ പാരമ്പര്യത്തെ ഉയര്‍ത്തി പിടിക്കുകയാണ് ചെയ്തതെന്ന് എംവി ഗോവിന്ദന്‍

'ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാൾ ഉയർന്നതോ താഴ്ന്നതോ അല്ല'; ഇംഗ്ലീഷിനെതിരെയുള്ള അമിത് ഷായുടെ പ്രസ്താവന അപലപനീയമെന്ന് മന്ത്രി വി ശിവൻകുട്ടി

കാലുയർത്തി ബ്ലൗസിന്റെ കൊളുത്ത് പൊട്ടിക്കേണ്ട സീൻ മമ്മൂക്ക ചെയ്യുമോ എന്ന സംശയമുണ്ടായിരുന്നു, ഞങ്ങൾ അത് തീരെ പ്രതീക്ഷിച്ചില്ല : ശ്വേത മേനോൻ

'നില്‍ക്കക്കള്ളിയില്ലാതെ ഇന്ത്യയോട് വെടിനിര്‍ത്തലിന് അപേക്ഷിച്ചു'; ഓപ്പറേഷന്‍ സിന്ദൂറില്‍ വെളിപ്പെടുത്തലുമായി പാക് ഉപപ്രധാനമന്ത്രി; ആക്രമണം അവസാനിപ്പിക്കാന്‍ യുഎസിന്റേയും സൗദിയുടേയും കാലുപിടിച്ചു

'രാജ്ഭവൻ സെൻട്രൽ ഹാളിലെ ചിത്രം മാറ്റില്ല'; ഭാരതാംബ വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ

പൂര്‍വാശ്രമത്തിലെ വിചാരധാരയാണോ ഭരണഘടനയാണോ വഴികാട്ടിയാകേണ്ടതെന്ന് ഗവര്‍ണര്‍ തീരുമാനിക്കണം; ഭരണഘടന പഠിച്ചാല്‍ ഗവര്‍ണര്‍ക്ക് എല്ലാം മനസിലാകുമെന്ന് ബിനോയ് വിശ്വം

'എൽഡിഎഫ് മികച്ച വിജയം നേടും, മഴ പോലെയുള്ള കാരണങ്ങൾ കൊണ്ടാണ് പോളിംഗ് ശതമാനം കുറഞ്ഞത്'; എം സ്വരാജ്