മത്സരം സമനിലയില്‍ ; 1008 റണ്‍സിന്റെ ലീഡുമായി രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ; ജാര്‍ഖണ്ഡിന് റെക്കോഡ്

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ കൂറ്റന്‍ റണ്‍സിന്റെ ചരിത്രം തിരുത്തിയെഴുതി ഝാര്‍ഖണ്ഡ് രഞ്ജിട്രോഫി ക്വാര്‍ട്ടറില്‍. കിഴക്കന്‍ മേഖലകളുടെ മത്സരത്തില്‍ നാഗാലാന്റിനെതിരേ 1008 റണ്‍സിന്റെ ലീഡുമായിട്ടാണ് ഝാര്‍ഖണ്ഡ് ക്വാര്‍ട്ടറില്‍ എത്തിയത്. രഞ്ജിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ഓവറോള്‍ ലീഡാണ് ഇത്. അതേസമയം റെക്കോഡ് തിരുത്തപ്പെട്ടെങ്കിലും ഝാര്‍ഖണ്ഡിന്റെ ഈ പ്രകടനം ഗുണത്തേക്കാളേറെ അവര്‍ക്ക് ദോഷം ഉണ്ടാക്കിയിരിക്കുകയാണ്.

മഹേന്ദ്രസിംഗ് ധോണിയുടെ നാട്ടുകാര്‍ ക്രിക്കറ്റിന്റെ ഒരു നിയമവും ലംഘിച്ചില്ലെങ്കില്‍ പോലും എതിരാളികളെ നാണം കെടുത്തി ക്രിക്കറ്റിന്റെ മാന്യത കളഞ്ഞുകുളിച്ചെന്നാണ് ഝാര്‍ഖണ്ഡിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം. കളിയുടെ ഒന്നാം ഇന്നിംഗ്‌സില്‍ 880 റണ്‍സാണ് ഝാര്‍ഖണ്ഡ് അടിച്ചുകൂട്ടിയത്. ടൂര്‍ണമെന്റിലെ തന്നെ നാലാമത്തെ ഏറ്റവും വലിയ സ്‌കോറായിരുന്നു ഈ മത്‌സരത്തില്‍ പിറന്നത്. നാഗാലാന്റ് 289 റണ്‍സിന് പുറത്തായതോടെ 591 റണ്‍സിന്റെ ലീഡുമായി മത്സരം നേരെ സമനിലയിലേക്ക് പോകുകയും ചെയ്തു.

മത്സരത്തില്‍ ബൗളര്‍മാര്‍ ബൗളര്‍മാര്‍ എറിഞ്ഞത് 103.3 ഓവറുകളായിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ റിസര്‍വ് ടീമില്‍ കളിക്കുന്ന അനുകൂല്‍ റോയി മത്സരത്തില്‍ ബാറ്റിംഗ് വിരുന്ന് തന്നെ നടത്തി. 153 റണ്‍സാണ് ഇയാള്‍ രണ്ടാം ഇന്നിംഗ്‌സില്‍ അടിച്ചത്. നാഗാലാന്റ് ഫീല്‍ഡര്‍മാര്‍ക്കും ഝാര്‍ഖണ്ഡിനെ പുറത്താക്കണമെന്ന് ഇല്ലായിരുന്നു. അവരുടെ ആദ്യ ഇന്നിംഗ്‌സില്‍ 10 ക്യാച്ചുകളാണ് നാഗാലാന്റ് ഫീല്‍ഡര്‍മാര്‍ താഴെയിട്ടത്. മത്സരത്തില്‍ ഒന്നാം ഇന്നിംഗ്‌സിലെ ലീഡുമായി ഝാര്‍ഖണ്ഡ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുകയും ചെയ്തു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ