മത്സരം സമനിലയില്‍ ; 1008 റണ്‍സിന്റെ ലീഡുമായി രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ; ജാര്‍ഖണ്ഡിന് റെക്കോഡ്

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ കൂറ്റന്‍ റണ്‍സിന്റെ ചരിത്രം തിരുത്തിയെഴുതി ഝാര്‍ഖണ്ഡ് രഞ്ജിട്രോഫി ക്വാര്‍ട്ടറില്‍. കിഴക്കന്‍ മേഖലകളുടെ മത്സരത്തില്‍ നാഗാലാന്റിനെതിരേ 1008 റണ്‍സിന്റെ ലീഡുമായിട്ടാണ് ഝാര്‍ഖണ്ഡ് ക്വാര്‍ട്ടറില്‍ എത്തിയത്. രഞ്ജിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ഓവറോള്‍ ലീഡാണ് ഇത്. അതേസമയം റെക്കോഡ് തിരുത്തപ്പെട്ടെങ്കിലും ഝാര്‍ഖണ്ഡിന്റെ ഈ പ്രകടനം ഗുണത്തേക്കാളേറെ അവര്‍ക്ക് ദോഷം ഉണ്ടാക്കിയിരിക്കുകയാണ്.

മഹേന്ദ്രസിംഗ് ധോണിയുടെ നാട്ടുകാര്‍ ക്രിക്കറ്റിന്റെ ഒരു നിയമവും ലംഘിച്ചില്ലെങ്കില്‍ പോലും എതിരാളികളെ നാണം കെടുത്തി ക്രിക്കറ്റിന്റെ മാന്യത കളഞ്ഞുകുളിച്ചെന്നാണ് ഝാര്‍ഖണ്ഡിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം. കളിയുടെ ഒന്നാം ഇന്നിംഗ്‌സില്‍ 880 റണ്‍സാണ് ഝാര്‍ഖണ്ഡ് അടിച്ചുകൂട്ടിയത്. ടൂര്‍ണമെന്റിലെ തന്നെ നാലാമത്തെ ഏറ്റവും വലിയ സ്‌കോറായിരുന്നു ഈ മത്‌സരത്തില്‍ പിറന്നത്. നാഗാലാന്റ് 289 റണ്‍സിന് പുറത്തായതോടെ 591 റണ്‍സിന്റെ ലീഡുമായി മത്സരം നേരെ സമനിലയിലേക്ക് പോകുകയും ചെയ്തു.

മത്സരത്തില്‍ ബൗളര്‍മാര്‍ ബൗളര്‍മാര്‍ എറിഞ്ഞത് 103.3 ഓവറുകളായിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ റിസര്‍വ് ടീമില്‍ കളിക്കുന്ന അനുകൂല്‍ റോയി മത്സരത്തില്‍ ബാറ്റിംഗ് വിരുന്ന് തന്നെ നടത്തി. 153 റണ്‍സാണ് ഇയാള്‍ രണ്ടാം ഇന്നിംഗ്‌സില്‍ അടിച്ചത്. നാഗാലാന്റ് ഫീല്‍ഡര്‍മാര്‍ക്കും ഝാര്‍ഖണ്ഡിനെ പുറത്താക്കണമെന്ന് ഇല്ലായിരുന്നു. അവരുടെ ആദ്യ ഇന്നിംഗ്‌സില്‍ 10 ക്യാച്ചുകളാണ് നാഗാലാന്റ് ഫീല്‍ഡര്‍മാര്‍ താഴെയിട്ടത്. മത്സരത്തില്‍ ഒന്നാം ഇന്നിംഗ്‌സിലെ ലീഡുമായി ഝാര്‍ഖണ്ഡ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുകയും ചെയ്തു.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ