മാർക്ക് വുഡിന്റെ മുന്നിൽ പൂജ്യം മാർക്ക് വാങ്ങി ഡൽഹി, ലക്‌നൗവിന് മിന്നും ജയം

ബാറ്റിംഗിലും ബോളിങ്ങിലും ഒരേ പോലെ മിന്നി തിളങ്ങിയ ലക്‌നൗവിന് ഡൽഹിക്കെതിരെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത് കെ.എൽ രാഹുലിന്റെ നേതൃത്വത്തിൽ ഉള്ള ടീം ഡൽഹിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത 193 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി വെറും 143 റൺസിന് ഇന്നിംഗ്സ് അവസാനിപ്പിച്ചു. ലക്‌നൗവിന് 50 റൺസിന്റെ തകർപ്പൻ ജയം. ഈ സീസണിലെ ആദ്യ 5 വിക്കറ്റ് പ്രകടനം നടത്തിയ ബോളറായ മാർക്ക് വുഡിന്റെ മുന്നിലാണ് ഡൽഹി തകർന്നത്.

ടോസ് നേടി ആദ്യം ഫീൽഡിങ് തിരഞ്ഞെടുത്ത ഡൽഹിക്ക് ആദ്യ ഓവറുകളിൽ റൺസ് നിയന്ത്രിക്കാൻ ആയെങ്കിലും പിന്നീട് കാര്യങ്ങൾ കൈവിട്ട പോവുക ആയിരുന്നു. നാലാം ഓവറിന്റെ അവസാന പന്തില്‍ തന്നെ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (8) മടങ്ങി. രാഹുൽ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ദീപക്ക് ഹൂഡ (14 ) രാഹുലിനെ പോലെ തന്നെ നിരാശപ്പെടുത്തി. എന്നാൽ വെസ്റ്റ് ഇൻഡീസ് താരം മയേഴ്‌സ് ഒരറ്റത്ത് വമ്പനടികളുമായി ഉറച്ച് നിന്നതോടെ കാര്യങ്ങൾ ലക്‌നൗവിന് അനുകൂലമാക്കി . 38 പന്തില്‍ ഏഴ് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെയാണ് താരം 73 റണ്‍സെടുത്തത്. ഒരു സമയത്ത് സെഞ്ചുറിയിലേക്ക് കുത്തിക്കുമെന്ന് തോന്നിച്ച താരത്തെ അക്‌സർ പുറത്താക്കുക ആയിരുന്നു.

ഇതോടെ ശക്തമായി തിരിച്ചുവന്ന ഡൽഹി മാര്‍കസ് സറ്റോയിനിസിനി (12) മടക്കി കളിയിൽ പിടിമുറുക്കി. എന്നാല്‍ മറ്റൊരു വെസ്റ്റ് ഇൻഡീസ് താരം പുരാന്റെ ഇന്നിംഗ്‌സും അയൂഷ് ബദോനിയുടെ (ഏഴ് പന്തില്‍ 18) ചേർന്നപ്പോൾ ലക്‌നൗവിന് ആഗ്രഹിച്ച സ്കോറിലേക്ക് എതാൻ പറ്റി, ഇമ്പാക്ട് പ്ലയറായി അവസാന പന്തിൽ ക്രീസിലെത്തിയ കൃഷ്ണപ്പ ഗൗതം നേരിട്ട ഒരു പന്തിൽ സിക്സ് അടിച്ചു. ഡല്ഹിക്കായി ഖലീൽ അഹമ്മദ് ചേതൻ സഖറിയാ എന്നിവർ രണ്ടും അക്‌സർ പട്ടേൽ കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് തുടക്കം മികച്ച രീതിയിൽ ലഭിച്ചെങ്കിലും അത് മുതലാക്കാൻ സാധിച്ചില്ല. വേഗതയുടെ പുതിയ പര്യായങ്ങളിൽ ഒന്നായ മാർക്ക് വുഡിന്റെ തകർപ്പൻ ബോളിങ്ങിന് മുന്നിലാണ് ഡൽഹി വീണത്. ഒരു ഘട്ടത്തിൽ 41 റൺസ് എടുക്കുന്നതിന്റെ വിക്കറ്റ് നഷ്ടപെടാതിരുന്ന ഡൽഹിയെ  അഞ്ചാം ഓവറിലെ അവസാന രണ്ട് പന്തിലും തീപന്തുകളിലൂടെ എതിരാളിയുടെ സ്റ്റമ്പ് തെറിപ്പിച്ച് മാർക്ക് വുഡ് പ്രഹരം ഏൽപ്പിച്ചു. ആദ്യം വീണ മൂന്ന് വിക്കറ്റുകളും മാർക്കിന്റെ സംഭാവന ആയിരുന്നു.

സഹതാരങ്ങൾ ഓരോരുത്തരായി മടങ്ങിയപ്പോൾ ക്രീസിൽ ഉറച്ച വാർണർ കളിച്ച സെന്സിബിൽ അർദ്ധ സെഞ്ചുറി ഇല്ലായിരുന്നെങ്കിൽ ഡൽഹിയുടെ അവസ്ഥ ദയനീയം ആയിരുന്നു. പ്രിത്വി ഷാ (12 ) മാർഷ് (0 ) സർഫ്രാസ് ഖാൻ (4 ) പവൽ (1 ) അമൻ ഹകീം (4) എന്നിവർ ഉൾപ്പടെ ആർക്കും വലിയ സംഭാവന ചെയ്യാൻ സാധിച്ചില്ല. വുഡിന്റെ 5 വിക്കറ്റ് കൂടാതെ ബിഷ്‌ണോയി ആവേഷ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് നേടി.

Latest Stories

IPL 2025: കഴുകന്മാർ നാല് ദിവസം പറന്നില്ലെങ്കിൽ...., ചെന്നൈ ടീമിനെ പ്രചോദിപ്പിച്ച സുരേഷ് റെയ്‌നയുടെ വാക്കുകൾ വൈറൽ; ഇതിലും മുകളിൽ ഒരു സ്റ്റേറ്റ്മെൻറ് ഇല്ല എന്ന് ആരാധകർ

IPL 2025: ആര്‍സിബിക്ക് വമ്പന്‍ തിരിച്ചടി, അവരുടെ വെടിക്കെട്ട് ബാറ്ററും പുറത്ത്, പ്ലേഓഫില്‍ ഇനി ആര് ഫിനിഷ് ചെയ്യും, പുതിയ താരത്തെ ഇറക്കേണ്ടി വരും

മൂത്ത മകന്റെ പ്രവര്‍ത്തികള്‍ കുടുംബത്തിന്റെ മൂല്യങ്ങളുമായി ഒത്തുപോകുന്നില്ല; കുടുംബത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ലാലു പ്രസാദ് യാദവ്

CSK VS GT: ഗുജറാത്ത് ബോളറെ തല്ലിയോടിച്ച് ആയുഷ് മാത്രെ, സിഎസ്‌കെ താരം ഒരോവറില്‍ നേടിയത്.., അവസാന മത്സരത്തില്‍ ചെന്നൈക്ക് കൂറ്റന്‍ സ്‌കോര്‍

കേരള തീരത്ത് പൂര്‍ണ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ചീഫ് സെക്രട്ടറി; മുങ്ങിയ കപ്പലില്‍ നിന്ന് ഇന്ധനം ചോര്‍ന്നു, എണ്ണപ്പാട നീക്കാന്‍ നടപടി തുടങ്ങി; തീരത്ത് അപൂര്‍വ്വ വസ്തുക്കളോ കണ്ടെയ്‌നറുകളോ കണ്ടാല്‍ തൊടരുത്

CSK VS GT: ഒടുവില്‍ ആ സുപ്രധാന വിവരം പങ്കുവച്ച്‌ ധോണി, ഇനി അദ്ദേഹത്തിന് ഒന്നും തെളിയിക്കാനില്ല, ഇത് തന്നെ നല്ല സമയമെന്ന് ആരാധകര്‍, സൂപ്പര്‍താരം പറഞ്ഞത്‌

കണ്ണടച്ചാലും ചൈനക്കാര്‍ക്ക് കാണാന്‍ സാധിക്കും; ഇന്‍ഫ്രാറെഡ് കോണ്‍ടാക്റ്റ് ലെന്‍സ് വികസിപ്പിച്ച് ചൈനീസ് യൂണിവേഴ്‌സിറ്റി

അന്ന് വിരാട് കോഹ്‌ലി എന്നെ അറിയില്ലെന്ന് പറഞ്ഞു, ഇന്ന് അദ്ദേഹത്തിന്റെ ഇഷ്ട ഗാനം എന്റേത്: സിമ്പു

മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു; തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; ഈരാറ്റുപേട്ട -വാഗമണ്‍ റോഡിലെ രാത്രിയാത്ര നിരോധിച്ചു

'നെറികെട്ട പ്രവര്‍ത്തനം, ഒറ്റുകൊടുക്കുന്ന യൂദാസിന്റെ മുഖമാണ് പിവി അന്‍വറിന്'; ഉള്ളിലെ കള്ളത്തരം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ വെളിച്ചത്തായെന്ന് എംവി ഗോവിന്ദന്‍