LSG UPDATES: ഇതിലും വൃത്തികെട്ട ആഘോഷം നടത്തുന്ന ഇന്ത്യൻ താരങ്ങൾക്ക് ശിക്ഷയും ഇല്ല മുന്നറിയിപ്പും ഇല്ല, ദിഗ്‌വേഷ് രതിയോട് ബിസിസിഐ കാണിക്കുന്നത് ചതി; താരത്തിനായി വാദിച്ച് മുൻ മുൻ താരം

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) സ്പിന്നർ ദിഗ്‌വേഷ് രതിയോട് ബിസിസിഐ വളരെ പരുഷമായി പെരുമാറുന്നുവെന്ന് മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം സൈമൺ ഡൗൾ പറഞ്ഞു. രതി വിക്കറ്റ് നേട്ടത്തിന് പിന്നാലെ നടത്തുന്ന നോട്ട്ബുക്ക് ആഘോഷത്തിന് ഇതിനകം ബിസിസിഐ രണ്ട് തവണ പിഴ ചുമത്തിയിട്ടുണ്ട്. ഇന്നലെ ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (കെകെആർ) നടന്ന മത്സരത്തിനിടെ ബിസിസിഐയുടെ ഭാഗത്ത് നിന്നുള്ള പിഴ ശിക്ഷ ഒഴിവാക്കാൻ താരം തന്റെ ആഘോഷ രീതിയുടെ മറ്റൊരു രീതിയാണ് അവതരിപ്പിച്ചത്.

ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സിനോട് (പിബികെഎസ്) എൽഎസ്ജി തോറ്റ മത്സരത്തിൽ ശ്രദ്ധ നേടിയത് ദിഗ്‌വേഷ് ആയിരുന്നു. തന്റെ ആഭ്യന്തര സഹതാരം പ്രിയാൻഷ് ആര്യയെ പുറത്താക്കിയതിന് ശേഷം ദിഗ്‌വേഷ് രതി ആദ്യ നോട്ടുബുക്ക് ആഘോഷം നടത്തിയത്. ശേഷം അടുത്ത മത്സരത്തിൽ മുംബൈയുടെ നമൻ ധീറിന്റെ വിക്കറ്റ് നേടിയതിനുശേഷവും അദ്ദേഹം അതേ പ്രവൃത്തി ആവർത്തിച്ചു. രണ്ട് തവണയും താരത്തിന് പിഴ ശിക്ഷ കിട്ടി.

എന്തായാലും ഇന്ത്യൻ സീനിയർ കളിക്കാർ കളിക്കളത്തിൽ ചെയുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടുമ്പോൾ ദിഗ്വേശ് രതിയെ ശിക്ഷിക്കുന്നത് കഠിനമാണെന്ന് സൈമൺ ഡൗൾ അഭിപ്രായപ്പെട്ടു.

“ആഘോഷങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്, അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഞാൻ കരുതുന്നു. ഇന്ത്യൻ സീനിയർ കളിക്കാർ വളരെ മോശമായ രീതിയിൽ ആഘോഷം നടത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവരെ ഒന്നും ശിക്ഷിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഒരു യുവതാരം നോട്ടുബുക്ക് ആഘോഷം നടത്തിയപ്പോൾ മാത്രമാണ് ചിലർക്ക് ബുദ്ധിമുട്ട്.”

സീസണിൽ മൂന്നാം തവണയും ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ദിഗ്വേശ് രതിക്ക് സസ്പെൻഷൻ കിട്ടാൻ വരെ സാധ്യതയുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക