ഈഗോ പുറത്തു ചാടിയോ?; പന്തിനെ 27 കോടിയ്ക്ക് വാങ്ങിയത് വിശദീകരിച്ച് എല്‍എസ്ജി ഉടമ സഞ്ജീവ് ഗോയങ്ക

മെഗാ ലേലത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ സ്വന്തമാക്കാനുള്ള തന്റെ പദ്ധതിയെക്കുറിച്ച് തുറന്നുപറഞ്ഞ് ഐപിഎല്‍ ഫ്രാഞ്ചൈസി എല്‍എസ്ജി ഉടമ സഞ്ജീവ് ഗോയങ്ക. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കളിക്കാരനായി ഋഷഭ് പന്ത് ചരിത്രം സൃഷ്ടിച്ചു. ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (എല്‍എസ്ജി) 27 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്.

എല്‍എസ്ജിയും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ വാശിയേറിയ ബിഡ്ഡിംഗ് യുദ്ധം നടന്നെങ്കിലും 20.75 കോടി രൂപയ്ക്ക് ആദ്യ ലേലത്തില്‍ സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ടീം വിജയിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സ് പിന്നീട് റൈറ്റ് ടു മാച്ച് (ആര്‍ടിഎം) കാര്‍ഡ് വിനിയോഗിച്ചു, ഒടുവില്‍ 27 കോടി രൂപയ്ക്ക് പന്തിനെ സ്വന്തമാക്കാന്‍ എല്‍എസ്ജി നിര്‍ബന്ധിതരായി.

ഋഷഭ് പന്തിനെ വാങ്ങുന്നത് സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററിനായുള്ള ഫ്രാഞ്ചൈസിയുടെ ബജറ്റ് പ്ലാനുകള്‍ക്ക് അനുയോജ്യമാണെന്ന് സഞ്ജീവ് ഗോയങ്ക വിശദീകരിച്ചു. ഇവിടെ ആക്രമണാത്മക ലേല തന്ത്രത്തില്‍ ഈഗോ ഒരു ഘടകമല്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘ഇവിടെ ഈഗോയില്ല. ഞങ്ങളുടെ തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമായി ഞങ്ങള്‍ പന്തുമായി ലേലം ആസൂത്രണം ചെയ്യുകയും അതിനനുസരിച്ച് ബജറ്റ് തയ്യാറാക്കുകയും ചെയ്തു,’ ഗോയങ്ക പറഞ്ഞു,

ഏറ്റവും വിലപിടിപ്പുള്ള താരത്തെ സ്വന്തമാക്കുന്നതിലല്ല, മറിച്ച് സന്തുലിത ടീമിനെ കെട്ടിപ്പടുക്കുന്നതിലാണ് ലേലം ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഗോയങ്ക എടുത്തുപറഞ്ഞു. ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കിയതിന് ശേഷം രണ്ട് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരെ സ്വന്തമാക്കാന്‍ എല്‍എസ്ജി ലക്ഷ്യമിട്ടിരുന്നു.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി