ലങ്ക ശരിക്കും സിംഹങ്ങളായി; വിന്‍ഡീസിന് വലിയ ലക്ഷ്യം

സുവര്‍ണ കാല സ്മരണകള്‍ ഉണര്‍ത്തി ശ്രീലങ്കന്‍ ബാറ്റര്‍മാര്‍ കത്തിക്കയറിയപ്പോള്‍, ട്വന്റി20 ലോക കപ്പ് സൂപ്പര്‍ 12ലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് വലിയ ലക്ഷ്യം. ഗ്രൂപ്പ് വണ്ണിലെ മുഖാമുഖത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് അടിച്ചുകൂട്ടി.

ഓപ്പണര്‍ പതും നിസാങ്കയും ഉദിച്ചുയരുന്ന സൂപ്പര്‍ താരം ചരിത് അസലങ്കയുമാണ് വിന്‍ഡീസ് ബോളര്‍മാരുടെ നെഞ്ചില്‍ തീ കോരിയിട്ടത്. ഇരുവരും അര്‍ദ്ധ ശതകം കുറിച്ചു. നിസാങ്ക
അഞ്ച് ഫോറുകളുടക്കം 51 റണ്‍സ് പോക്കറ്റിലാക്കി. ദീര്‍ഘനേരം ബാറ്റ് ചെയ്ത അസലങ്ക എട്ടു ഫോറുകളും ഒരു സിക്‌സും തൊടുത്ത് 68 റണ്‍സ് സ്വന്തം പേരിലെഴുതി.

കുശാല്‍ പേരേരയും (29) ദാസുന്‍ ഷനകയും (14 പന്തില്‍ 25, രണ്ട് ബൗണ്ടറി, ഒരു സിക്‌സ്) ലങ്കന്‍ മുന്‍നിരയുടെ ആധിപത്യം അടിവരയിട്ട ബാറ്റിംഗ് പുറത്തെടുത്തു. വിന്‍ഡീസിനായി ആന്ദ്രെ റസല്‍ രണ്ടും ഡ്വെയ്ന്‍ ബ്രാവോ ഒരു വിക്കറ്റും വീഴ്ത്തി. ബ്രാവോയും അകീല്‍ ഹുസൈനും ധാരാളം റണ്‍സ് വഴങ്ങിയതാണ് വിന്‍ഡീസിനെ പിന്നോട്ടടിച്ചത്. റസലിനും ജാസണ്‍ ഹോള്‍ഡര്‍ക്കും രവി രാംപോളിനുമൊന്നും ലങ്കന്‍ കടന്നാക്രമണത്തില്‍ റണ്‍സ് പ്രവാഹം

തടയാനുമായില്ല.

Latest Stories

വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത്, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടത്തുന്നവരോട് സഹതാപം മാത്രമെന്ന് കെ മുരളീധരന്‍; 'ഒരുമിച്ച് നൃത്തം ചെയ്യേണ്ട സമയത്ത് ആരും സിംഗിള്‍ ആയി നൃത്തം ചെയ്യരുത്'

കടുപ്പിച്ച് അമേരിക്ക, ഹോര്‍മുസില്‍ ഉപരോധം വകവയ്ക്കാതിരുന്നാല്‍ സൈന്യത്തെ ഉപയോഗിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; യുഎസ് നാവികസേനയുടെ മുഴുവന്‍ അംഗങ്ങളും തയാറായി നില്‍പ്പുണ്ടെന്ന് ഭീഷണി

വരുന്നു, മരങ്ങൾ നടുന്നു, പോകുന്നു; മിന്നൽ വേഗത്തിൽ പുറത്തായ റിഷഭ് പന്തിനെതിരെ വൻ ആരാധകരോഷം

ഞാൻ ഇപ്പോഴും എന്റെ 100% അല്ല, ആരോഗ്യപരമായി എനിക്ക് കുറച്ച് ബുദ്ധിമുട്ടുകളുണ്ട്: വിരാട് കോഹ്ലി

തൂക്കി ചുവന്ന കരങ്ങളോടെ; ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി വിരാട് കോഹ്ലി; വിരമിച്ച ഇതിഹാസം ഐപിഎൽ ഭരിക്കുന്നു എന്ന് ആരാധകർ

'നെയ്മറിന് ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള യോഗ്യത നേടാൻ ഇനിയും രണ്ട് മാസം സമയമുണ്ട്, അതിനുള്ളിൽ ഫിറ്റ്നസ് തെളിയിക്കണം'; തുറന്ന് പറഞ്ഞ് ബ്രസീൽ പരിശീലകൻ

റിങ്കു സിംഗിനെ കൊണ്ട് ഒരു ഉപകാരവുമില്ല, പണ്ട് ഒരിക്കൽ അഞ്ച് സിക്സ് അടിച്ചത് മാത്രമാണ് അവന്റെ നേട്ടം: കെ ശ്രീകാന്ത്

കോഹ്ലിയുടെയും രോഹിതിന്റെയും മുഖത്ത് നോക്കി നോ പറയാൻ ചങ്കൂറ്റമുള്ള ഒരേ ഒരാളാണ് ഗംഭീർ: മുനാഫ് പട്ടേൽ

'ഞങ്ങൾ വിജയിച്ചതിന് കാരണം എം എസ് ധോണി, അദ്ദേഹമാണ് നൂറിന് നിർദേശങ്ങൾ നൽകിയത്'; വെളിപ്പെടുത്തലുമായി ചെന്നൈ പരിശീലകൻ

ബലാല്‍സംഗം ചെയ്ത പ്രതി പിന്നീട് പെണ്‍കുട്ടിയെ വിവാഹം ചെയ്താലും കേസില്‍ നിന്നു മോചിതനാകില്ലെന്നു ഡല്‍ഹി ഹൈക്കോടതി; ജാമ്യം ലഭിക്കാന്‍ വേണ്ടി വിവാഹം നടത്തിയിട്ട് കാര്യമില്ലെന്നും ഹൈക്കോടതി