'ആ പ്രശ്‌നം പെട്ടെന്ന് നിര്‍ത്താന്‍ വഴികളൊന്നുമില്ല'; അര്‍ഷദീപ് സിംഗിനോട് ബാലാജി

ഇന്ത്യ വലിയ പ്രതീക്ഷയോടെ വളര്‍ത്തിക്കൊണ്ടു വരുന്ന ഇടം കൈയന്‍ പേസറാണ് അര്‍ഷദീപ് സിംഗ്. എന്നാല്‍ സമീപകാലത്തെ താരത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ അര്‍ഷദീപിന് പഴയ മികവ് കാട്ടാനാവുന്നില്ല. പോരാത്തതിന് നിരവധി എക്‌സ്ട്രാസും താരം വഴങ്ങുന്നു, പ്രത്യേകിച്ചും നോബാള്‍ എറിയുന്നു. ഇപ്പോഴിതാ എന്താണ് അര്‍ഷദീപിന്റെ പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പേസര്‍ ലക്ഷ്മിപതി ബാലാജി.

നോബോളുകള്‍ എറിയുന്നതിന്റെ പ്രശ്നം പെട്ടെന്ന് നിര്‍ത്താനുള്ള വഴികളൊന്നുമില്ല. അര്‍ഷദീപ് തന്റെ റണ്ണിംഗ് മാര്‍ക്ക് കൃത്യമായി അടയാളപ്പെടുത്തണം. കൂടാതെ സമ്മര്‍ദ്ദങ്ങളില്‍ മികച്ച മനസാന്നിധ്യം കാട്ടണം.

അവന്‍ നോബോളുകളെറിയുന്നത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ബോളിംഗ് പരിശീലകനോടൊപ്പം സമയം ചിലവിട്ട് ഈ തെറ്റുകള്‍ മാറ്റാന്‍ ശ്രമം നടത്തണം. അവന്‍ ശക്തമായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

അര്‍ഷദീപിന് പഴയ താളം നഷ്ടമായിരിക്കുകയാണ്. അത് തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് അവന്‍ നടത്തേണ്ടത്. ഇടക്കിടെ ഓവര്‍സ്റ്റെപ്പിലൂടെ നോബോള്‍ എറിയുന്നുണ്ടെങ്കില്‍ എന്തൊക്കെയോ പ്രശ്നമുണ്ടെന്നും ഉടനെ അതിന് പരിഹാരം കാണണമെന്നുമാണ് മനസിലാക്കേണ്ടത്.

അല്ലാത്ത പക്ഷം ആത്മവിശ്വാസം നഷ്ടപ്പെടും. താളം കൂടുതല്‍ നഷ്ടപ്പെട്ടുക്കൊണ്ടേയിരിക്കും. തന്റെ ലാന്റിംഗിലെ പ്രശ്നം ഗൗരവകരമായി ആലോചിച്ച് പരിഹരിക്കപ്പെടേണ്ടതാണ്- ബാലാജി പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക