ട്രിനിഡാഡിൽ മുഴങ്ങിയ ലജ്ജാവതിയെ, കടൽ കടത്തിയതോ കരുനാഗപ്പള്ളിക്കാരൻ സിബി

ഒരുകാലത്ത് മലയാളികൾ ആഘോഷമാക്കിയ ഗാനമാണ് ജാസി ഗിഫ്റ്റ് പാടിയ ലജ്ജാവതിയെ എന്ന പാട്ട്. സോഷ്യൽ മീഡിയ ഇന്നത്തെ അത്ര ഒന്നും സജീവം അല്ലാതിരുന്ന കാലത്ത് ജാസിയും ലജ്ജാവതിയും തീർത്ത ഓളമൊന്നും ഇന്നും ആരും ഉണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം. പ്രായഭേദമെന്യേ ആളുകൾ ഏറ്റുപാടിയ പാട്ടും ജാസിയും ട്രെൻഡായി.

ഇന്നും സ്കൂൾ- കോളേജ് ടൂറുകളിലും ആഘോഷങ്ങളിലും ലജ്ജാവതിയിട്ടാൽ തളർന്ന് കിടക്കുന്നവർ വരെ തുള്ളുമെന്ന് വാമൊഴി പോലെ ആളുകൾ പറയുന്നുണ്ട്. ഇപ്പോളപാട്ടിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ ആയിരിക്കുകയാണ് ലജ്ജാവതി. കരീബിയൻ മന്നനിൽ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിനത്തിൽ സ്റ്റേഡിയത്തെ ഇളക്കിമറിച്ചത് ലജ്ജാവതി പാട്ട് മുഴങ്ങിയപ്പോഴാണ്. സിബി ഗോപാലകൃഷ്ണൻ എന്ന കരുനാഗപ്പള്ളിക്കാരണ്ട് ആശയമാണ് പാട്ട് മുഴങ്ങാൻ കാരണമായത്.

കുറെ വര്ഷങ്ങളായി വെസ്റ്റ് ഇന്ഡീസിലാണ് സിബി താമസിക്കുന്നത്. സെന്റ്‌ ലൂസിയ നാഷണൽ ക്രിക്കറ്റ് അസോസിയേഷൻ മാർക്കറ്റിങ്‌ വിഭാഗത്തെ നയിക്കുന്ന സിബി കരീബിയൻ സന്ദർശനത്തിന്റെ ഭാഗമായി എത്തിയ ബംഗ്ലാദേശ് ടീമിന്റെ ലെയ്സൺ ഓഫീസറായി പ്രവർത്തിക്കുകയാണ് . ഇതിന്റെ ഭാഗമായി ചർച്ചകൾക്കായി സ്റ്റേഡിയത്തിലെത്തിയ സിബി പശ്ചാത്തലഗാനങ്ങൾ പ്ലേ ചെയ്യുന്ന ഡിജെയോട് ലജ്ജാവതി ഉൾപ്പെടെ നാല് പാട്ടുകൾ കൈമാറിയപ്പോൾ പ്രതീക്ഷിച്ചത് അതിലൊരു പാട്ടെങ്കിലും അദ്ദേഹം പ്ലേയ് ചെയ്യുമെന്നാണ്. എന്നാൽ ഡിജെക്ക് പാട്ടുകൾ എല്ലാം നന്നായി ബോധിച്ചു. എല്ലാ പാട്ടുകളും ഒരുപാട് തവണ പ്ലേ ചെയ്യുകയും ചെയ്തു.

എന്തായാലും ജാസിയും ലജ്ജാവതിയും സിബിയുമൊക്കെ നിമിഷ നേരം കൊണ്ട് തരംഗമായിരിക്കുകയാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക