IPL 2025: സ്റ്റാര്‍ക്കിനെ കണ്ടംവഴി ഓടിച്ച അവനെ ഇറക്കാതെ നിങ്ങള്‍ എന്താണീ കാണിച്ചുകൂട്ടിയത്, രാജസ്ഥാനെ എയറിലാക്കി മുന്‍ ഇന്ത്യന്‍ താരം

ഡല്‍ഹിക്കെതിരെയും തോറ്റ് ഐപിഎല്‍ 2025ല്‍ തങ്ങളുടെ മോശം ഫോം തുടരുകയാണ് രാജസ്ഥാന്‍ റോയല്‍സ്. 189 റണ്‍സ് വിജയലക്ഷ്യം ആര്‍ആര്‍ അനായാസം മറികടക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഡല്‍ഹി ടീം തിരിച്ചടിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മാരക ബോളിങ് രാജസ്ഥാന്‍ ടീമിന്റെ പ്രതീക്ഷകളെ എല്ലാം ഇല്ലാതാക്കി. അവസാന ഓവറില്‍ പവര്‍ഹിറ്റിങ് ബാറ്റര്‍മാരായ ധ്രുവ് ജുറലും ഷിമ്രോണ്‍ ഹെറ്റ്‌മെയറും ഉണ്ടായിട്ടും മത്സരം ടൈ ആക്കാന്‍ മാത്രമാണ് രാജസ്ഥാന് സാധിച്ചത്. സൂപ്പര്‍ ഓവറില്‍ 11 റണ്‍സിന് പുറത്തായപ്പോള്‍ തന്നെ രാജസ്ഥാന്‍ തോല്‍വി ഉറപ്പിച്ചിരുന്നു. മറുപടി ബാറ്റിങ്ങില്‍ വളരെ അനായാസമാണ് ഡല്‍ഹി ബാറ്റര്‍മാരായ കെഎല്‍ രാഹുലും ട്രിസ്റ്റന്‍ സ്റ്റബ്‌സും തങ്ങളുടെ ടീമിനെ വിജയത്തിലെത്തിച്ചത്.

അതേസമയം മത്സരത്തില്‍ രാജസ്ഥാന് സംഭവിച്ച ഒരു പിഴവ് ചൂണ്ടിക്കാട്ടുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ മികച്ച രീതിയില്‍ കളിക്കുന്ന ജയ്‌സ്വാളിനെ പോലൊരു ബാറ്ററെ രാജസ്ഥാന്‍ സൂപ്പര്‍ ഓവറില്‍ ഓപ്പണിങ്ങില് ഇറക്കാതിരുന്നത് തെറ്റായിപ്പോയെന്നാണ് ശ്രീകാന്ത് പറഞ്ഞത്. ഡല്‍ഹി ടീമിന് കാര്യങ്ങള്‍ എളുപ്പമാക്കിയ തന്ത്രപരമായ മണ്ടത്തരമായിട്ടാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

‘ആര്‍ ആര്‍ ഇന്നലെ ചില തെറ്റായ തീരുമാനങ്ങള്‍ എടുത്തു. ഇതില്‍ ആദ്യത്തേത് സൂപ്പര്‍ ഓവറില്‍ ഇറക്കിയ കോമ്പിനേഷന്‍ ആയിരുന്നു. സ്റ്റാര്‍ക്കിനെതിരെ അപകടകാരിയായ ഒരു കളിക്കാരന്‍ അവര്‍ക്കുണ്ട്. എന്നാല്‍ അവനെതിരെ കളിക്കാന്‍ ബുദ്ധിമുട്ടുന്ന രണ്ട് പേരെയാണ് നിങ്ങള്‍ ഇറക്കിയത്. അത് ഡിസിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുകയായിരുന്നു. എന്തായാലും ഒരു കാര്യം ഉറപ്പാണ്, ക്യാച്ചുകള്‍ മത്സരം വിജയിക്കും, ക്രിസ് ശ്രീകാന്ത് എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.

സഞ്ജു സാംസണ് പരിക്കേറ്റതോടെ മത്സരത്തില്‍ അര്‍ധസെഞ്ച്വറികള്‍ നേടിയ യശസ്വി ജയ്‌സ്വാളും നിതീഷ് റാണയും സൂപ്പര്‍ ഓവറില്‍ ഓപ്പണ്‍ ചെയ്യുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ റിയാന്‍ പരാഗിനെയും ഹെറ്റ്‌മെയറെയും ഇറക്കി ടീം ഞെട്ടിച്ചു. ഇവര്‍ക്ക് പിന്നാലെ ജയ്‌സ്വാള്‍ ഇറങ്ങിയെങ്കിലും നിതീഷ് റാണയെ ആ മൂന്ന് ബാറ്റര്‍മാരുടെ ലിസ്റ്റില്‍ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ