IPL 2025: കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും കൊല്‍ക്കത്ത തോറ്റു, തിരിച്ചടിച്ച മത്സരത്തില്‍ പഞ്ചാബിന്റെ ജയം രണ്ട് വിക്കറ്റിന്, അടിയോടടി മത്സരം ആരും മറക്കില്ല

ഐപിഎലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-പഞ്ചാബ് കിങ്‌സ് പോരാട്ടമാണ്. പോയിന്റ് ടേബിളില്‍ മുകളിലെത്താന്‍ ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. കഴിഞ്ഞ സീസണില്‍ ഏറ്റുമുട്ടിയപ്പോള്‍ പഞ്ചാബ് കിങ്‌സിനായിരുന്നു വിജയം. അന്ന് എതിര്‍ടീമായ കൊല്‍ക്കത്തയുടെ ക്യാപ്റ്റനായിരുന്നു ശ്രേയസ് അയ്യര്‍. പഞ്ചാബ് കിങ്‌സിനെ സാം കറനും നയിച്ചു. ആദ്യ ബാറ്റിങ്ങില്‍ 20 ഓവറില്‍ 261 റണ്‍സാണ് പഞ്ചാബിനെതിരെ കൊല്‍ക്കത്ത ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത്. ഓപ്പണിങ് വിക്കറ്റില്‍ ഫില്‍ സാള്‍ട്ടും(75), സുനില്‍ നരെയ്‌നും(71) ചേര്‍ന്ന് 138 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി മികച്ച തുടക്കമാണ് കൊല്‍ക്കത്തക്ക് നല്‍കിയത്.

തുടര്‍ന്ന് വമ്പനടികളുമായി വെങ്കിടേഷ് അയ്യരും, ആന്ദ്രേ റസലും എത്തിയതോടെ ടീം സ്‌കോര്‍ 250 കടക്കുകയായിരുന്നു. കൊല്‍ക്കത്ത വിജയിക്കുമെന്ന് കരുതിയ മത്സരത്തില്‍ വാശിയേറിയ പോരാട്ടമായിരുന്നു പഞ്ചാബ് ടീം കാഴ്ചവച്ചത്. പുറത്താവാതെ 48 ബോളില്‍ 108 റണ്‍സ് നേടി ഓപ്പണിങ് ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോ ആണ് കൊല്‍ക്കത്ത ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് പഞ്ചാബിനെ വിജയതീരത്ത് എത്തിച്ചത്. ബെയര്‍സ്‌റ്റോയ്ക്ക് പുറമെ സഹഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങും(54) മത്സരത്തില്‍ കത്തിക്കയറി.

തുടര്‍ന്ന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ശേഷം ശശാങ്ക് സിങും (68) ബെയര്‍‌സ്റ്റോയും ചേര്‍ന്ന് പഞ്ചാബിന് ജയം സമ്മാനിക്കുകയായിരുന്നു. അന്ന് മികച്ച കാഴ്ചവിരുന്നാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് ഈ മത്സരം സമ്മാനിച്ചത്. കൊല്‍ക്കത്തയുടെ ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ചായിരുന്നു മത്സരം

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക