കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം, വിവാദ പ്രസ്താവനയുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം; എങ്ങനെ ഇങ്ങനെ പറയാൻ തോന്നിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര; വിമർശനം ശക്തം

കൊൽക്കത്തയിൽ പി ജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവാപകമായി പ്രതിഷേധം ശക്തമാക്കുക ആണ്. കർ ആശുപത്രിയിലെ എമർജൻസി വാർഡ് അടിച്ചുതകർത്തു. ഡോക്ടർമാർ തുടങ്ങിവെച്ച സമരം ഇന്ന് സാധാരണ ആളുകൾ കൂടി ഏറ്റെടുക്കുമ്പോൾ രാജ്യം ഇന്ന് വരെ കണ്ടിട്ടില്ലാത്ത തരത്തിലുളള പ്രതിഷേധ പരിപാടികളാണ് നടക്കുന്നത്. പ്രമുഖ നേതാക്കളും സിനിമ മേഖലയിലെ പ്രശസ്തരും അടക്കം സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുമ്പോഴും പ്രതിഷേധ കുറിപ്പ് എഴുതുമ്പോഴും മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി നടത്തിയ പ്രസ്താവന വിവാദത്തിൽ ആയിരിക്കുകയാണ്.

കുറ്റക്കാർക്കെതിരെ ശക്തമായ ശിക്ഷ നൽകണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ആവശ്യപ്പെട്ടു. “ഇത് വളരെ നിർഭാഗ്യകരമാണ്, ഗൗരവമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. സ്ത്രീകളുടെ സുരക്ഷ നിരീക്ഷിക്കേണ്ടത് ആവശ്യമാണ്. അത് എവിടെയും സംഭവിക്കാം. ഞങ്ങൾക്ക് നല്ല സുരക്ഷാ സംവിധാനമുണ്ട്, ഇന്ത്യ ഒരു മികച്ച രാജ്യമാണ്. നമ്മൾ വലിയ നഗരത്തിലും വലിയ സംസ്ഥാനത്തിലുമാണ് ജീവിക്കുന്നത്. ഒരു സംഭവം കൊണ്ട് രാജ്യത്തെ വിലയിരുത്താൻ കഴിയില്ല, പക്ഷേ കർശനമായ നടപടിയെടുക്കണം. ആശുപത്രികളിലും ഗ്രൗണ്ടുകളിലും തെരുവുകളിലും കൃത്യമായ സുരക്ഷ ഉണ്ടായിരിക്കണം,” സൗരവ് ഗാംഗുലി പറഞ്ഞു.

കൊലപാതകത്തിൽ പ്രതിഷേധിച്ച ബംഗാളി നടത്തി ശ്രീലേഖ മിത്ര, കൊൽക്കത്ത ബലാത്സംഗത്തെ ഒറ്റപ്പെട്ട സംഭവമാണെന്ന് വിശേഷിപ്പിച്ചതിന് ഗാംഗുലിക്കെതിരെ ആഞ്ഞടിച്ചു.

“ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ ആളുകൾ നിങ്ങളെ സ്നേഹിച്ചു. അവർ നിങ്ങളുടെ ടിവി ഷോകളെ അഭിനന്ദിച്ചു. നിങ്ങളെ മഹാരാജാ എന്നു വിളിക്കുന്നു. നിങ്ങൾ അതിനെ ഒരു ഒറ്റപ്പെട്ട സംഭവം എന്ന് വിളിച്ചതിൽ എനിക്ക് സങ്കടമുണ്ട്. ഇതുപോലുള്ളവരെ വലിച്ചിഴക്കേണ്ട സമയമാണിത്, ”അവർ പറഞ്ഞു.

തൻ്റെ മുൻ പ്രസ്താവന വളച്ചൊടിച്ചെന്ന് ഇതിന് പിന്നാലെ ഗാംഗുലി പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു. ഇന്ത്യയിലുടനീളമുള്ള പ്രതിഷേധങ്ങൾക്ക് സൗരവ് പൗരന്മാരെ അഭിനന്ദിക്കുകയും ചെയ്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം