ഭുംറയും വിജയ്യുമല്ല, കളി തട്ടിയെടുത്തത് ഈ താരമെന്ന് ഓസീസ് നായകന്‍

നാഗ്പൂര്‍: രണ്ടാം ഏകദിനത്തില്‍ തിരിച്ചടിയായത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പ്രകടനമാണെന്ന് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്. കോഹ്ലിയുടെ സെഞ്ച്വറിയാണ് നാഗ്പൂരിലെ സ്ലോ ട്രാക്കില്‍ ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചതെന്നും മത്സരശേഷം ഫിഞ്ച് പറഞ്ഞു.

വിരാട് കോഹ്ലലിയാണ് ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. ഓസീസ് നിരയിലെ ആദ്യ നാലു ബാറ്റ്‌സ്മാന്‍മാരില്‍ ആരെങ്കിലും അവസാനം വരെ പിടിച്ചു നിന്നിരുന്നെങ്കില്‍ വിജയം അപ്രാപ്യമാവില്ലായിരുന്നുവെന്നും ഫിഞ്ച് പറഞ്ഞു. സ്റ്റോയിനസ് ഉജ്ജ്വലമായാണ് ബാറ്റ് ചെയ്തത്. പക്ഷെ വിജയം സമ്മാനിക്കാന്‍ അദ്ദേഹത്തിനായില്ല. സ്റ്റോയിനസ് നേരത്തെ റിസ്‌ക് എടുത്ത് വമ്പനടിക്ക് മുതിര്‍ന്ന് പുറത്തായിരുന്നെങ്കില്‍ ഞങ്ങള്‍ നേരത്തെ തോല്‍വി സമ്മതിക്കേണ്ടിവരുമായിരുന്നു. അതുകൊണ്ടാണ് അവസാന ഓവര്‍വരെ സ്റ്റോയിനസ് പിടിച്ചുനിന്നത്-ഫിഞ്ച് പറഞ്ഞു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 250 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ എട്ട് റണ്‍സ് അകലെ ഓസീസ് തോല്‍വി സമ്മതിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ 83 റണ്‍സിന്റെ മികച്ച തുടക്കം ലഭിച്ചശേഷമായിരുന്നു ഓസ്‌ട്രേലിയയുടെ തോല്‍വി.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍