കോഹ്‌ലിയുടെ രീതി അങ്ങനെയാണ്, ഞാൻ കൂളാകാനാണ് അങ്ങനെ ചെയ്തത്

സ്ഥിരതയാര്‍ന്ന ബാറ്റിംഗുമായി മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് നിരയിലെ നിര്‍ണായക താരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ സീസണില്‍ 143.43 സ്‌ട്രൈക്ക് റേറ്റില്‍ 317 റണ്‍സ് സ്വന്തമാക്കിയ താരത്തിന്റെ മികവ് മാത്രമാണ് ബാറ്റിംഗിൽ മുംബൈക്ക് എടുത്ത് പറയാൻ ഉള്ളത്. ബാറ്റിംഗ് നിരയില്‍ എവിടെ വേണമെങ്കിലും ഇറങ്ങാമെന്നതും ഇന്നിംഗ്‌സ് പടുത്തുയര്‍ത്തലും മത്സരം ഫിനിഷ് ചെയ്യലും ഒരുപോലെ വഴങ്ങുമെന്നതും സൂര്യകുമാര്‍ യാദവിന്‍റെ സവിശേഷതകളാണ്. 2020 പ്രീമിയർ ലീഗ് സീസണിൽ സൂര്യകുമാറും – കോഹ്‌ലിയും ഉൾപ്പെട്ട ഒരു സംഭവം ആരും മറക്കാനിടയില്ല. സൂര്യ തകർത്തടിച്ച് ബാറ്റ് ചെയ്യുന്ന സമയത്ത് സ്ലെഡ്ജ് ചെയ്യാൻ കോഹ്ലി വന്നതും തുടർന്ന് ഇരുവരും തമ്മിൽ ദേഷ്യത്തിൽ ഉള്ള നോട്ടവും ഒകെ. ഇപ്പോഴിതാ ആ സംഭവുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തൽ പറഞ്ഞിരിക്കുകയാണ് സൂര്യകുമാർ.

“ഗ്രൗണ്ടിൽ കോഹ്‌ലിയുടെ ഊർജം എപ്പോഴും മറ്റൊരു തലത്തിലാണ്. ഇരു ടീമുകൾക്കും ജയം അതിനിർണായകമായിരുന്നു ആ കാളി . അതിനാൽ അദ്ദേഹത്തിന്റെ സ്ലെഡ്ജിംഗും മറ്റൊരു തലത്തിലായിരുന്നു. ഞാൻ എന്നോട് തന്നെ പറഞ്ഞു, ‘എനിക്ക് എന്തൊക്കെ ഈ ഗെയിം ജയിക്കണം. അതിനാൽ തന്നെ ആ നോട്ടം ഞാൻ കൂൾ ആകാൻ നോക്കിയതാണ്, പക്ഷെ ഉള്ളിൽ ഭയമായിരുന്നു”.

“അദ്ദേഹം എന്റെ അടുത്തേക്ക് നടന്നു വന്നു, ഞാൻ എന്നോട് തന്നെ പറഞ്ഞു, ‘ഭായ്, പെയർ പദ് രഹാ ഹു തേരേ. കുച്ച് ബോൾനാ നഹി! (ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഒന്നും സംസാരിക്കരുത്) ഇതും കടന്നുപോകും.’ ഭാഗ്യവശാൽ എന്റെ ബാറ്റ് താഴെ വീണു, അത് അവിടെ കഴിഞ്ഞു , പിന്നെ കളി മുഴുവൻ ഞാൻ കൊഹ്‌ലിയെ നോക്കാതെ തല താഴ്ത്തി ബാറ്റിംഗ് തുടർന്നു.

പ്രീമിയർ ലീഗ് ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ആ സംഭവത്തിൽ ഒടുവിലെ വിജയം സൂര്യക്ക് തന്നെയായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക