കോഹ്‌ലി അത്ര പുണ്യാളൻ അല്ല, ആ വിവാദത്തിൽ അവനാണ് തെറ്റുകാരൻ; വമ്പൻ വെളിപ്പെടുത്തലുമായി അമിത് മിശ്ര

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിന് വേണ്ടി കളിക്കുന്ന അമിത് മിശ്ര, ടൂർണമെൻ്റിൻ്റെ പതിനാറാം സീസണിൽ നവീൻ ഉൾ ഹഖുമായി വിരാട് കോഹ്‌ലി ഏറ്റുമുട്ടിയ തകർക്കവുമായി ബന്ധപ്പെട്ട സംഭവത്തിൽ തന്റെ ഭാഗം എന്താണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്.

പേസറുമായുള്ള തർക്കത്തിന് ശേഷം, അന്നത്തെ എൽഎസ്ജി മെൻ്ററായ ഗൗതം ഗംഭീറുമായി കോഹ്‌ലി വഴക്ക് ഉണ്ടാക്കിയിരുന്നു. മറ്റ് താരങ്ങൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ സ്ഥിതി മോശമാകുമായിരുന്നു എന്ന് ഉറപ്പായ സംഭവം ആയിരുന്നു ഇത്. കോഹ്‌ലിക്കും ഗംഭീറിനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തുകയും ചെയ്തിരുന്നു. നവീനും ശിക്ഷ കിട്ടിയിരുന്നു.

കോഹ്‌ലിയുടെ ഇന്ത്യൻ ടീമിലെ മുൻ സഹതാരം കൂടിയായ മിശ്ര അദ്ദേഹത്തെ തന്നെയാണ് ഈ സംഭവുമായി ബന്ധപ്പെട്ട് കുറ്റപ്പെടുത്തുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെ “ഗൗതം ഗംഭീർ അൽപ്പം ആക്രമണ മനോഭാവം കാണിച്ചു, അത് വിരാടിന് ഇഷ്ടപ്പെട്ടില്ല. അവൻ ഞങ്ങളുടെ എല്ലാ കളിക്കാരെയും അധിക്ഷേപിക്കാൻ തുടങ്ങി. ഒരു കാരണവുമില്ലാതെ കോഹ്‌ലി കൈൽ മേയേഴ്സിനോട് എന്തോ പറഞ്ഞു.”

“അവൻ നവീനിനെ തെറി പറഞ്ഞു. കോഹ്‌ലി വിട്ടുകൊടുക്കുന്ന പ്രകൃതം ഉള്ള ആൾ അല്ല. ആരാധകരോട് അസഭ്യം പറയുകയും ചെയ്തു. കോഹ്‌ലിക്ക് അത് എളുപ്പത്തിൽ ഒഴിവാക്കാമായിരുന്നു,” ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിൽ അമിത് മിശ്ര പറഞ്ഞു.

അതേമയം 2023 ലോകകപ്പ് മത്സരത്തിനിടെ നവീനുമായിട്ടുള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത കോഹ്‌ലി ഗംഭീറുമായിട്ട് അടുത്തിടെ സമാപിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് സമയത്ത് സംസാരിച്ചിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ