കോഹ്‌ലിക്ക് തന്നോട് തന്നെ ദേഷ്യം തോന്നുന്നു, ഈഗോ മാറ്റിവെച്ചില്ലെങ്കിൽ ഇനി വെള്ള ജേഴ്സിയിൽ കാണില്ല എന്ന് വ്യക്തം; അതിദയനീയം ഇന്നത്തെ കാഴ്ച്ച

സിഡ്‌നി ടെസ്റ്റിൻ്റെ രണ്ടാം ദിവസം പല കാര്യങ്ങളിൽ മഠം ഉണ്ടായി, എന്നാൽ ഈ പരമ്പരയിലെ അവസാന ടെസ്റ്റിലും ഒരു കാര്യത്തിന് മാത്രം മാറ്റം ഉണ്ടായില്ല, ഓഫ് സ്റ്റമ്പ് ലൈൻ ഉയർത്തുന്ന ഭീഷണിയിൽ കോഹ്‌ലി പുറത്താകുന്ന കാര്യത്തിൽ ഇത്തവണയും മാറ്റം ഇല്ല. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സ് ഒഴിച്ച് ബാക്കി താൻ കളിച്ച എല്ലാ ഇന്നിങ്സിലും ഒരേ മോഡിൽ പുറത്തായ കോഹ്‌ലി ഇന്ന് ഒരുപക്ഷെ തന്റെ അവസാന ഓസ്‌ട്രേലിയൻ പര്യടനത്തിലെ ഇന്നിങ്സിലും അത് ആവർത്തിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ അദ്ദേഹം വിമർശനം നേരിടുകയാണ്.

ആദ്യ ഇന്നിങ്സിന് ശേഷം 4 റൺ ലീഡുമായി ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ക്രീസിൽ എത്തിയപ്പോൾ പ്രതീക്ഷിച്ചത് മികച്ച ലീഡാണ്. നല്ല തുടക്കം ടീമിന് കിട്ടിയതുമാണ്. ആദ്യ വിക്കറ്റിൽ രാഹുൽ- ജയ്‌സ്വാൾ സഖ്യം 42 റൺ നേടി. എന്നാൽ രാഹുലിനെ മടക്കി ബോളണ്ട് പതിവുപോലെ എതിരാളികൾക്ക് പാരയായി. രാഹുൽ പുറത്തായതിന് തൊട്ടുപിന്നാലെ ജയ്‌സ്വാളും മടങ്ങി. നല്ല ഒരു കൂട്ടുകെട്ട് അത്യാവശ്യം ആയിരുന്ന സമയത്ത് ക്രീസിൽ എത്തിയ സമയത്ത് ക്രീസിൽ എത്തിയ കോഹ്‌ലിക്ക് ഇന്നത്തെ പോലെ ഒരു ഗോൾഡൻ ചാൻസ് ഇനി കിട്ടാനും ഇല്ലായിരുന്നു. എന്നാൽ എല്ലാം കളഞ്ഞുകുളിച്ചുകൊണ്ടാണ് കോഹ്‌ലി ഇന്നും ഫിഫ്ത് സ്റ്റമ്പ് ലൈനിൽ ബാറ്റ് വെച്ചിട്ട് വിക്കറ്റ് നൽകി മടങ്ങിയത്.

12 പന്തിൽ 6 റൺ മാത്രമെടുത്ത കോഹ്‌ലി മടങ്ങുന്ന സമയത്ത് പാഡിൽ ദേഷ്യത്തിൽ ആഞ്ഞടിച്ചു. കോഹ്‌ലിയെ പുറത്താക്കാൻ അയാളുടെ ബലഹീനതയിൽ തുടക്കം മുതൽ പന്തെറിയുമെന്നും അവസാനം അയാൾ ആ കെണിയിൽ വീഴുമെന്നും ബോളണ്ട് അടുത്തിടെയും പറഞ്ഞിരുന്നു. എന്തായാലും അത് ഇന്നും ആവർത്തിച്ചു എന്ന് പറയാം. താരത്തെ ബോളണ്ട് ഈ പരമ്പരയിലെ നാലാം തവണയാണ് ഇങ്ങനെ പുറത്താക്കുന്നത്.

ചുരുക്കി പറഞ്ഞാൽ ഇന്നത്തെ ഇന്നിംഗ്സ് കൂടി കഴിഞ്ഞപ്പോൾ ഒരു കാര്യം വ്യക്തം, ഒരു സെഞ്ച്വറി പ്രകടനം മാറ്റി നിർത്തിയാൽ കോഹ്‌ലിക്ക് മറക്കാൻ ആഗ്രഹിക്കുന്ന ഒരു ടെസ്റ്റ് പരമ്പര തന്നെയാണ് ഇത്തവണത്തെ ബോർഡർ ഗവാസ്‌ക്കർ ട്രോഫി എന്ന് പറയാം.

Latest Stories

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പുത്തൻ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ; സേനയ്ക്ക് 50,000 കോടി കൂടി

'വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനങ്ങൾ ആശങ്കയുണ്ടാക്കുന്നു, സർക്കാർ ഇക്കാര്യം തിരുത്തണം'; എം വി ഗോവിന്ദൻ

'കലാ ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേട്, പരാമർശം അങ്ങേയറ്റം അപലപനീയം'; വേടനെതിരായ എൻആർ മധുവിന്റെ പരാമർശത്തെ വിമർശിച്ച് എംവി ​ഗോവിന്ദൻ

FOOTBALL UPDATES: അപ്പോൾ അത് തീരുമാനമായി, അർജന്റീന ടീമിന്റെ കേരളത്തിലേക്ക് ഉള്ള വരവിന്റെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് പുറത്ത്

കിളിമാനൂരിൽ വേടന്റെ പരിപാടി റദ്ധാക്കിയതിനെ തുടർന്നുണ്ടായ സംഘർഷം; ഒരാൾ അറസ്റ്റിൽ

'സ്ത്രീപീഡന കേസില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന്റെ വൈരാഗ്യബുദ്ധി, വളംവെച്ചു കൊടുത്ത മാധ്യമപ്രവര്‍ത്തകരും'; ശക്തമായ നിയമനടപടിയുമായി എഡിജിപി എസ് ശ്രീജിത്ത്

'ഒന്നുകിൽ അവരെ ഒരു പാഠം പഠിപ്പിക്കണം, ഇല്ലെങ്കിൽ അവരുടെ താടിയെല്ല് തകർക്കാനുള്ള ലൈസൻസ് എനിക്ക് തരണം'; ബസുകളുടെ മത്സരയോട്ടത്തിനെതിരെ മാധവ് സുരേഷ്

IPL 2025: ആര് പറഞ്ഞെടാ ഞങ്ങൾക്ക് ട്രോഫി ഇല്ലെന്ന്, ഈ സാല കപ്പ് പറഞ്ഞ് ഇനി ട്രോളരുതെന്ന് രജത് പട്ടീദാർ; ആർസിബി ആരാധകർക്ക് ആവേശ വാർത്ത സമ്മാനിച്ച് നായകൻ

225 മദ്രസകള്‍, 30 മസ്ജിദുകള്‍, 25 ദര്‍ഗകള്‍, ആറ് ഈദ്ഗാഹുകളും പൊളിച്ച് യോഗി; ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; അനധികൃത നിര്‍മാണമാണ് തകര്‍ത്തതെന്ന് വിശദീകരണം; വ്യാപക പ്രതിഷേധം

ബോബി ചെമ്മണ്ണൂരിൻ്റെ ഉടമസ്ഥതയിലുള്ള കള്ള് ഷാപ്പിൽ തീപിടുത്തം; വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു