രോഹിതിന്റെ വിക്കറ്റിനേക്കാള്‍ വില മതിക്കുന്നത് കെ.എല്‍. രാഹുലിന്റെ വിക്കറ്റ് ; കാരണം ഇതാണെന്ന് പാകിസ്ഥാന്‍ ബോളർ

കഴിഞ്ഞ ട്വന്റി20 ലോക കപ്പില്‍ ഇന്ത്യ പാകിസ്താന്‍ തോല്‍പ്പിച്ച മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റിനേക്കാള്‍ താന്‍ മതിക്കുന്നത് കെ.എല്‍. രാഹുലിന്റെ വിക്കറ്റായിരുന്നു എന്ന് അന്ന് നിര്‍ണ്ണായക ബൗളിംഗ് പ്രകടനം നടത്തിയ പാകിസ്താന്‍ ബൗളര്‍ ഷഹീന്‍ അഫ്രീദി. ഈ മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ രണ്ടു പേരെയും തുടര്‍ച്ചയായുള്ള രണ്ടു ഓവറുകളില്‍ മടക്കി അയച്ചയാളാണ് ഷഹീന്‍ അഫ്രീദി. ഒരു ലോകകപ്പ് മത്സരത്തില്‍ ആദ്യമായി പാകിസ്താന്‍ ഇന്ത്യയോട് ജയിക്കുകയും ചെയ്തു.

ഒരു പാകിസ്താന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷഹീന്‍ ഇക്കാര്യം പറഞ്ഞത്. പവര്‍പ്‌ളേയില്‍ രോഹിതിന്റെ വിക്കറ്റായിരുന്നോ രാഹുലിന്റ വിക്കറ്റായിരുന്നോ കൂടുതല്‍ ഏറ്റവും ഇഷ്ടപ്പെട്ടത് എന്ന ചോദ്യത്തിന് രാഹുലിന്റെ വിക്കറ്റ് എന്നായിരുന്നു ഷഹീന്റെ മറുപടി. പിച്ച് ചയ്ത ശേഷം പ്രതീക്ഷിക്കാത്ത രീതിയിലായിരുന്നു പന്ത് നീ്ങ്ങിയത്. ആദ്യ രണ്ടു ഓവറുകളില്‍ പോയപോലെ ആയിരുന്നില്ല പിന്നീട് പന്ത് ചലിച്ചത്. പാകിസ്താന് വേണ്ടി ഏറ്റവും മികച്ചത് നല്‍കണമെന്നായിരുന്നു കരുതിയത്. ഭാഗ്യം കൊണ്ട് കാര്യങ്ങള്‍ ശരിയായ രീതിയില്‍ തന്നെ പോയി. പാകിസ്താന്‍ ജയിച്ച മത്സരത്തില്‍ 31 റണ്‍സിന് മൂന്ന് സുപ്രധാന വിക്കറ്റുകളായിരുന്നു അഫ്രീദി അന്ന് നേടിയത്.

കളിയില്‍ 57 റണ്‍സ് അടിച്ച വിരാട് കോഹ്ലി ഒഴികെ ആര്‍ക്കും ഈ തകര്‍ച്ചയില്‍ നിന്നും കരകയറാനും കഴിഞ്ഞില്ല. പിന്നാലെ വിരാട് കോ്ഹ്ലിയെ അഫ്രീദി തന്നെയായിരുന്നു മടക്കിയത്. കോഹ്ലിയുടെ ഇന്നിംഗ്‌സിന് പുറമേ ഋഷഭ് പന്തിന്റെ പ്രകടനമായിരുന്നു ടീമിനെ 150 കടക്കാന്‍ സഹായിച്ചത്. എന്നാല്‍ പാക് ഓപ്പണര്‍ ബാബര്‍ അസമും മൊഹമ്മദ് റിസ്വാനും ചേര്‍ന്ന് ഈ സ്‌കോര്‍ മറികടന്നു. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ പാകിസ്താന്‍ ഇന്ത്യയുടെ 152 റണ്‍സ് മറികടക്കുകയും ചെയ്തു. തൊട്ടടുത്ത കളിയില്‍ ന്യൂസിലാന്റിനോടും തോറ്റ് ഇന്ത്യ പുറത്താകുകയും ചെയ്തു. വലിയ നാണക്കേടുമായിട്ടാണ് ഇന്ത്യ ഈ ലോകകപ്പ് പൂര്‍ത്തിയാക്കിയത്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”