രോഹിതിന്റെ വിക്കറ്റിനേക്കാള്‍ വില മതിക്കുന്നത് കെ.എല്‍. രാഹുലിന്റെ വിക്കറ്റ് ; കാരണം ഇതാണെന്ന് പാകിസ്ഥാന്‍ ബോളർ

കഴിഞ്ഞ ട്വന്റി20 ലോക കപ്പില്‍ ഇന്ത്യ പാകിസ്താന്‍ തോല്‍പ്പിച്ച മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റിനേക്കാള്‍ താന്‍ മതിക്കുന്നത് കെ.എല്‍. രാഹുലിന്റെ വിക്കറ്റായിരുന്നു എന്ന് അന്ന് നിര്‍ണ്ണായക ബൗളിംഗ് പ്രകടനം നടത്തിയ പാകിസ്താന്‍ ബൗളര്‍ ഷഹീന്‍ അഫ്രീദി. ഈ മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ രണ്ടു പേരെയും തുടര്‍ച്ചയായുള്ള രണ്ടു ഓവറുകളില്‍ മടക്കി അയച്ചയാളാണ് ഷഹീന്‍ അഫ്രീദി. ഒരു ലോകകപ്പ് മത്സരത്തില്‍ ആദ്യമായി പാകിസ്താന്‍ ഇന്ത്യയോട് ജയിക്കുകയും ചെയ്തു.

ഒരു പാകിസ്താന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷഹീന്‍ ഇക്കാര്യം പറഞ്ഞത്. പവര്‍പ്‌ളേയില്‍ രോഹിതിന്റെ വിക്കറ്റായിരുന്നോ രാഹുലിന്റ വിക്കറ്റായിരുന്നോ കൂടുതല്‍ ഏറ്റവും ഇഷ്ടപ്പെട്ടത് എന്ന ചോദ്യത്തിന് രാഹുലിന്റെ വിക്കറ്റ് എന്നായിരുന്നു ഷഹീന്റെ മറുപടി. പിച്ച് ചയ്ത ശേഷം പ്രതീക്ഷിക്കാത്ത രീതിയിലായിരുന്നു പന്ത് നീ്ങ്ങിയത്. ആദ്യ രണ്ടു ഓവറുകളില്‍ പോയപോലെ ആയിരുന്നില്ല പിന്നീട് പന്ത് ചലിച്ചത്. പാകിസ്താന് വേണ്ടി ഏറ്റവും മികച്ചത് നല്‍കണമെന്നായിരുന്നു കരുതിയത്. ഭാഗ്യം കൊണ്ട് കാര്യങ്ങള്‍ ശരിയായ രീതിയില്‍ തന്നെ പോയി. പാകിസ്താന്‍ ജയിച്ച മത്സരത്തില്‍ 31 റണ്‍സിന് മൂന്ന് സുപ്രധാന വിക്കറ്റുകളായിരുന്നു അഫ്രീദി അന്ന് നേടിയത്.

കളിയില്‍ 57 റണ്‍സ് അടിച്ച വിരാട് കോഹ്ലി ഒഴികെ ആര്‍ക്കും ഈ തകര്‍ച്ചയില്‍ നിന്നും കരകയറാനും കഴിഞ്ഞില്ല. പിന്നാലെ വിരാട് കോ്ഹ്ലിയെ അഫ്രീദി തന്നെയായിരുന്നു മടക്കിയത്. കോഹ്ലിയുടെ ഇന്നിംഗ്‌സിന് പുറമേ ഋഷഭ് പന്തിന്റെ പ്രകടനമായിരുന്നു ടീമിനെ 150 കടക്കാന്‍ സഹായിച്ചത്. എന്നാല്‍ പാക് ഓപ്പണര്‍ ബാബര്‍ അസമും മൊഹമ്മദ് റിസ്വാനും ചേര്‍ന്ന് ഈ സ്‌കോര്‍ മറികടന്നു. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ പാകിസ്താന്‍ ഇന്ത്യയുടെ 152 റണ്‍സ് മറികടക്കുകയും ചെയ്തു. തൊട്ടടുത്ത കളിയില്‍ ന്യൂസിലാന്റിനോടും തോറ്റ് ഇന്ത്യ പുറത്താകുകയും ചെയ്തു. വലിയ നാണക്കേടുമായിട്ടാണ് ഇന്ത്യ ഈ ലോകകപ്പ് പൂര്‍ത്തിയാക്കിയത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം