കിവികള്‍ നിലംപൊത്തുന്നു; ഇന്ത്യ ജയത്തിലേക്ക്

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ജയത്തിലേക്ക്. ഇന്ത്യ മുന്നില്‍വച്ച 540 എന്ന ഹിമാലയന്‍ ലക്ഷ്യം തേടുന്ന കിവീസ് മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ 5ന് 140 എന്ന നിലയില്‍. രണ്ട് ദിവസവും അഞ്ച് വിക്കറ്റും അവശേഷിക്കെ ന്യൂസിലന്‍ഡിന് ജയിക്കാന്‍ 400 റണ്‍സ് കൂടി വേണം. ക്രിക്കറ്റ് ചരിത്രത്തിലെ മഹാത്ഭുതങ്ങളിലൊന്ന് സംഭവിച്ചാല്‍ മാത്രമേ സന്ദര്‍ശകര്‍ക്ക് രക്ഷയുള്ളൂ. സ്‌കോര്‍: ഇന്ത്യ- 325, 276 ഡിക്ലയേര്‍ഡ്. ന്യൂസിലന്‍ഡ്- 62, 140/5

ഒന്നാം ഇന്നിംഗ്‌സിലേതിനെക്കാള്‍ മികച്ച പ്രകടനം നടത്തിയെന്ന ആശ്വാസം കിവി ബാറ്റര്‍മാര്‍ക്ക് നല്‍കുന്നതായിരുന്നു മൂന്നാം ദിനത്തെ കളി. വലിയ ലക്ഷ്യം തേടിയ ന്യൂസിലന്‍ഡിനായി ഡാരല്‍ മിച്ചല്‍ (60), ഹെന്റി നിക്കോള്‍സ് (36 നോട്ടൗട്ട്) എന്നിവര്‍ ചെറുത്തുനിന്നു.

താത്കാലിക നായകന്‍ ടോം ലാഥം (6), ഓപ്പണര്‍ വില്‍ യംഗ് (20), റോസ് ടെയ്‌ലര്‍ (6) എന്നിവരെ ക്ഷണത്തില്‍ നഷ്ടപ്പെട്ട കിവികള്‍ വന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ചതാണ്. എന്നാല്‍ മിച്ചലും നിക്കോള്‍സും പുറത്തെടുത്ത പ്രതിരോധം കിവികളെ കാത്തുരക്ഷിച്ചു. പക്ഷേ, ടോം ബ്ലന്‍ഡലിന്റെ റണ്ണൗട്ട് കളിയുടെ അവസാന ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെ വീണ്ടും പ്രതിന്ധിയിലേക്ക് തള്ളിയിട്ടു. ഇന്ത്യക്കായി ആര്‍. അശ്വിന്‍ മൂന്ന് വിക്കറ്റ് പിഴുതു. അക്ഷര്‍ പട്ടേലിന് ഒരു ഇരയെ ലഭിച്ചു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും