'ഷഹീന്‍ അഫ്രീദിയെയും ബാബര്‍ അസമിനെയും വീട്ടില്‍ ഇരുത്തുക'; അക്രത്തിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് പാകിസ്ഥാന്‍ അസിസ്റ്റന്റ് കോച്ച്

സ്റ്റാര്‍ താരങ്ങളായ ബാബര്‍ അസമും ഷഹീന്‍ ഷാ അഫ്രീദിയും തമ്മില്‍ രസത്തിലല്ലെന്ന വസീം അക്രത്തിന്റെ വാദം തള്ളി പാകിസ്ഥാന്‍ അസിസ്റ്റന്റ് കോച്ച് അസ്ഹര്‍ മഹ്‌മൂദ്. ജൂണ്‍ 9 ന് ഇന്ത്യയ്ക്കെതിരായ തോല്‍വിക്ക് ശേഷമാണ് അക്രം ടീമിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്. ടീമിലെ രണ്ട് മികച്ച കളിക്കാരായ ബാബറും ഷഹീനും തര്‍ക്കത്തിലാണെന്നും രണ്ട് കളിക്കാരെയും വീട്ടില്‍ ഇരിക്കാന്‍ അനുവദിക്കണമെന്നും പേസ് ഇതിഹാസം പറഞ്ഞു.

കാനഡയ്ക്കെതിരായ നിര്‍ണായക മത്സരത്തിന് മുമ്പ്, അക്രം മുന്നോട്ടുവച്ച വിമര്‍ശനത്തെ മഹമൂദ് തള്ളി. യഥാര്‍ത്ഥത്തില്‍ നല്ല സുഹൃത്തുക്കളായ രണ്ട് കളിക്കാര്‍ക്കിടയില്‍ പ്രശ്നങ്ങളൊന്നും കാണുന്നില്ലെന്ന് പാകിസ്ഥാന്‍ അസിസ്റ്റന്റ് കോച്ച് ഉറപ്പിച്ചു.

വസീം ആ പ്രസ്താവന നടത്തിയിരിക്കാം. പക്ഷേ എനിക്ക് ഉറപ്പില്ല. ഞാന്‍ അത് കാണാത്തതിനാല്‍, എനിക്ക് സ്ഥിരീകരിക്കാന്‍ കഴിയില്ല. എന്നിരുന്നാലും, ഷഹീനും ബാബറും ഒരു തര്‍ക്കത്തിലല്ലെന്ന് എനിക്കറിയാം, അവര്‍ പാകിസ്ഥാന്‍ ദേശീയ ക്രിക്കറ്റ് ടീമിലെ അടുത്ത സുഹൃത്തുക്കളും സഹതാരങ്ങളുമാണ്- മഹമൂദ് മാധ്യമങ്ങളോട് പറഞ്ഞു.

പാകിസ്ഥാന്റെ ടി20 ലോകകപ്പ് പ്രചാരണം ഇതുവരെ നിരാശാജനകമാണ്. കളിച്ച മൂന്ന് കളികളില്‍ രണ്ടിലും അവര്‍ തോറ്റു. കാനഡയ്‌ക്കെതിരെ ഇന്നല നടന്ന മത്സരത്തില്‍ മാത്രമാണ് അവര്‍ക്ക് ജയിക്കാനായത്. ഇന്ത്യക്കെതിരായ അവരുടെ മോശം ബാറ്റിംഗ് പ്രകടനം ആരാധകരെ നിരാശരാക്കി. നിലവാരത്തില്‍ താഴെയുള്ള പ്രകടനങ്ങളുടെ ഉത്തരവാദിത്തം മാനേജ്മെന്റ് ഏറ്റെടുക്കുമെന്ന് മഹമൂദ് സമ്മതിച്ചു.

ഒരു ടീം എന്ന നിലയില്‍, ഈ ഫലത്തിന്റെ ഉത്തരവാദിത്തം ഞങ്ങള്‍ എല്ലാവരും പങ്കിടുന്നു. ഇത് ഏതെങ്കിലും വ്യക്തിയുടെ പരാജയം കൊണ്ടല്ല, മറിച്ച് നമ്മുടെ കൂട്ടായ തെറ്റാണ്- മഹ്‌മൂദ് കൂട്ടിച്ചേര്‍ത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ