'ഷഹീന്‍ അഫ്രീദിയെയും ബാബര്‍ അസമിനെയും വീട്ടില്‍ ഇരുത്തുക'; അക്രത്തിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് പാകിസ്ഥാന്‍ അസിസ്റ്റന്റ് കോച്ച്

സ്റ്റാര്‍ താരങ്ങളായ ബാബര്‍ അസമും ഷഹീന്‍ ഷാ അഫ്രീദിയും തമ്മില്‍ രസത്തിലല്ലെന്ന വസീം അക്രത്തിന്റെ വാദം തള്ളി പാകിസ്ഥാന്‍ അസിസ്റ്റന്റ് കോച്ച് അസ്ഹര്‍ മഹ്‌മൂദ്. ജൂണ്‍ 9 ന് ഇന്ത്യയ്ക്കെതിരായ തോല്‍വിക്ക് ശേഷമാണ് അക്രം ടീമിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്. ടീമിലെ രണ്ട് മികച്ച കളിക്കാരായ ബാബറും ഷഹീനും തര്‍ക്കത്തിലാണെന്നും രണ്ട് കളിക്കാരെയും വീട്ടില്‍ ഇരിക്കാന്‍ അനുവദിക്കണമെന്നും പേസ് ഇതിഹാസം പറഞ്ഞു.

കാനഡയ്ക്കെതിരായ നിര്‍ണായക മത്സരത്തിന് മുമ്പ്, അക്രം മുന്നോട്ടുവച്ച വിമര്‍ശനത്തെ മഹമൂദ് തള്ളി. യഥാര്‍ത്ഥത്തില്‍ നല്ല സുഹൃത്തുക്കളായ രണ്ട് കളിക്കാര്‍ക്കിടയില്‍ പ്രശ്നങ്ങളൊന്നും കാണുന്നില്ലെന്ന് പാകിസ്ഥാന്‍ അസിസ്റ്റന്റ് കോച്ച് ഉറപ്പിച്ചു.

വസീം ആ പ്രസ്താവന നടത്തിയിരിക്കാം. പക്ഷേ എനിക്ക് ഉറപ്പില്ല. ഞാന്‍ അത് കാണാത്തതിനാല്‍, എനിക്ക് സ്ഥിരീകരിക്കാന്‍ കഴിയില്ല. എന്നിരുന്നാലും, ഷഹീനും ബാബറും ഒരു തര്‍ക്കത്തിലല്ലെന്ന് എനിക്കറിയാം, അവര്‍ പാകിസ്ഥാന്‍ ദേശീയ ക്രിക്കറ്റ് ടീമിലെ അടുത്ത സുഹൃത്തുക്കളും സഹതാരങ്ങളുമാണ്- മഹമൂദ് മാധ്യമങ്ങളോട് പറഞ്ഞു.

പാകിസ്ഥാന്റെ ടി20 ലോകകപ്പ് പ്രചാരണം ഇതുവരെ നിരാശാജനകമാണ്. കളിച്ച മൂന്ന് കളികളില്‍ രണ്ടിലും അവര്‍ തോറ്റു. കാനഡയ്‌ക്കെതിരെ ഇന്നല നടന്ന മത്സരത്തില്‍ മാത്രമാണ് അവര്‍ക്ക് ജയിക്കാനായത്. ഇന്ത്യക്കെതിരായ അവരുടെ മോശം ബാറ്റിംഗ് പ്രകടനം ആരാധകരെ നിരാശരാക്കി. നിലവാരത്തില്‍ താഴെയുള്ള പ്രകടനങ്ങളുടെ ഉത്തരവാദിത്തം മാനേജ്മെന്റ് ഏറ്റെടുക്കുമെന്ന് മഹമൂദ് സമ്മതിച്ചു.

ഒരു ടീം എന്ന നിലയില്‍, ഈ ഫലത്തിന്റെ ഉത്തരവാദിത്തം ഞങ്ങള്‍ എല്ലാവരും പങ്കിടുന്നു. ഇത് ഏതെങ്കിലും വ്യക്തിയുടെ പരാജയം കൊണ്ടല്ല, മറിച്ച് നമ്മുടെ കൂട്ടായ തെറ്റാണ്- മഹ്‌മൂദ് കൂട്ടിച്ചേര്‍ത്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം