Ipl

തൊട്ടതെല്ലാം പിഴച്ച് സണ്‍റൈസേഴ്സ്; കാവ്യയെ തല്ലിയും തലോടിയും ആരാധകർ

കഴിഞ്ഞ 19 മത്സരങ്ങളായി ഒന്നിൽപോലും ജയിക്കാൻ ഹൈദരാബാദ് ടീമിനായിട്ടില്ല. 2018 സീസണിലെ ജേതാക്കളായ ടീമിന് എവിടെയാണ് പിഴച്ചതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഒള്ളു-തൊട്ടതെല്ലാം പിഴച്ചു. പ്രഥമ കിരീടം നേടിക്കൊടുത്ത വാർണറെ ഒഴിവാക്കിയത് മുതൽ തുടങ്ങുന്നു. ഒരു സീസണിലെ ഫോമിന്റെ അടിസ്ഥാനത്തിൽ വാർണർക്ക് വിലയിട്ടതിന് ടീമിന് ലീഗിന് മുമ്പേ തിരിച്ചടി കിട്ടി. ലോകകിരീട നേട്ടത്തിൽ കങ്കാരൂ പടയെ എത്തിച്ച വാർണർ “ഇനി ഹൈദെരാബാദിലേക്കില്ല” എന്ന് പറഞ്ഞു. അതോടൊപ്പം സൂപ്പർ ബൗളർ റഷീദ് ഖാനെ വിലയുടെ പേരിൽ ഒഴിവാക്കിയത് തിരിച്ചടിയായി.

ലേല റൂമിലെ തീരുമാനങ്ങളുടെ പേരിൽ ഇപ്പോൾ വിമർശനം കേൾക്കുന്നത് ഹൈദരാബാതിന്റെ ടീം സിഇഒ കാവ്യമാറാനാണ്. കെയ്ന്‍ വില്ല്യംസണ്‍, അബ്ദുല്‍ സമദ്, അഭിഷേക് ശര്‍മ, ഉംറാന്‍ മാലിക്, നിക്കോളസ് പുരന്‍, രാഹുല്‍ ത്രിപാഠി, ഏയ്ഡന്‍ മാര്‍ക്രം എന്നിവരെ ടീമിലെത്തിച്ച ഉടമ നല്ല കളിക്കാരെ പലരെയും മൈൻഡ് പോലും ചെയ്തില്ല. തുക ഉണ്ടായിട്ട് പോലും മികച്ച വിളി ഹൈദരബാദ് ടീമിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

ടീം ദയനിയമയി തോറ്റതോടെ കാവ്യയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഗാലറിയില്‍ അതീവ നിരാശയായി കാണപ്പെട്ട കാവ്യയുടെ ചിത്രങ്ങളും വീഡിയോകളുമാണ് പ്രചരിക്കുന്നത്. കാവ്യ ഇതിലും കൂടുതര്‍ അര്‍ഹിക്കുന്നുണ്ടെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. മറ്റു ചിലര്‍ ആശ്വാസ വാക്കുകളുമായെത്തി. ”ടൂര്‍ണമെന്റ് ആരംഭിച്ചിട്ടല്ലേയുള്ളു. ഇനിയും ഒരുപാട് മത്സരങ്ങള്‍ ബാക്കിയുണ്ട്. ലേലത്തില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് നിങ്ങളുടെ തിരഞ്ഞെടുപ്പില്‍ വിശ്വസിക്കൂ.’ഒരു ആരാധിക ട്വീറ്റു ചെയ്തു.

ഈ വർഷത്തെ ഏറ്റവും മോശം സ്‌ക്വാഡ് ഉള്ള ടീമായിട്ടാണ് ഹൈദരാബാദ് വിലയിരുത്തപ്പെടുന്നത്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്