ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 254 റൺസ് വിജയ ലക്ഷ്യം. മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറർ. താരം 42 പന്തിൽ 8 ഫോറും 7 സിക്‌സും അടക്കം 89 റൺസാണ് അടിച്ചെടുത്തത്. കൂടാതെ ഇന്ത്യക്കായി ശിവം ദുബൈ 43 റൺസും, ഇഷാൻ കിഷൻ 39 റൺസും, ഹാർദിക് പാണ്ട്യ 27 റൺസും, തിലക്ക് വർമ്മ 21 റൺസും നേടി വെടിക്കെട്ട് പ്രകടനം നടത്തി.
ഇംഗ്ലണ്ടിനായി ഏറ്റവും മോശം പ്രകടനമാണ് സ്റ്റാർ ബോളർ ജോഫ്രാ ആർച്ചർ കാഴ്ച വെച്ചത്. നാല് ഓവറിൽ ഒരു വിക്കറ്റ് നേടി 61 റൺസാണ് താരം വഴങ്ങിയത്. കൂടാതെ സാം കരൺ 53 റൺസും, ആദിൽ റഷീദ് രണ്ട് വിക്കറ്റുകൾക്ക് 41 റൺസും, വിൽ ജാക്സ് രണ്ട് വിക്കറ്റുകൾക്ക് 40 റൺസും വഴങ്ങി.
ഇന്ത്യ പ്ലേയിങ് ഇലവൻ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.