ജസ്പ്രീത് ബുംറയും ഷഹീന്‍ ഷാ അഫ്രീദിയും ഒരു ടീമിനായി കളിക്കും!

ആഫ്രിക്കന്‍ ഇലവനും ഏഷ്യാ ഇലവനും തമ്മില്‍ നടക്കുന്ന ആഫ്രോ-ഏഷ്യ കപ്പ് തിരിച്ചുവരുന്നു. ആഫ്രിക്ക ക്രിക്കറ്റ് അസോസിയേഷനാണ് (എസിഎ) ഇക്കാര്യം വെളിപ്പെടുത്തിയത്. ശനിയാഴ്ച, എസിഎ അതിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ (AGM) ആറംഗ ഇടക്കാല കമ്മിറ്റി രൂപീകരിച്ചു. അതില്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും ക്രിക്കറ്റ് കളിക്കാര്‍ക്ക് അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടന പതിപ്പ് 2005-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്നിരുന്നു. 2007-ല്‍ ഇന്ത്യ രണ്ടാമത്തേതിന് ആതിഥേയത്വം വഹിച്ചു. 2009 കെനിയയില്‍ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും പിന്നെ അത് ഒരിക്കലും നടന്നില്ല.

”ഞങ്ങള്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലുമായും ആഫ്രിക്കന്‍ ടീമുകളുടെ പ്രതിനിധിയുമായും ചര്‍ച്ച നടത്തി, ആഫ്രോ-ഏഷ്യ കപ്പിന്റെ പുനരുജ്ജീവനം അവര്‍ ആഗ്രഹിക്കുന്നു,” എസിഎയുടെ ഇടക്കാല ചെയര്‍ തവെങ്വ മുകുഹ്ലാനി പറഞ്ഞു.

ആഫ്രോ-ഏഷ്യ കപ്പ് കളിക്കുകയാണെങ്കില്‍ ജസ്പ്രീത് ബുംറ, ഷഹീന്‍ ഷാ അഫ്രീദി, വിരാട് കോഹ്‌ലി, ബാബര്‍ അസം എന്നിവര്‍ക്ക് ഒരു ടീമില്‍ കളിക്കാന്‍ അവസരം ഉണ്ടാകും. രണ്ട് രാജ്യങ്ങളും ഉഭയകക്ഷി മത്സരങ്ങള്‍ കളിക്കാറില്ല. ഏഷ്യാ കപ്പിലും ഐസിസി ടൂര്‍ണമെന്റുകളിലും മാത്രമേ പരസ്പരം മത്സരിച്ചിട്ടുള്ളൂ.

2005-ലെ ആഫ്രോ-ഏഷ്യാ കപ്പ് 1-1 ന് സമനിലയിലായി. വീരേന്ദര്‍ സെവാഗ്, ഷാഹിദ് അഫ്രീദി, സനത് ജയസൂര്യ എന്നിവര്‍ പ്ലേയിംഗ് ഇലവനില്‍ ഉണ്ടായിരുന്നു. ഇന്‍സമാം ഉള്‍ ഹഖാണ് അന്ന് ഏഷ്യാ ടീമിനെ നയിച്ചത്.

2007ല്‍ ആഫ്രിക്കയെ ഏഷ്യ 3-0ന് പരാജയപ്പെടുത്തി. ഷൊയിബ് അക്തര്‍, മുഹമ്മദ് ആസിഫ്, മുഹമ്മദ് യൂസഫ്, സഹീര്‍ ഖാന്‍, യുവരാജ് സിംഗ്, എംഎസ് ധോണി, സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ ഏഷ്യാ ഇലവനു വേണ്ടി കളിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക