'ടീമിന്‍റെ പ്ലാനുകള്‍ അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി, ഭാര്യയ്ക്ക് ഇപ്പോഴും കലിപ്പ് അടങ്ങിയിട്ടില്ല'; വിരമിക്കലില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആന്‍ഡേഴ്‌സണ്‍

തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ നിര്‍ബന്ധിച്ചതിന് ഹെഡ് കോച്ച് ബ്രണ്ടന്‍ മക്കല്ലത്തോടും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനോടും ഭാര്യക്ക് ഇപ്പോഴും ദേഷ്യമാണെന്ന് ഇംഗ്ലണ്ട് ഇതിഹാസ ബോളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍. തന്റെ നിബന്ധനകള്‍ക്ക് അനുസൃതമായി തന്റെ ഭര്‍ത്താവിനെ വിരമിക്കാന്‍ അനുവദിക്കണമായിരുന്നുവെന്നും അദ്ദേഹം ഇപ്പോഴും ഇംഗ്ലണ്ടിനായി കളിക്കണമെന്നുമാണ് അവര്‍ വിശ്വസിക്കുന്നത്.

2025/26 ആഷസിന് തയ്യാറെടുക്കാന്‍ പുതിയ ബോളര്‍മാരെ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ മക്കല്ലവും സ്റ്റോക്‌സും മാനേജിംഗ് ഡയറക്ടര്‍ റോബര്‍ട്ട് കീയും ആന്‍ഡേഴ്‌സണോട് വിരമിക്കാന്‍ പറഞ്ഞിരുന്നു. വലംകൈയ്യന്‍ സീമര്‍ തന്റെ 188-ാമത്തേതും അവസാനത്തേതുമായ ടെസ്റ്റ് മത്സരം 2024 ജൂലൈയില്‍ ലോര്‍ഡ്സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിച്ചു. ദി ഗാര്‍ഡിയനോട് സംസാരിക്കവേ, തന്റെ ഭാര്യ എപ്പോഴും തന്നെ പിന്തുണച്ചിട്ടുണ്ടെന്നും വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ തന്റെ കൂടെയുണ്ടായിരുന്നുവെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

അവള്‍ ഇപ്പോഴും ദേഷ്യത്തിലാണ്. അവള്‍ എന്റെ ഏറ്റവും വലിയ പിന്തുണയായിരുന്നു. പരിക്കിന്റെ സമയത്ത് എന്നെ പ്രചോദിപ്പിച്ചു. ടീം മാനേജ്മെന്റ് എന്നോട് വിരമിക്കാന്‍ പറഞ്ഞത് അവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. മറ്റൊരാളുടെ തീരുമാനപ്രകാരമല്ല, സ്വന്തം നിബന്ധനകള്‍ക്ക് വിധേയമായി ഞാന്‍ വിരമിക്കണമെന്ന് അവള്‍ ആഗ്രഹിച്ചു.

ദേഷ്യം വന്നില്ലെങ്കിലും പ്ലാനുകള്‍ അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. എന്റെ ശരീരം എന്നെ അനുവദിക്കുന്നിടത്തോളം കാലം ഞാന്‍ ഇംഗ്ലണ്ടിനായി കളിക്കുമായിരുന്നു. ഒരുപക്ഷേ, പോകാനുള്ള സമയമായെന്ന് എന്നെ ഓര്‍മ്മിപ്പിക്കാന്‍ എനിക്കിത് ആവശ്യമായിരുന്നിരിക്കാം- ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

അതേസമയം വരാനിരിക്കുന്ന ഐപിഎല്‍ 2025 മെഗാ ലേലത്തിനായി ആന്‍ഡേഴ്‌സണ്‍ സ്വയം രജിസ്റ്റര്‍ ചെയ്തു. ടൂര്‍ണമെന്റിന്റെ ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നെന്നും അത് ഒരു അത്ഭുതകരമായ ലീഗാണെന്നാണ് എല്ലാവരും പറയുന്നതെന്നും ആന്‍ഡേസ്ണ്‍ പറഞ്ഞു.

Latest Stories

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ