ഒരു ഇന്ത്യൻ താരത്തിന് മുന്നിൽ പാകിസ്ഥാൻ മുഴുവൻ തോറ്റ ദിവസം ആയിരുന്നു അത്, അവന് മുന്നിൽ ഉത്തരമില്ലാതെ നിന്നു; വെളിപ്പെടുത്തി മിസ്ബാ ഉൾ ഹഖ്

2012ലെ ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ പ്രസിദ്ധമായ വിജയത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി തൻ്റെ ഏറ്റവും ഉയർന്ന ഏകദിന സ്‌കോറായ 183 റൺസ് രേഖപ്പെടുത്തിയിരുന്നു. ധാക്കയിലെ വെല്ലുവിളി നിറഞ്ഞ ട്രാക്കിൽ വിരാട് കോഹ്‌ലി തന്റെ ക്ലാസ് കാണിച്ച് മികച്ച പ്രകടനം നടത്തുക ആയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 329-6 എന്ന സ്കോർ സ്വന്തമാക്കിയപ്പോൾ മുഹമ്മദ് ഹഫീസും നസീർ ജംഷെഡും സെഞ്ച്വറി നേടി. ഇന്ത്യ അന്നത്തെ പാകിസ്താന്റെ ബോളിങ് മികവ് പരിഗണിച്ച് ഇന്ത്യ ആ ടോട്ടൽ പിന്തുടരില്ല എന്നാണ് കരുതപെട്ടത്. ഇംഗ്ലണ്ടിനെതിരായ ഐതിഹാസികമായ നാറ്റ്‌വെസ്റ്റ് ഫൈനൽ വിജയം മാത്രമായിരുന്നു അതിന് മുമ്പ് ഇത്രയും ഉയർന്ന ടോട്ടൽ പിന്തുടരുമ്പോൾ ഉള്ള ഇന്ത്യയുടെ ഏറ്റവും മികച്ച വിജയം .

ഇന്ത്യയുടെ തുടക്കം വമ്പൻ തകർച്ചയോടെ ആയിരുന്നു. ഹഫീസിൻ്റെ രണ്ടാം പന്തിൽ തന്നെ ഗൗതം ഗംഭീർ പുറത്തായി. കോഹ്‌ലിക്ക് ഉടൻ തന്നെ ബാറ്റ് ചെയ്യാൻ ഇറങ്ങേണ്ടതായി വന്നു. തന്റെ അവസാന ഏകദിന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും സച്ചിൻ സയീദ് അജ്മലിന് മുന്നിൽ വീണു. റൺ വേട്ടയുടെ നിർണായക ഘട്ടത്തിൽ, രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ചേർന്ന് മധ്യ ഓവറുകളിൽ ആധിപത്യം സ്ഥാപിച്ചു.

എന്തായാലും ഇന്ത്യയെ വിജയത്തിന് തൊട്ടടുത്ത് എത്തിച്ചിട്ട് കോഹ്‌ലി മടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ ജയിപ്പിച്ചത്. അതുമായി ബന്ധപ്പെട്ട് മിസ്ബാ ഉൾ ഹഖ് പറഞ്ഞത് ഇങ്ങനെയാണ്:

“ഒന്നാമതായി, അവർക്ക് അഭിനന്ദനം. വിക്കറ്റോ സാഹചര്യമോ എന്തായാലും, 329 പിന്തുടരുന്നത് ബുദ്ധിമുട്ടാണ്. 329 മോശം ടോട്ടലല്ലെന്ന് ഞാൻ കരുതുന്നു. ഞങ്ങളുടെ ബോളിങ് മികച്ചതായിട്ട് കൂടി കോഹ്‌ലിക്ക് മുന്നിൽ ഞങ്ങൾ പരാജയമായി. അവന് മുന്നിൽ ഉത്തരങ്ങൾ ഇല്ലായിരുന്നു”മിസ്ബ പറഞ്ഞു.

പുതിയതായി നിയമിതനായ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ അടുത്തിടെ കോഹ്‌ലിയുടെ ഈ പ്രകടനം ഏകദിനത്തിൽ ഒരു ഇന്ത്യൻ കളിക്കാരൻ്റെ ഏറ്റവും മികച്ച ഏകദിന ഇന്നിംഗ് ആയി പ്രഖ്യാപിച്ചിരുന്നു .

Latest Stories

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി