ഇതൊക്കെ ചെറുത്, മുന്നോട്ടുള്ള യാത്രയിൽ പ്രമുഖ ടീമുകളെ തോൽപ്പിക്കും; സെമിഫൈനലിൽ എത്തും; തുറന്നടിച്ച് നെതർലൻഡ്സ് താരം സ്കോട്ട് എഡ്വേർഡ്സ്

ഒരു അട്ടിമറിയുടെ ഷോക്ക് മാറി വരുന്നതിന് മുമ്പ് തന്നെ ക്രിക്കറ്റ് ആരാധകർക്ക് ഞെട്ടൽ സമ്മാനിച്ച് മറ്റൊരു വമ്പൻ അട്ടിമറി. അഫ്ഗാനിസ്ഥാൻ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് തുടങ്ങിയ അട്ടിമറി പരമ്പര തുടർന്ന് നെതർലൻഡ്സ്. ലോകകപ്പിലെ മറ്റൊരു ആവേശ പോരാട്ടത്തിൽ ടൂർണമെന്റിൽ ഇതുവരെ മികച്ച പ്രകടനം നടത്തിയ സൗത്താഫ്രിക്കയെ 38 റൺസിന് പരാജയപ്പെടുത്തി നെതർലൻഡ്സിന്റെ തേരോട്ടമാണ് നടന്നിരിക്കുന്നത്. മഴ മൂലം ഓവറുകൾ ചുരുക്കിയ മത്സരത്തിൽ നെതർലൻഡ്സ് 43 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 245 റൺ നേടിയപ്പോൾ ആഫ്രിക്കൻ മറുപടി 207 റൺസിൽ ഒതുങ്ങി.

കഴിഞ്ഞ ടി 20 ലോകകപ്പിൽ തങ്ങളുടെ സെമി സ്വപ്‌നങ്ങൾ തകർത്ത നെതർലൻഡ്സിനെതീരെ പക വീട്ടൽ ആയിരുന്നു സൗത്താഫ്രിക്ക ആഗ്രഹിച്ചത്. ടോസ് നേടി ഓറഞ്ച് പടയെ ആദ്യം ബാറ്റിംഗിന് അയക്കാൻ സൗത്താഫ്രിക്കൻ നായകൻ ബാവുമക്ക് ആലോചിക്കാൻ ഒന്നും ഇല്ലായിരുന്നു. അദ്ദേഹം ഉദ്ദേശിച്ചതുപോലെ തന്നെ ആയിരുന്നു കാര്യങ്ങൾ പോയിരുന്നത്. ആഫ്രിക്കൻ പേസ് ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ ഓറഞ്ച് പടക്ക് തുടക്കത്തിൽ ബാറ്റിംഗിൽ പിഴച്ചു. വലിയ സ്കോർ എന്ന സ്വപ്നം ഉപേക്ഷിച്ച അവരെ സൗത്താഫ്രിക്കയുടെ തന്നെ മുൻ താരം വാൻഡെർ മെർവും എഡ്‌വേഡ്‌സും തമ്മിൽ ഉള്ള കൂട്ടുകെട്ടാണ് അവരെ രക്ഷിച്ചത്. ഇരുവരും ആഫ്രിക്കൻ ബോളറുമാരെ തകർത്തടിച്ചു. . മെർവ് 29 മടങ്ങിയ ശേഷവും വമ്പനടികൾ തുടർന്ന് എഡ്‌വേഡ്സ് നേടിയ 78 റൺസും ആര്യൻ നേടിയ 9 പന്തിൽ 22 റൺസും ആയപ്പോൾ ടീം ആഗ്രഹിച്ചതിന് മുകളിൽ റൺ വന്നു. ഇതിൽ തന്നെ എഡ്‌വേഡ്‌സിന്റെ പ്രകടനം എടുത്ത് പറയണം.

ആഫ്രിക്കൻ ബോളറുമാരെ ആക്രമിച്ച് മുന്നേറിയ താരം ബുദ്ധിപരമായ രീതിയിലാണ് ഇന്നിംഗ്സ് കെട്ടിപൊക്കിയത് എന്നും പറയാം. പോയിന്റ് പട്ടികയിൽ സൗത്താഫ്രിക്ക ആദ്യ നാലിൽ തുടരുമ്പോൾ ഓറഞ്ച് പട എട്ടാം സ്ഥാനത്താണ്. മുന്നോട്ടുള്ള മത്സരങ്ങളിലും മൈക്കാവ് തുടരാൻ തന്നെ ആയിരിക്കും ടീം ശ്രമിക്കുക. “ഇത് ഞങ്ങൾക്ക് അങ്ങേയറ്റം അഭിമാന നിമിഷമാണ്,” കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട എഡ്വേർഡ്സ് പറഞ്ഞു. “വളരെ പ്രതീക്ഷകളോടെയാണ് ഞങ്ങൾ ഇവിടെയെത്തിയത്, ഞങ്ങൾക്ക് വളരെ നല്ല ടീമുണ്ട്. ഇനിയും മികച്ച പ്രകടനം തുടരും.” താരം പറഞ്ഞു.

“സെമിഫൈനലിലേക്ക് യോഗ്യത നേടുന്നതിന് ഞങ്ങൾക്ക് ഇനിയും ഒരുപാട് മുന്നേറാൻ ഉണ്ട്. അതിന് നിങ്ങൾ മുൻനിര ടീമുകളെ തോൽപ്പിക്കേണ്ടതുണ്ട്. ദക്ഷിണാഫ്രിക്ക ഫേവറിറ്റുകളിൽ ഒന്നാണ്, ഞങ്ങളുടെ ആദ്യ വിജയം അവർക്ക് എതിരെ വന്നു. ഇനിയും പ്രമുഖ ടീമുകളെ തോൽപ്പിക്കും ”അദ്ദേഹം കൂട്ടിച്ചേർത്തു. എന്തായാലും ലോകകപ്പ് മത്സരങ്ങൾ വളരെ ആവേശകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. വെറും വാശിയും ടൂർണമെന്റിന് വന്നിട്ടുണ്ട്.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ