സ്ത്രീകൾക്ക് ബഹുമാനം കൊടുക്കണം കൊടുക്കണം എന്ന് പ്രസംഗിച്ചാൽ പോരാ, ഇമ്മാതിരി തോന്ന്യവാസം കാണിക്കരുത്; മായന്തി ലാങ്കർ ഉൾപ്പെടെ ഉള്ളവരെ അസ്വസ്ഥരാക്കി സ്റ്റാർ സ്പോർട്സിന്റെ ഹോട്ട് ഓർ നോട്ട് ഷോ; പ്രതിഷേധം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സീസണുകളിൽ ഒന്നിനാണ് നാം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഓരോ മത്സരങ്ങളും അപ്രതീക്ഷിത ഫലങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത് . അതിനാൽ തന്നെ ഐ.പി.എലുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും വളരെ വേഗത്തിൽ ആളുകൾ ഏറ്റെടുക്കയും മത്സരം തുടങ്ങുന്നതിന് മുമ്പുള്ള പ്രീ മാച്ച് ഷോ ഉൾപ്പടയുള്ള കാര്യങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുന്നു. എന്നാൽ ഇന്നലെ മത്സരത്തിന് തൊട്ടുമുമ്പ് നടന്ന പ്രീ മാച്ച് ഷോ വഴിതെളിച്ചത് ഒരുപിടി വിവാദങ്ങളിലേക്കാണ്,

ആവേശം കൊഴുപ്പിക്കാൻ സ്റ്റാർ സ്പോർട്സ് ഇന്നലെ ഹോട്ട് ഓർ നോട്ട് എന്ന പേരിൽ ഒരു ഷോ മത്സരത്തിന് മുമ്പ് നടത്തി. ക്രിക്കറ്റ് താരങ്ങളായ കോഹ്ലി, റസൽ, ഗിൽ തുടങ്ങിയവരുടെ ഷർട്ട് ഇല്ലാത്ത ചിത്രങ്ങൾ വനിതാ ആങ്കറുമാരെ കാണിക്കുകയും ചിത്രങ്ങൾ കണ്ടിട്ട് ഹോട്ട് ഓർ നോട്ട് എന്ന് പറയുന്ന രീതിയിലാണ് അവർ പരിപാടി സെറ്റ് ആക്കിയത്. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായി എന്ന് മാത്രമല്ല പരിപാടിയുടെ ഭാഗമായി സീനിയർ ആങ്കർ മായന്തി ലാങ്കർ ഉൾപ്പടെ ഉള്ളവർ ഇതിൽ വളരെ അസ്വസ്ഥയായി കാണപ്പെടുകയും ചെയ്തു.

ഇത്തരത്തിൽ ഉള്ള വൃത്തികേടുകൾ എന്തിനാണ് കാണിക്കുന്നതെന്നും ചാനൽ റേറ്റിങ് കൂട്ടാൻ ഇങ്ങനെ ഒന്നും ചെയ്യരുതെന്നും സ്റ്റാറിനോട് ആളുകൾ പറയുന്നു. തന്റെ ഫിറ്റ്‌നസിനും ആയോധനകലയ്ക്കും പേരുകേട്ട ബോളിവുഡ് നടൻ വിദ്യുത് ജംവാളിന്റെ മുന്നിലാണ് ഇത്തരം ഷോ സ്റ്റാർ സംഘടിപ്പിച്ചത്.

നാല്പതോളം വയസുള്ള മായാന്തിയെ പോലെ വളരെ മുതിർന്ന ഒരു ആങ്കറുടെ മുന്നിൽ 23 വയസുള്ള ഗില്ലിന്റെ ചിത്രങ്ങൾ ഇത്തരം അപഹാസ്യമായ രീതിയിൽ കാണിക്കുന്നത് ശരിയല്ലെന്നും ആളുകൾ പറയുന്നു. ചിത്രങ്ങൾ കാണിക്കുമ്പോൾ അവയിലേക്ക് നോക്കാതെ അസ്വസ്ഥത പ്രകടമാക്കി തന്നെ കണ്ണുപൊത്തി പിടിച്ചിരിക്കുന്ന ആങ്കറെയും കാണാൻ സാധിച്ചു.

എന്തായാലും ഇതുവരെ അധികം ചീത്തപ്പേരുകൾ ഒന്നും കേൾപ്പിക്കാതെ പോയിരുന്ന സ്റ്റാറിന്റെ ഷോകൾക്ക്ക് ഇന്നലെ കിട്ടിയത് വലിയ ഒരു തിരിച്ചടി തന്നെയാണ്.

Latest Stories

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌