LSG VS PKBS: ഇതൊരുമാതിരി ചെയ്ത്തായി പോയി, എല്ലാം നടന്നത് അവര്‍ക്ക് അനുകൂലമായി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹീര്‍ ഖാന്‍

പഞ്ചാബ് കിങ്‌സിനോട് എട്ട് വിക്കറ്റിന്റെ തോല്‍വി വഴങ്ങി റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ വീണ്ടും താഴോട്ട് പോയിരിക്കുകയാണ്. മത്സരത്തില്‍ ലഖ്‌നൗ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 16.2 ഓവറിലാണ് പഞ്ചാബ് കിങ്‌സ് മറികടന്നത്. റിഷഭ് പന്ത് ബാറ്റിങ്ങില്‍ വീണ്ടും പരാജയപ്പെട്ട മത്സരത്തില്‍ നിക്കോളാസ് പുരാന്‍(44), ആയുഷ് ബദോനി(41), മാര്‍ക്രം(28), അബ്ദുള്‍ സമദ്(27) എന്നിവര്‍ മാത്രമാണ് ലഖ്‌നൗവിനായി കാര്യമായ സംഭാവനകള്‍ നല്‍കിയത്. ഈ സീസണില്‍ തങ്ങളുടെ രണ്ടാം തോല്‍വിയാണ് ലഖ്‌നൗ കഴിഞ്ഞ മത്സരത്തില്‍ വഴങ്ങിയത്. കളി തോറ്റതിന് പിന്നാലെ തങ്ങളുടെ ഹോം ഗ്രൗണ്ട് പഞ്ചാബിന് വേണ്ടി ഒരുക്കിയത് പോലെ തോന്നി എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ലഖ്‌നൗ മെന്റര്‍ സഹീര്‍ ഖാന്‍.

ലഖ്‌നൗവിലെ ഏകാന സ്‌റ്റേഡിയം തങ്ങളുടെ ഹോം ഗ്രൗണ്ടാണെങ്കിലും ക്യൂറേറ്റര്‍മാര്‍ പഞ്ചാബ് കിങ്‌സിന് അനുകൂലമായി പിച്ച് ഒരുക്കിയതായി തോന്നിയെന്നാണ് സഹീര്‍ ഖാന്‍ പറയുന്നത്. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ടീം ലഖ്‌നൗവിനെ ബാറ്റിങിന് അയച്ച് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ ആദ്യ ഓവറില്‍ തന്നെ അവര്‍ക്ക് നഷ്ടമായി. പിന്നാലെ ടീം സ്‌കോര്‍ 30കളില്‍ നില്‍ക്കുന്ന സമയത്ത് തന്നെ മറ്റൊരു ഓപ്പണര്‍ മാര്‍ക്രത്തെയും റിഷഭ് പന്തിനെയും നഷ്ടമായി. എന്നാലും നിക്കോളാസ് പുരാന്‍, ആയുഷ് ബദോനി, അബ്ദുള്‍ സമദ് എന്നിവരുടെ ബാറ്റിങിന്റെ ബലത്തില്‍ 171 റണ്‍സ് എന്ന മാന്യമായ സ്‌കോര്‍ ലഖ്‌നൗ നേടി.

എന്നാല്‍ 16.2 ഓവറില്‍ ഈ വിജയലക്ഷ്യം പഞ്ചാബ് മറികടന്നതാണ് ലഖ്‌നൗ മെന്റര്‍ സഹീര്‍ ഖാനെ നിരാശപ്പെടുത്തിയത്. ഹോംഗ്രൗണ്ട് ടീമിനേക്കാള്‍ സന്ദര്‍ശകര്‍ക്ക് അനുകൂലമാവുന്ന ആദ്യത്തേതും അവസാനത്തേതുമായ മത്സരം ഇതായിരിക്കുമെന്നുളള പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ഇങ്ങനെയൊരു മത്സരഫലം നിരാശയാണ് പലര്‍ക്കും ഉണ്ടാക്കുന്നത്. ഹോം മാച്ച് എന്ന അനുകൂലഘടകം ടീമുകള്‍ക്ക് ഐപിഎലില്‍ ഉണ്ടാവാറുണ്ട്. ആ ഒരു കാര്യം വച്ച് നോക്കുമ്പോള്‍ ക്യൂറേറ്റര്‍ ഇതേക്കുറിച്ച് ശരിക്കും ചിന്തിച്ചില്ലെന്ന് തോന്നുന്നു. പഞ്ചാബ് ടീമിന്റെ ക്യൂറേറ്ററാണ് ഇവിടെയുളളതെന്ന് ഇന്നത്തെ മത്സരശേഷം എനിക്ക് തോന്നി. ഇത് പുതിയൊരു രീതി പോലെ തോന്നുന്നു, സഹീര്‍ ഖാന്‍ പറഞ്ഞു. തോറ്റെങ്കിലും ഇനിയും മത്സരങ്ങളിലൂടെ തങ്ങള്‍ ടൂര്‍ണമെന്റില്‍ തിരിച്ചുവരുമെന്നുളള പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ