ഇംഗ്ലണ്ടിന്റെ അടുത്ത പരിശീലകന്‍ രവി ശാസ്ത്രി?, ചര്‍ച്ച തകൃതി

2023ലെ ലോകകപ്പ് ഇംഗ്ലണ്ട് ടീമിന് ഒട്ടും ഗുണകരമായിരുന്നില്ല. ടീമിന്റെ അവസ്ഥ വളരെ മോശമായിരുന്നു. സെമി ഫൈനലില്‍ എത്താനായില്ല എന്നുതുമാത്രമല്ല, മോശം കളി കാരണം 2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടാനുള്ള അവരുടെ സാധ്യതയും പ്രശ്‌നത്തിലായി. ഈ പ്രതികൂല സാഹചര്യത്തില്‍ ഇന്ത്യന്‍ മുന്‍ പരിശീലകനായ രവി ശാസ്ത്രിയ്ക്ക് മുന്നില്‍ ഒരു ഓഫര്‍ വെച്ചിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍.

രവി ശാസ്ത്രി, ഇംഗ്ലണ്ടിന്റെ പരിശീലകനാകുമോ? എന്നാണ് മോര്‍ഗന്‍ ചോദിച്ചിരിക്കുന്നത്. 2023 ലോകകപ്പില്‍ ഇംഗ്ലണ്ടും നെതര്‍ലന്‍ഡും തമ്മില്‍ നടന്ന മത്സരത്തിലാണ് ഈ ചോദ്യം മോര്‍ഗന്‍ ചോദിച്ചത്. ഇംഗ്ലണ്ട് ടീമിനെ പരിശീലിപ്പിക്കുന്നതിനെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്? ഇതിന് വളരെ രസകരമായ മറുപടിയാണ് രവി ശാസ്ത്രി നല്‍കിയത്.

ഹിന്ദി പഠിപ്പിക്കാന്‍ വരുമെന്ന് തമാശ സ്വരത്തില്‍ രവി ശാസ്ത്രി ആദ്യം ഹിന്ദിയില്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ഇയോന്‍ മോര്‍ഗനോട് ഇംഗ്ലീഷില്‍ വിശദീകരിച്ചു. ഇംഗ്ലണ്ട് ടീമിലെത്തിയ ശേഷം അവരെ ഹിന്ദി പഠിപ്പിക്കുമെന്നും ക്രിക്കറ്റിനെ കുറിച്ചുള്ള ടിപ്പുകള്‍ നല്‍കുമെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.

ഈ സാഹചര്യത്തില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ഒരു പുതിയ പരിശീലകനെ തേടുന്നു എന്ന ചര്‍ച്ച തലപൊക്കിയിരിക്കുകയാണ്. അങ്ങനെയല്ലെങ്കില്‍ പിന്നെ എന്തിനാണ് മോര്‍ഗന്‍ ശാസ്ത്രിയോട് ആ ചോദ്യം ചോദിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Latest Stories

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ