ഇവനാണോ കോഹ്‌ലിക്ക് മുന്നിൽ എന്ന് പറഞ്ഞത്, റോഡ് പിച്ചിൽ പോലും ഗതി പിടിക്കാതെ ബാബർ അസം; വിമർശനം ശക്തം

നിലവിൽ പാകിസ്ഥാൻ ക്രിക്കറ്റിന് മോശമായ സമയമാണ് ഉള്ളത്. ഇപ്പോൾ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ തകർന്നടിയുകയാണ് പാകിസ്ഥാൻ പട. വിരാട് കൊഹ്‍ലിയെക്കാൾ കേമനെന്ന് പലരും വിധി എഴുതിയ താരമായിരുന്നു ബാബർ അസം. എന്നാൽ ഇപ്പോഴുള്ള താരത്തിന്റെ അവസ്ഥയിൽ നിരാശരായിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ആദ്യ ഇന്നിങ്സിൽ താരം 30 റൺസും രണ്ടാം ഇന്നിങ്സിൽ 5 റൺസും മാത്രമാണ് ടീമിനായി നേടിയിരിക്കുന്നത്.

ആദ്യ ഇന്നിങ്സിൽ പാകിസ്ഥാൻ 556 റൺസ് നേടി ഓൾ ഔട്ട് ആയി. എന്നാൽ ബോളിങ് യൂണിറ്റിന് മികച്ച പ്രകടനം നടത്താൻ സാധിക്കാത്തത് കൊണ്ട് ഇംഗ്ലണ്ട് മറുപടി ബാറ്റിംഗിൽ 823 റൺസ് നേടി ആദ്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. അവസാന ഇന്നിങ്സിന് ഇറങ്ങിയ പാകിസ്ഥാൻ 278 റൺസ് പുറകിൽ എന്നാ നിലയിലായിരുന്നു.

നിലവിൽ പാകിസ്ഥാൻ 49 റൺസിന് അവരുടെ നാല് വിക്കറ്റുകളും ഇംഗ്ലണ്ട് ബോളർമാർ വീഴ്ത്തി. നാളെയാണ് ടെസ്റ്റ് മത്സരത്തിലെ അവസാന ദിവസം. സമനില പിടിക്കാൻ പോലും ഇനി പാകിസ്ഥാൻ താരങ്ങൾക്ക് സാധിക്കില്ല. പ്രധാന താരങ്ങളായ സായിമ്മ് അയൂബ് 25 റൺസ്, ക്യാപ്റ്റൻ ഷാൻ മസൂദ് 11 റൺസ്, ബാബർ അസം 5 റൺസ്, അബ്ദുല്ല ഷഫീഖ് പൂജ്യം എന്നിവരാണ് പുറത്തായിരിക്കുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും ഇതോടെ പാകിസ്ഥാൻ പുറത്താകുമെന്ന കാര്യത്തിൽ ഏകദേശം ഉറപ്പായി കഴിഞ്ഞു. ടി-20 ഫോർമാറ്റിലും, ഏകദിന ഫോർമാറ്റിലും ടീം മോശമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഒരു അഴിച്ച് പണിയുടെ ആവശ്യം ഉണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഈ പരമ്പരയോടെ അതിനുള്ള തീരുമാനം ഉണ്ടാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”