ഐപിഎലിൽ നടക്കുന്നത് സ്പോൺസർമാരുടെ ഹീനമായ ബിസിനെസ്സ് ആണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ശ്രീലങ്കൻ താരവും ഐപിഎൽ സൺ റൈസേഴ്‌സ് പരിശീലകനുമായ മുത്തയ്യ മുരളീധരൻ. ഇന്ന് നടക്കുന്ന മത്സരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനേ നേരിടും. അതിനു മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിലാണ് മുരളീധരൻ ഈ കാര്യം വെളിപ്പെടുത്തിയത്.
‘ഐപിഎൽ ഇപ്പോൾ കച്ചവടമാണ്. ഇവർ ക്രിക്കറ്റിനെ വളർത്താനല്ല ചെയ്യുന്നത്. സ്പോൺസർമാർക്ക് ഒരിക്കലും ലോ സ്‌കോറുകൾ അല്ല വേണ്ടത്. അവർക്ക് എന്റർടൈൻമെന്റാണ് വേണ്ടത്. അതുകൊണ്ട് പിച്ച് ബാറ്റ്‌സ്മാന്മാർക്ക് അനുകൂലമാക്കും വിധമാണ് ക്രമീകരിക്കുന്നത്. ബോളർമാർക്ക് അവിടെ യാതൊരു വിലയുമില്ല. പിച്ചുകൾ ഫ്ലാറ്റ് ആകുമ്പോൾ എനിക്ക് പോലും വൈഭവ് സൂര്യവൻഷിക്കെതിരെ ബോൾ ചെയ്യാൻ സാധിക്കില്ല’ മുത്തയ്യ മുരളീധരൻ പറഞ്ഞു.
പോയിന്റ് പട്ടികയിൽ പഞ്ചാബ് കിങ്‌സ് 13 പോയിന്റും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 12 പോയിന്റും ഗുജറാത്ത് 10 പോയിന്റുമായി പ്ലേയ് ഓഫിലേക്ക് അടുക്കാനുള്ള ശ്രമത്തിലാണ്. തുടർവിജയങ്ങൾ നൽകിയ പുതിയ പ്രതീക്ഷയിലാണ് കൊൽക്കത്ത.
വെടിക്കെട്ട് ബാറ്റിങ്ങാണ് സണ്‍റൈസേഴ്‌സിന്റെ കരുത്ത്. സുനില്‍ നരൈനും വരുണ്‍ ചക്രവര്‍ത്തിയും താളം കണ്ടെത്തിതുടങ്ങിയ ആശ്വാസത്തില്‍ കൊല്‍ക്കത്ത. മതീഷ പതിരാന ടീമിനൊപ്പം ചേര്‍ന്നതും കരുത്താവും. അജിങ്ക്യ രഹാനെയുടെ സ്ഥിരതയില്ലായ്മ പ്രതിസന്ധി.