IPL 2025: തോൽവികളിൽ നിന്ന് തിരിച്ചുവരാൻ ഇതേ ഉള്ളു ഒരു വഴി, സഹതാരങ്ങൾക്ക് ആ വിജയമന്ത്രം പറഞ്ഞ് കൊടുത്ത് ധോണി; പറഞ്ഞത് ഇങ്ങനെ

മറ്റൊരു മത്സരം, സി‌എസ്‌കെയ്ക്ക് മറ്റൊരു തോൽവി, ഇത്തവണ സ്വന്തം മൈതാനത്ത് കെ‌കെ‌ആറിനോട്, അതും എട്ട് വിക്കറ്റിന്റെ വ്യത്യാസത്തിൽ. ചുരുക്കി പറഞ്ഞാൽ എതിരാളികളും തോൽവിയുടെ മാർജിനും മാത്രമാണ് മാറിയത്. ടീമിന്റെ അവസ്ഥ അതിദയനീയമായി തുടരുകയാണ്. ഋതുരാജ് ഗെയ്ക്‌വാദിന് പരിക്കേറ്റതിന് ശേഷം എം‌എസ് ധോണി ചെന്നൈ ടീമിന്റെ ക്യാപ്റ്റനായി ചുമതലയേറ്റപ്പോൾ, ആരാധകർ ടീമിന്റെ മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഇന്നലത്തെ തോൽവി അവരെ എല്ലാം സങ്കടപ്പെടുത്തി.

ഇപ്പോഴിതാ ചെന്നൈയുടെ ബാറ്റിംഗ് പ്രശ്‌നങ്ങൾ വീണ്ടും ഉയർന്നുവന്നു. 103 റൺസ് മാത്രമാണ് ചെന്നൈക്ക് 20 ഓവറിൽ ഇന്നലെ ആദ്യം ബാറ്റ് ചെയ്ത് നേടാനായത് . ശേഷം കൊൽക്കത്ത 11-ാം ഓവറിൽ തന്നെ സ്‌കോർ പിന്തുടർന്നു. പവർപ്ലേയിലെ ചെന്നൈയുടെ ബാറ്റിംഗ് ടെസ്റ്റ് കളിക്കുന്ന പോലെയായിരുന്നു എന്ന് പറയാം. മത്സരത്തിലെ തോൽവിക്ക് പിന്നാലെ ധോണി പറഞ്ഞത് ഇങ്ങനെ “നമ്മുടെ വഴിക്ക് പോകാത്ത നിരവധി രാത്രികളുണ്ട്. വെല്ലുവിളി ഉണ്ടായിരുന്നു, നമ്മൾ വെല്ലുവിളി സ്വീകരിക്കണം. ഇന്ന് നമുക്ക് ബോർഡിൽ ആവശ്യത്തിന് റൺസ് ഇല്ലെന്ന് എനിക്ക് തോന്നി,” തോൽവിക്ക് ശേഷം 43-കാരൻ പറഞ്ഞു.

“രണ്ടാം ഇന്നിംഗ്സിൽ ഞങ്ങൾ പന്തെറിഞ്ഞപ്പോൾ ഒന്നും ചെയ്യാനായില്ല. അവർക്ക് ആകട്ടെ നന്നായി ചെയ്യാനും സാധിച്ചു. ഞങ്ങളുടെ ആദ്യ ഇന്നിങ്സിൽ ഞങ്ങൾക്ക് നല്ല കൂട്ടുകെട്ടുകൾ ഒന്നും ഉണ്ടാക്കാൻ സാധിച്ചില്ല. പിന്നെ അവരുടെ സ്പിന്നർമാർ കൂടി ചേർന്നതോടെ ഞങ്ങൾ പുറൽകിൽ പോയി.”

ടോപ്പ് ഓർഡർ കൂടുതൽ ക്ഷമ കാണിക്കണമെന്നും ധോണി ഓർമിപ്പിച്ചു “സാഹചര്യങ്ങൾ കാണുക എന്നതാണ് പ്രധാനം, രണ്ട് മത്സരങ്ങളിൽ ഞങ്ങൾ നന്നായി ചെയ്തിട്ടുണ്ട്. നിങ്ങളുടെ ശക്തികളെ പിന്തുണയ്ക്കുക, നിങ്ങൾക്ക് കളിക്കാൻ കഴിയുന്ന ഷോട്ടുകൾ കളിക്കുക. മറ്റാരെങ്കിലും കളിക്കുന്നതുപോലെയല്ല സാഹചര്യം നോക്കി കളിക്കുക. ഞങ്ങളുടെ ഓപ്പണർമാർ നല്ല ഓപ്പണർമാരാണ്, യഥാർത്ഥ ക്രിക്കറ്റ് ഷോട്ടുകൾ ആണ് അവർ കളിക്കുന്നത്.”

“സ്കോർകാർഡ് കണ്ട് നിരാശപ്പെടാതിരിക്കേണ്ടത് പ്രധാനമാണ്. ഒരുപാട് വലിയ സ്കോർ ഒകെ ലക്ഷ്യമാക്കി ആ സമ്മർദ്ദത്തിൽ കളിച്ചാൽ അത് ദോഷം ചെയ്യും. തുടക്കത്തിൽ നല്ല കൂട്ടുകെട്ട് ഉണ്ടാക്കുക എന്നാണ് ടോപ് ഓർഡർ ചെയ്യേണ്ടത്. മിഡിൽ ഓവറിൽ വരുമ്പോൾ മധ്യനിര അത് മുതലെടുത്താൽ നല്ല സ്കോർ നേടാം.” ധോണി പറഞ്ഞു

പക്ഷേ, എം.എസ്. ധോണി ഇന്നലെ മത്സരത്തിൽ എടുത്ത ചില തീരുമാനങ്ങളെ ആരാധകരെ കുറ്റപ്പെടുത്തുന്നുണ്ട്. ഒന്ന്, അത്രയും മോശം അവസ്ഥയിൽ ടീം പോയിട്ടും ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയതും അതുപോലെ കൊൽക്കത്ത അബാറ്റിങ്ങിന്റെ സമയത്ത് വളരെ വൈകി സൂപ്പർ ബോളർ നൂർ അഹമ്മദിനെ കളത്തിലേക്ക് ഇറക്കിയതും.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി