IPL 2025: തോൽവികളിൽ നിന്ന് തിരിച്ചുവരാൻ ഇതേ ഉള്ളു ഒരു വഴി, സഹതാരങ്ങൾക്ക് ആ വിജയമന്ത്രം പറഞ്ഞ് കൊടുത്ത് ധോണി; പറഞ്ഞത് ഇങ്ങനെ

മറ്റൊരു മത്സരം, സി‌എസ്‌കെയ്ക്ക് മറ്റൊരു തോൽവി, ഇത്തവണ സ്വന്തം മൈതാനത്ത് കെ‌കെ‌ആറിനോട്, അതും എട്ട് വിക്കറ്റിന്റെ വ്യത്യാസത്തിൽ. ചുരുക്കി പറഞ്ഞാൽ എതിരാളികളും തോൽവിയുടെ മാർജിനും മാത്രമാണ് മാറിയത്. ടീമിന്റെ അവസ്ഥ അതിദയനീയമായി തുടരുകയാണ്. ഋതുരാജ് ഗെയ്ക്‌വാദിന് പരിക്കേറ്റതിന് ശേഷം എം‌എസ് ധോണി ചെന്നൈ ടീമിന്റെ ക്യാപ്റ്റനായി ചുമതലയേറ്റപ്പോൾ, ആരാധകർ ടീമിന്റെ മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഇന്നലത്തെ തോൽവി അവരെ എല്ലാം സങ്കടപ്പെടുത്തി.

ഇപ്പോഴിതാ ചെന്നൈയുടെ ബാറ്റിംഗ് പ്രശ്‌നങ്ങൾ വീണ്ടും ഉയർന്നുവന്നു. 103 റൺസ് മാത്രമാണ് ചെന്നൈക്ക് 20 ഓവറിൽ ഇന്നലെ ആദ്യം ബാറ്റ് ചെയ്ത് നേടാനായത് . ശേഷം കൊൽക്കത്ത 11-ാം ഓവറിൽ തന്നെ സ്‌കോർ പിന്തുടർന്നു. പവർപ്ലേയിലെ ചെന്നൈയുടെ ബാറ്റിംഗ് ടെസ്റ്റ് കളിക്കുന്ന പോലെയായിരുന്നു എന്ന് പറയാം. മത്സരത്തിലെ തോൽവിക്ക് പിന്നാലെ ധോണി പറഞ്ഞത് ഇങ്ങനെ “നമ്മുടെ വഴിക്ക് പോകാത്ത നിരവധി രാത്രികളുണ്ട്. വെല്ലുവിളി ഉണ്ടായിരുന്നു, നമ്മൾ വെല്ലുവിളി സ്വീകരിക്കണം. ഇന്ന് നമുക്ക് ബോർഡിൽ ആവശ്യത്തിന് റൺസ് ഇല്ലെന്ന് എനിക്ക് തോന്നി,” തോൽവിക്ക് ശേഷം 43-കാരൻ പറഞ്ഞു.

“രണ്ടാം ഇന്നിംഗ്സിൽ ഞങ്ങൾ പന്തെറിഞ്ഞപ്പോൾ ഒന്നും ചെയ്യാനായില്ല. അവർക്ക് ആകട്ടെ നന്നായി ചെയ്യാനും സാധിച്ചു. ഞങ്ങളുടെ ആദ്യ ഇന്നിങ്സിൽ ഞങ്ങൾക്ക് നല്ല കൂട്ടുകെട്ടുകൾ ഒന്നും ഉണ്ടാക്കാൻ സാധിച്ചില്ല. പിന്നെ അവരുടെ സ്പിന്നർമാർ കൂടി ചേർന്നതോടെ ഞങ്ങൾ പുറൽകിൽ പോയി.”

ടോപ്പ് ഓർഡർ കൂടുതൽ ക്ഷമ കാണിക്കണമെന്നും ധോണി ഓർമിപ്പിച്ചു “സാഹചര്യങ്ങൾ കാണുക എന്നതാണ് പ്രധാനം, രണ്ട് മത്സരങ്ങളിൽ ഞങ്ങൾ നന്നായി ചെയ്തിട്ടുണ്ട്. നിങ്ങളുടെ ശക്തികളെ പിന്തുണയ്ക്കുക, നിങ്ങൾക്ക് കളിക്കാൻ കഴിയുന്ന ഷോട്ടുകൾ കളിക്കുക. മറ്റാരെങ്കിലും കളിക്കുന്നതുപോലെയല്ല സാഹചര്യം നോക്കി കളിക്കുക. ഞങ്ങളുടെ ഓപ്പണർമാർ നല്ല ഓപ്പണർമാരാണ്, യഥാർത്ഥ ക്രിക്കറ്റ് ഷോട്ടുകൾ ആണ് അവർ കളിക്കുന്നത്.”

“സ്കോർകാർഡ് കണ്ട് നിരാശപ്പെടാതിരിക്കേണ്ടത് പ്രധാനമാണ്. ഒരുപാട് വലിയ സ്കോർ ഒകെ ലക്ഷ്യമാക്കി ആ സമ്മർദ്ദത്തിൽ കളിച്ചാൽ അത് ദോഷം ചെയ്യും. തുടക്കത്തിൽ നല്ല കൂട്ടുകെട്ട് ഉണ്ടാക്കുക എന്നാണ് ടോപ് ഓർഡർ ചെയ്യേണ്ടത്. മിഡിൽ ഓവറിൽ വരുമ്പോൾ മധ്യനിര അത് മുതലെടുത്താൽ നല്ല സ്കോർ നേടാം.” ധോണി പറഞ്ഞു

പക്ഷേ, എം.എസ്. ധോണി ഇന്നലെ മത്സരത്തിൽ എടുത്ത ചില തീരുമാനങ്ങളെ ആരാധകരെ കുറ്റപ്പെടുത്തുന്നുണ്ട്. ഒന്ന്, അത്രയും മോശം അവസ്ഥയിൽ ടീം പോയിട്ടും ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയതും അതുപോലെ കൊൽക്കത്ത അബാറ്റിങ്ങിന്റെ സമയത്ത് വളരെ വൈകി സൂപ്പർ ബോളർ നൂർ അഹമ്മദിനെ കളത്തിലേക്ക് ഇറക്കിയതും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ