IPL 2025: വീട്ടിലേക്ക് എത്രയും വേഗം എത്തണം എന്നാണ് അവന്മാരുടെ ആഗ്രഹം, കളി ജയിക്കണം എന്ന് ഒരുത്തനും ഇല്ല; ടീമിലെ ദുരന്തം ആ സൂപ്പർസ്റ്റാർ; വിരേന്ദർ സെവാഗ് പറഞ്ഞത് ഇങ്ങനെ

2025 ലെ ഐ‌പി‌എല്ലിൽ രവീന്ദ്ര ജഡേജയുടെ ബാറ്റിങ്ങിനെ കളിയാക്കി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. ഇന്നലെ നാലാം നമ്പറിൽ കളിച്ച ഓൾറൗണ്ടർ 17 പന്തിൽ നിന്ന് വെറും 21 റൺസ് മാത്രമേ നേടിയുള്ളൂ. 2025 ലെ ഐ‌പി‌എല്ലിൽ സ്പിന്നർമാർക്കെതിരെ ജഡേജ ബുദ്ധിമുട്ടുന്ന കാഴ്ച്ച സീസണിൽ മുഴുവൻ കാണാൻ ആയപ്പോൾ ഇന്നലെയും ജഡേജയെ സ്പിന്നർമാർ ബുദ്ധിമുട്ടിച്ചു.

ടൂർണമെന്റ് അവസാനിപ്പിക്കാൻ വേണ്ടി മാത്രമാണ് സിഎസ്‌കെ ബാറ്റ്‌സ്മാൻമാർ കളിക്കുന്നതെന്ന് ക്രിക്ക്ബസിൽ സംസാരിച്ച സെവാഗ് അഭിപ്രായപ്പെട്ടു. മോശം സ്‌ട്രൈക്ക് റേറ്റിൽ കളിക്കുന്ന ജഡേജ ക്രീസിൽ കുറച്ചു കൂടി പിടിച്ചുനിൽക്കാൻ ശ്രമിക്കണം എന്നും സെവാഗ് പറഞ്ഞു.

“അവരുടെ ബാറ്റ്‌സ്മാൻമാർ എപ്പോൾ വീട്ടിലേക്ക് മടങ്ങുമെന്ന് ചിന്തിക്കുന്നു? ടൂർണമെന്റ് എപ്പോൾ അവസാനിക്കും? ഇതാണ് അവർ ചിന്തിക്കുന്നത്. അവരിൽ ഒരാളെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കണമായിരുന്നു. ജഡേജയ്ക്ക് മോശം സ്‌ട്രൈക്ക് റേറ്റ് ആണ് ഉള്ളത്. പക്ഷേ കുറഞ്ഞത് 15 അല്ലെങ്കിൽ 18 ഓവർ വരെ അവിടെ അവൻ തുടരാൻ ശ്രമിക്കണം ആയിരുന്നു. ബാക്കിയുള്ള ബാറ്റ്‌സ്മാൻമാർക്ക് അപ്പോൾ ഫ്രീ ആയി കളിക്കാൻ പറ്റുമായിരുന്നു” സെവാഗ് പറഞ്ഞു.

കൂടാതെ, സാം കറനെ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ അയച്ച തീരുമാനത്തെ സെവാഗ് ചോദ്യം ചെയ്തു. പകരം സി‌എസ്‌കെക്ക് ബ്രെവിസിനെ ആ സ്ഥാനത്ത് കളിപ്പിക്കാമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഈ നിരയിൽ മൂന്നാം നമ്പറിൽ സാം കറൻ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അദ്ദേഹം തീർച്ചയായും നേരത്തെ ബാറ്റ് ചെയ്തിട്ടുണ്ട്. ഐ‌എൽ‌ടി 20 ൽ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്തിട്ടുണ്ട്, അദ്ദേഹം ആ റോൾ ബുദ്ധിപരമായി നിർവഹിച്ചിട്ടുണ്ട്. പക്ഷേ, ഈ നിരയിൽ, നിങ്ങൾക്ക് ബ്രെവിസ് ഉള്ളപ്പോൾ, മൂന്നാം സ്ഥാനത്ത് അദ്ദേഹത്തെ ഇറക്കണം ആയിരുന്നു. അപ്പോൾ ദുബൈക്ക് അടുത്ത നമ്പറിൽ ഇറങ്ങാം. തുടർന്ന് ജഡേജ, സാം കറൻ, ദീപക് ഹൂഡ എന്നിവർക്ക് വരാം,” സെവാഗ് കൂട്ടിച്ചേർത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ