IPL 2025: സിക്സ് അടി മാത്രം പോരാ, ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ രക്ഷപ്പെടില്ല; യുവതാരങ്ങൾക്ക് ഉപദേശവുമായി ധോണി

ഐപിഎൽ 2025 എംഎസ് ധോണിക്കോ ചെന്നൈ സൂപ്പർ കിംഗ്സിനോ ഒരു നല്ല സീസൺ ആയിരുന്നില്ല. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും സ്ഥിരത പുലർത്തിയ ടീമുകളിൽ ഒന്നായ ചെന്നൈ സൂപ്പർ കിങ്സിന് സർവവും പിഴച്ച ഒരു സീസൺ തന്നെയാണ് കടന്നുപോയത് എന്ന് പറയാം. ഇന്നലെ നടന്ന പോരിൽ 6 വിക്കറ്റിനാണ് ചെന്നൈ പരാജയം ഏറ്റുവാങ്ങിയത്. സീസണിൽ ധോണി 13 മത്സരങ്ങളിൽ നിന്ന് 196 റൺസ് നേടിയപ്പോൾ 135.17 എന്ന സ്ട്രൈക്ക് റേറ്റ് മാത്രമേ അദ്ദേഹം നിലനിർത്തിയുള്ളു എന്നതാണ് ശ്രദ്ധിക്കേണ്ടത്.

17 പന്തിൽ ഒരു ബൗണ്ടറി മാത്രം നേടി 16 റൺസ് മാത്രം നേടിയ ധോണി തന്നെ ആയിരുന്നു ഇന്നലത്തെ ഏറ്റവും വലിയ നിരാശ. ആയുഷ് മാത്രെ 20 പന്തിൽ 43 റൺസ് നേടി ചെന്നൈക്ക് നല്ല തുടക്കം നൽകിയത് ആയിരുന്നു. എന്നാൽ അവസാനം അവസരം മുതലെടുക്കാൻ കഴിയാതെ വന്നതോടെ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് മാത്രം നേടി ചെന്നൈ ഒതുങ്ങി പോയി. 14 വയസ്സുകാരനായ വൈഭവ് സൂര്യവംശി 33 പന്തിൽ നാല് ബൗണ്ടറികളും സിക്സറുകളും ഉൾപ്പെടെ 57 റൺസ് നേടിയതോടെ രാജസ്ഥാൻ 17.1 ഓവറിൽ വിജയം നേടി.

സ്ട്രൈക്ക് റേറ്റ് ഏറ്റവും നിർണായകമായ മാറിയുകൊണ്ടിരിക്കുന്ന ടി20 ബാറ്റിംഗിലെ രീതിയെക്കുറിച്ച് സംസാരിച്ച ധോണി, സൂര്യവംശിക്കും മാത്രേക്കും വേണ്ടി ചില ഉപദേശങ്ങൾ പങ്കുവെച്ചു. യുവ താരങ്ങൾ സ്ഥിരത കൈവരിക്കേണ്ടതിന്റെ ആവശ്യകത ധോണി ഊന്നിപ്പറഞ്ഞു. സിക്‌സറുകൾ അടിക്കുന്നതിനുപകരം മത്സര സാഹചര്യങ്ങൾ വായിക്കുന്നതിൽ യുവതാരങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.

“അവർ സ്ഥിരതയ്ക്കായി ശ്രമിക്കണം, പക്ഷേ നിങ്ങൾ 200-ലധികം സ്ട്രൈക്ക് റേറ്റാണ് തിരയുന്നതെങ്കിൽ, സ്ഥിരത നേടാൻ പ്രയാസമാണ്. ഏത് ഘട്ടത്തിലും സിക്സറുകൾ അടിക്കാനുള്ള കഴിവ് അവർക്കുണ്ട്. പ്രതീക്ഷകൾ ഉയരുമ്പോൾ സമ്മർദ്ദം ഉണ്ടാകരുത്. മുതിർന്ന കളിക്കാരിൽ നിന്നും പരിശീലക സംഘത്തിൽ നിന്നും പഠിക്കുക. കളി റീഡ് ചെയ്ത് വേണം കളിക്കാൻ. മികച്ച പ്രകടനം കാഴ്ചവച്ച എല്ലാ യുവതാരങ്ങൾക്കും ഇത് എന്റെ ഉപദേശമായിരിക്കും,” അദ്ദേഹം പറഞ്ഞു.

Latest Stories

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ