IPL 2025: അന്ന് ഹിറ്റ്മാൻ ഇന്ന് മെന്റലിസ്റ്റ് രോഹിത്, കണക്കിലെ കളിയിലെ രാജാവായി രോഹിത് ശർമ്മ; ഇങ്ങനെ വെറുപ്പിക്കാതെ ഒന്ന് പോയി തരൂ എന്ന് ആരാധകർ

പണ്ടൊക്കെ രോഹിത് ശർമ്മ എന്ന നായകൻ മുംബൈ ജേഴ്സിയണിഞ് ക്രീസിലെത്തിയാൽ അയാളുടെ സാന്നിദ്ധ്യം ഉള്ളതിനാൽ തന്നെ മുംബൈ ആരാധകർ അത്ഭുതങ്ങൾ വിശ്വസിച്ചിരുന്നു. ഫോമിൽ ഉള്ള അയാളുടെ ബാറ്റിംഗ് കാണുമ്പോൾ എതിരാളികൾ പോലും കൈയടിച്ചിരുന്നു. ആ രോഹിത് ഇന്ന് ഒരുപാട് മാറിയിരിക്കുന്നു, അയാൾ ഇന്ന് ഇന്ത്യൻ ടീമിനെ മൂന്ന് ഫോര്മാറ്റിലും നയിക്കുന്ന നായകനാണ്, കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉള്ള ആളാണ്. എന്നാൽ ഈ തിരക്കിനും സമ്മർദ്ദത്തിനും ഇടയിൽ അയാളിലെ ബാറ്റ്സ്മാന്റെ ഗ്രാഫ് വളരെയധികം താഴ്ന്നിരിക്കുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം 5 തവണ നേടിയ താരമാണ് രോഹിത് . അയാളുടെ വരവിന് ശേഷമാണ് മുംബൈ കിരീടങ്ങൾ എന്നത് ശരിതന്നെയാണ്. എന്നാൽ ചരിത്രം പറഞ്ഞുകൊണ്ട് ഇരുന്നിട്ട് കാര്യമില്ല? ഒരു ചാമ്പ്യൻ ടീമിന് വേണ്ട രീതിയിൽ അല്ല കുറച്ചുവര്ഷങ്ങളായി മുംബൈയുടെ പ്രകടനം. രോഹിത് ശർമയുടെ ക്യാപ്റ്റൻസിയുടെ മികവാണ് ടീമിൻ്റെ ഏറ്റവും വലിയ ശക്തി എന്ന തോന്നലാണ് മുംബൈ ഇന്ത്യൻസിൻ്റെ ശക്തിക്ഷയത്തിനു കാരണം പറയാം. രോഹിത് ശർമ എന്ന താരം മുംബൈക്ക് ഒരു ബാധ്യതയായി മാറുകയാണോ? പൂർണമായി ഇതിനെ തള്ളി കളയാൻ സാധിക്കില്ല.

ടി 20 ഫോർമാറ്റിൽ നിന്ന് വിരമിച്ച രോഹിതിനെ സംബന്ധിച്ച് ഈ സീസണിൽ മികവ് കാണിക്കുമെന്നാണ് കരുതിയത് എങ്കിൽ ആദ്യ മത്സരത്തിൽ തന്നെ ആ തോന്നൽ തെറ്റിയിരുന്നു. ആദ്യ മത്സരത്തിൽ പൂജ്യനായി പുറത്തായിരുന്ന രോഹിത് രണ്ടാം മത്സരത്തിൽ ഗുജറാത്തിനെതിരെ 8 റൺസിന് മാത്രം നേടി പുറത്തായി. ശേഷം കൊൽക്കത്തയ്ക്ക് എതിരെ ടീം തകർപ്പൻ ജയം നേടിയിട്ടും അന്ന് രോഹിത് 13 റൺസ് മാത്രമാണ് നേടിയത്. കുറഞ്ഞ സ്കോർ പിന്തുടർന്നപ്പോൾ രോഹിത്തിന്റെ മികവ് പ്രതീക്ഷിച്ചത് ആണെങ്കിലും അത് ഉണ്ടായില്ല.

ശേഷം ലക്നൗവിനെതിരെ നടന്ന മത്സരത്തിൽ പരിക്ക് മൂലം താരം കളിച്ചിരുന്നില്ല. പുറത്തൊക്കെ ഇരുന്ന് റെസ്റ്റിന് ശേഷം എത്തിയാൽ രോഹിത് പവറിൽ തിരിച്ചുവരുമെന്ന് കരുതിയവർക്ക് തെറ്റി. ആർസിബി ഉയർത്തിയ 222 റൺ ലക്‌ഷ്യം പിന്തുടർന്ന മുംബൈക്കായി 2 ബൗണ്ടറിയും ഒരു സിക്‌സും ഒകെ അടിച്ച് നല്ല രീതിയിൽ തുടങ്ങിയ രോഹിത്തിന് ആ തുടക്കം മുതലാക്കാനായില്ല. യാഷ് ദയാലിന്റെ പന്തിൽ ക്‌ളീൻ ബൗൾഡ് ആയി മടങ്ങുമ്പോൾ താരം നേടിയത് 17 റൺ മാത്രം.

എന്തായാലും ഓരോ കളിയിലും കൂടുമ്പോൾ ഹിറ്റ്മാൻ കണക്കിലെ കളികൾ കളിക്കുക ആണെന്നും അടുത്ത കളിയിൽ 20 കടക്കും എന്നും പിന്നെ ശേഷം വരുന്ന കളിയിൽ 30 ആകുമെന്നും പറഞ്ഞുള്ള ട്രോളുകൾ സജീവമായി വന്നിരുന്നു. 0, 8, 13, 17 എന്നിങ്ങനെ പോകുന്ന സ്കോർ അടുത്ത കളിയിൽ ആകുമ്പോൾ എത്രയാകും എന്ന് ഊഹിച്ചപ്പോൾ ആരാധകർ 20 – 30 നും ഇടയിൽ ഉള്ള സ്കോറാണ് പറഞ്ഞത്. എന്നാൽ ബാംഗ്ലൂരിനെതിരായ മത്സരത്തിലെ സ്കോറിന് ഒരു റൺ അധികം ചേർത്ത് ഡൽഹിക്ക് എതിരായ മത്സരത്തിൽ അദ്ദേഹം മടങ്ങിയിരുന്നു.

12 പന്തിൽ 2 ബൗണ്ടറിയും ഒരു സിക്‌സും അടിച്ച ഇന്നിംഗ്സ് നന്നായി തുടങ്ങി എങ്കിലും 18 റണ്ണിൽ നിൽക്കെ വിപ്രാജ് നിഗത്തിന്റെ പന്തിൽ മുൻ നായകൻ വിക്കറ്റിന് മുന്നിൽ കുടുങ്ങുക ആയിരുന്നു. എന്തായാലും രോഹിത് ഇപ്പോൾ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോൾ ഹൈദരാബാദിനെതിരെ സ്വന്തം മണ്ണിൽ നടന്ന പോരിൽ മുംബൈ 163 റൺ പിന്തുടർന്നപ്പോൾ രോഹിത് 26 റൺ മാത്രമാണ് നേടിയത്. മൂന്ന് സിക്സുകൾ നേടി നല്ല ഫോമിൽ ആണെന്ന് തോന്നിച്ച സമയത്ത് അദ്ദേഹം ഒരിക്കൽക്കൂടി നിരാശപ്പെടുത്തി മടങ്ങി. ഇത്തവണ കമ്മിൻസിന്റെ പന്തിൽ ഹെഡിന് ക്യാച്ച് നൽകി താരം മടങ്ങുക ആയിരുന്നു.

ചുരുക്കി പറഞ്ഞാൽ 0, 8, 13, 17 , 18 , 27 എന്നിങ്ങനെ ഓരോ മത്സരത്തിലും അദ്ദേഹം കാണിക്കുന്നത് പുരോഗതിക്ക് ആരാധകർ കൈയടി നൽകുന്നു. ഒരു മെന്റലിസ്റ്റോ കണക്കിലെ ഏറ്റവും വലിയ വിദഗ്ദനോ ചിലപ്പോൾ ഇത്ര മികവ് കാണിക്കാൻ പറ്റിയേക്കില്ല എന്നാണ് ആരാധകർ പറയുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം