LSG VS KKR: കത്തിക്കയറി മിച്ചല്‍ മാര്‍ഷ്, എന്തൊരു ബാറ്റിങ്, എല്‍എസ്ജിക്ക് മികച്ച സ്‌കോര്‍, പിടിച്ചുകെട്ടാന്‍ കൊല്‍ക്കത്ത

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ എല്‍എസ്ജിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും എറ്റുമുട്ടുകയാണ്. ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ അജിന്‍ക്യ രഹാനെ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ മികച്ച തുടക്കമാണ് ലഖ്‌നൗവിന് ലഭിച്ചത്. ടീമിനായി ഓപ്പണില്‍ ഇറങ്ങിയ മിച്ചല്‍ മാര്‍ഷ് അര്‍ധസെഞ്ച്വറി നേടിയിരിക്കുകയാണ്. 35 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് മാര്‍ഷ് 50 റണ്‍സിലെത്തിയത്. സഹ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രവും മാര്‍ഷിന് മികച്ച പിന്തുണ നല്‍കി. എന്നാല്‍ 47 റണ്‍സെടുത്ത താരം പുറത്തായിരിക്കുകയാണ്. ഹര്‍ഷിത് റാണയാണ് തന്റെ പന്തില്‍ മാര്‍ക്രത്തെ ബൗള്‍ഡാക്കിയത്.

പവര്‍പ്ലേ ഓവറുകള്‍ കഴിഞ്ഞപ്പോള്‍ എല്‍എസ്ജി സ്‌കോര്‍ 59 റണ്‍സിലെത്തിയിരുന്നു. വൈഭവ് അറോറയും സ്‌പെന്‍സര്‍ ജോണ്‍സണും ചേര്‍ന്നാണ് കൊല്‍ക്കത്തയുടെ ബോളിങ് തുടങ്ങിയത്. ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. മാര്‍ഷിനൊപ്പം നിലവില്‍ നിക്കോളാസ് പുരാനാണ് ക്രീസില്‍. പുരാനില്‍ നിന്നും ഇന്നൊരു വെടിക്കെട്ട് ബാറ്റിങ് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. മുന്‍ മത്സരങ്ങളില്‍ ശ്രദ്ധേയ പ്രകടനമാണ് താരം കാഴ്ചവച്ചത്.

പോയിന്റ് ടേബിളില്‍ ഏകദേശം ഒരേ സ്ഥാനങ്ങളിലാണ് നിലവില്‍ എല്‍എസ്ജിയും കെകെആറുമുളളത്. ഇന്നത്തെ മത്സരത്തില്‍ വിജയിച്ച് ടേബിളില്‍ തലപ്പത്ത് എത്താനാവും ഇരുടീമുകളുടെയും ശ്രമം. എല്‍എസ്ജിക്കായി ക്യാപ്റ്റന്‍ റിഷഭ് പന്ത് ഇന്നെങ്കിലും ഫോമാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Latest Stories

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍