IPL 2025: ധോണിയും ഹാർദിക്കും ചേർന്ന ഒരു മുതലാണ് അവൻ, ഭാവി ഇന്ത്യൻ ടീമിലെ ഫിനിഷർ റോൾ അയാൾ നോക്കും: നവ്‌ജ്യോത് സിങ് സിദ്ധു

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മൂന്ന് മത്സരങ്ങൾ ജയിച്ച അവർ ഒരു മത്സരം മാത്രം തോറ്റു പോയിന്റ് പട്ടികയിൽ ബെംഗളൂരു മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. ആറ് പോയിന്റുള്ള മറ്റ് രണ്ട് ടീമുകൾ ഇപ്പോൾ ഉണ്ട്. ഗുജറാത്ത് ടൈറ്റൻസ് അവരുടെ മികച്ച നെറ്റ് റൺ റേറ്റിന്റെ ബലത്തിൽ ബാംഗ്ലൂരിന് മുന്നിൽ നിൽക്കുന്നു. ടൂർണമെന്റിൽ തോൽവിയറിയാത്ത ഏക ടീമായ ഡൽഹി പോയിന്റ് പട്ടികയിൽ മൂന്ന് വിജയത്തിന്റെ ബലത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.

ഇന്നലെ നടന്ന പോരിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടന്ന പോരിൽ മുംബൈ ഇന്ത്യൻസ് 12 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു . 20 ഓവറിൽ 222 റൺസ് പിന്തുടർന്ന മുംബൈ, 209/9 റൺസ് നേടി പോരാട്ടം അവസാനിപ്പിച്ചു. തിലക് വർമ്മ (29 പന്തിൽ 56), ഹാർദിക് പാണ്ഡ്യ (15 പന്തിൽ 42) എന്നിവരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങൾക്കിടയിലും മുംബൈക്ക് വിജയവര കടക്കാൻ ആയില്ല. ആർ‌സി‌ബി പേസർമാരായ ജോഷ് ഹേസൽവുഡും ഭുവനേശ്വർ കുമാറും അവസാന ഓവറിലേക്ക് വന്നപ്പോൾ തങ്ങളുടെ പരിചയസമ്പത്ത് കാണിച്ചതും 20-ാം ഓവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ക്രുണാൽ പാണ്ഡ്യയും താളം കണ്ടത്തിയതോടെ മത്സരം ബാംഗ്ലൂരിന് അനുകൂലമായി.

ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂരിന് തുടക്കത്തിൽ ഓപ്പണർ ഫിൽ സാൾട്ടിനെ നഷ്ടം ആയെങ്കിലും ശേഷം ക്രീസിൽ എത്തിയ ദേവ്ദത്ത് പടിക്കൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. മറുഭാഗത്ത് വിരാട് കോഹ്‌ലിയും തകർപ്പൻ ഫോമിലായിരുന്നു. പവർ പ്ലേ അവസാനിക്കുമ്പോൾ ആർസിബിയുടെ സ്കോർ ബോർഡിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 73 റൺസാണ് പിറന്നത്. 22 പന്തിൽ 37 റൺസ് നേടിയ പടിക്കലിനെ മലയാളി താരം വിഘ്നേഷ് പുത്തൂർ പുറത്താക്കി.

തുടർന്ന് ക്രീസിലൊന്നിച്ച വിരാട് കോഹ്‌ലി – രജത് പാട്ടീദാർ സഖ്യം ആർസിബി ഇന്നിംഗ്സ് അതിവേഗം മുന്നോട്ട് കൊണ്ടുപോയി. കോഹ്‌ലി 67 റൺസ് നേടി ടോപ് സ്‌കോറർ ആയി മടങ്ങിയപ്പോൾ 31 പന്തിൽ 5 ബൗണ്ടറികളും 4 സിക്സറുകളും സഹിതം 64 റൺസ് നേടിയാണ് പാട്ടീദാർ മടങ്ങിയത്. ജിതേഷ് ശർമ്മ 12 പന്തിൽ 2 ബൗണ്ടറികളും 3 സിക്സറുകളും സഹിതം 32 റൺസ് നേടി. ഇതിലെ ജിതേഷിന്റെ മിന്നും ബാറ്റിംഗിനെ ധോണിയുടേതിനും ഹാർദികിന്റെതിനും സമാനമായി താരതമ്യം ചെയ്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം നവ്‌ജ്യോത് സിങ് സിദ്ധു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ:

“ഇന്നിംഗ്സ് എങ്ങനെ ഫിനിഷ് ചെയ്യണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ടിം ഡേവിഡും ജിതേഷും കാരണം ആർ‌സി‌ബിയുടെ ദുർബലമായ മധ്യനിര ശക്തമായി കാണപ്പെടുന്നു. ക്രുണാലിനും ബാറ്റ് ചെയ്യാൻ കഴിയും. ചില മത്സരങ്ങളിൽ ഡേവിഡ് ഫലപ്രദമായ ഇന്നിംഗ്സുകൾ കളിക്കുന്നുണ്ട്, ചിലതിൽ ജിതേഷ് ബാറ്റ് കൊണ്ട് തന്റെ പരമാവധി പുറത്തെടുക്കുന്നുണ്ട്.”

“അവർ രണ്ടുപേരും ആർ‌സി‌ബിക്ക് വേണ്ടി അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. എം‌എസ് ധോണിയെയും ഹാർദിക് പാണ്ഡ്യയെയും പോലെ ജിതേഷ് ശർമ്മ ഫിനിഷ് ചെയ്യുന്നു. ജിതേഷിന്റെ പ്രകടനം മത്സരത്തിന്റെ ഗതി മാറ്റിമറിച്ചതിനാൽ ജിതേഷിനെ പ്ലെയർ ഓഫ് ദ മാച്ച് ആക്കണമായിരുന്നു,” സിദ്ധു പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ