IPL 2025: ദ്രാവിഡ് എന്താണ് ഇങ്ങനെ എഴുതുന്നതെന്ന് ഒടുവില്‍ പിടികിട്ടി, അപ്പോ ഇതായിരുന്നല്ലേ കുറിച്ചത്, താരത്തിന്റെ മറുപടി ഇങ്ങനെ

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരങ്ങള്‍ക്കിടെ ഡഗൗട്ടില്‍ വച്ച് കോച്ച് രാഹുല്‍ ദ്രാവിഡ് കാര്യമായി എന്തോ എഴുതുന്നതായി എല്ലാവരും കാണാറുണ്ട്. ഇതിന് നിരവധി ട്രോളുകളാണ് സമൂഹ മാധ്യമങ്ങളില്‍ വരാറുളളത്. വൈഭവ് സൂര്യവംശിയുടെ ഹോംവര്‍ക്ക് ചെയ്യുകയാണ് ദ്രാവിഡെന്നും ഈ എഴുതികുറിക്കുന്നതൊന്നും രാജസ്ഥാന്റെ കളിയില്‍ കാണാറില്ലല്ലോ എന്നുമൊക്കെയാണ് ആരാധകര്‍ ട്രോളാറുളളത്. കളിയില്‍ വിക്കറ്റ് വീഴുമ്പോഴോ കാര്യമായി എന്തെങ്കിലുമൊക്കെ സംഭവിക്കുമ്പോഴോ ആണ് അദ്ദേഹം ബുക്കില്‍ എഴുതുന്നത് കാണാറുളളത്.

അതേസമയം ഇതിനെല്ലാം മറുപടിയുമായി ഒടുവില്‍ ദ്രാവിഡ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ‘ടി20യിലും ഏകദിനത്തിലും ഒരു മത്സരത്തിന്റെ സ്‌കോര്‍ കുറിക്കുന്നതില്‍ തനിക്ക് ഒരു പ്രത്യേക രീതിയുണ്ടെന്ന് ദ്രാവിഡ് പറയുന്നു. അത് സ്‌കോര്‍ ചെയ്യാന്‍ എനിക്ക് ഒരു പ്രത്യേക രീതിയുണ്ട്, കളി അവലോകനം ചെയ്യാന്‍ അത് എന്നെ സഹായിക്കുന്നു. സത്യം പറഞ്ഞാല്‍, ഇത് സങ്കീര്‍ണ്ണമായ ഒന്നുമല്ല, റോക്കറ്റ് സയന്‍സ് അല്ല, ഞാന്‍ മികച്ചതായി ഒന്നും എഴുതുന്നില്ല. എനിക്ക് സ്‌കോര്‍കാര്‍ഡ് നോക്കാന്‍ കഴിയും, പക്ഷേ എനിക്ക് അത് ഒരു പ്രത്യേക രീതിയില്‍ എഴുതി ചെയ്യാന്‍ കഴിയും’.

‘അത് വളരെ സുഖകരവും സ്‌കോര്‍കാര്‍ഡ് നോക്കാതെ തന്നെ അത് അവലോകനം ചെയ്യാന്‍ എളുപ്പവുമാണ്. ചിലപ്പോള്‍ നിങ്ങള്‍ ഒരു കളിയുടെ അവസാനം മുറിയില്‍ ഇരുന്ന് ഒരു ഗെയിം അവലോകനം ചെയ്യുമ്പോള്‍ ആ ഓവറിലോ ഗെയിമിന്റെ ആ പ്രത്യേക ഘട്ടത്തിലോ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ ചിന്തിക്കാന്‍ ആഗ്രഹിക്കും, എനിക്ക് അത് സ്‌കോര്‍ ചെയ്യുന്നതിന് ഒരു പ്രത്യേക ഫോര്‍മാറ്റ് ഉണ്ട്, ഒരു സാധാരണ സ്‌കോര്‍കാര്‍ഡില്‍ നിന്ന് അത് വായിക്കുന്നതില്‍ അല്‍പം വ്യത്യസ്തമാണ്’.

ഗെയിം അവലോകനം ചെയ്യാന്‍ കഴിയുന്നത് എനിക്ക് കൂടുതല്‍ സൗകര്യപ്രദമാണ്. ഒന്നാമതായി അത് എന്നെ അതില്‍ സജീവമായി നിര്‍ത്തുന്നു, രണ്ടാമതായി, തിരികെ പോയി അത് കുറച്ചുകൂടി അവലോകനം ചെയ്യാന്‍ ഇത് എന്നെ അനുവദിക്കുന്നു, ദ്രാവിഡ് പറഞ്ഞു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍