IPL 2024: 'അത് ചെയ്താല്‍ ഞങ്ങള്‍ക്ക് അവനെ നഷ്ടപ്പെടും'; ധോണിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്‌ളെമിംഗ്

ഐപിഎല്‍ 2024ല്‍ എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഫിനിഷറാണ്. ഈ സീസണില്‍ താരം വെറ്ററന്‍ ഒമ്പത് ഇന്നിംഗ്സുകളില്‍നിന്ന് 224.48 സ്ട്രൈക്ക് റേറ്റില്‍ 110 റണ്‍സ് നേടി. ടൂര്‍ണമെന്റിലെ ധോണിയുടെ സ്വാധീനത്തെ പ്രശംസിച്ച സിഎസ്‌കെ മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ്, താരത്തിന്റെ ജോലിഭാരം നിയന്ത്രിക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തി.

ധോണി കൂടുതല്‍ നേരം ബാറ്റു ചെയ്യുന്നത് അദ്ദേഹത്തിന് റിസ്‌ക് ആണ്. സീസണിന്റെ തുടക്കത്തില്‍ തന്നെ മസില്‍ ഇഞ്ച്വറിയേറ്റത് ഞങ്ങള്‍ കണ്ടു. അവന്‍ കൂടുതല്‍ നേരം ബാറ്റ് ചെയ്താല്‍ ഞങ്ങള്‍ക്ക് അവനെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

അതിനാല്‍, മത്സരത്തില്‍ അവന് സ്വാധീനം ചെലുത്താന്‍ കഴിയുന്ന രീതിയില്‍ അവനെ ഉപയോഗിക്കാന്‍ ആണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അതിനാല്‍, അവന്‍ ഒമ്പതാം നമ്പറില്‍ വന്നതുകൊണ്ട് മാത്രം ടീമിലെ അദ്ദേഹത്തിന്റെ സ്വാധീനം കുറച്ചുകാണരുത്. അവന്‍ ഞങ്ങള്‍ക്ക് എന്ത് നല്‍കുമെന്നത് ഞങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ അത് പരമാവധി പ്രയോജനപ്പെടുത്തും. പക്ഷേ ഞങ്ങള്‍ അവനെ പരിക്കിലൂടെ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.

ഒരു നല്ല ബാക്കപ്പ് കീപ്പര്‍ ഞങ്ങള്‍ക്ക് ഉണ്ട്. പക്ഷേ അദ്ദേഹം എംഎസ് ധോണിയല്ല. എംഎസ് ധോണിയെ മൈതാനത്ത് നിലനിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അവസാന രണ്ട്, മൂന്ന് ഓവറുകള്‍, ആണെങ്കിലും ആ ധോണിയെ ഞങ്ങള്‍ക്ക് ആവശ്യമാണ്- ഫ്‌ളെമിംഗ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്