IPL 2024: 'അത് ചെയ്താല്‍ ഞങ്ങള്‍ക്ക് അവനെ നഷ്ടപ്പെടും'; ധോണിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്‌ളെമിംഗ്

ഐപിഎല്‍ 2024ല്‍ എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഫിനിഷറാണ്. ഈ സീസണില്‍ താരം വെറ്ററന്‍ ഒമ്പത് ഇന്നിംഗ്സുകളില്‍നിന്ന് 224.48 സ്ട്രൈക്ക് റേറ്റില്‍ 110 റണ്‍സ് നേടി. ടൂര്‍ണമെന്റിലെ ധോണിയുടെ സ്വാധീനത്തെ പ്രശംസിച്ച സിഎസ്‌കെ മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ്, താരത്തിന്റെ ജോലിഭാരം നിയന്ത്രിക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തി.

ധോണി കൂടുതല്‍ നേരം ബാറ്റു ചെയ്യുന്നത് അദ്ദേഹത്തിന് റിസ്‌ക് ആണ്. സീസണിന്റെ തുടക്കത്തില്‍ തന്നെ മസില്‍ ഇഞ്ച്വറിയേറ്റത് ഞങ്ങള്‍ കണ്ടു. അവന്‍ കൂടുതല്‍ നേരം ബാറ്റ് ചെയ്താല്‍ ഞങ്ങള്‍ക്ക് അവനെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

അതിനാല്‍, മത്സരത്തില്‍ അവന് സ്വാധീനം ചെലുത്താന്‍ കഴിയുന്ന രീതിയില്‍ അവനെ ഉപയോഗിക്കാന്‍ ആണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അതിനാല്‍, അവന്‍ ഒമ്പതാം നമ്പറില്‍ വന്നതുകൊണ്ട് മാത്രം ടീമിലെ അദ്ദേഹത്തിന്റെ സ്വാധീനം കുറച്ചുകാണരുത്. അവന്‍ ഞങ്ങള്‍ക്ക് എന്ത് നല്‍കുമെന്നത് ഞങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ അത് പരമാവധി പ്രയോജനപ്പെടുത്തും. പക്ഷേ ഞങ്ങള്‍ അവനെ പരിക്കിലൂടെ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.

ഒരു നല്ല ബാക്കപ്പ് കീപ്പര്‍ ഞങ്ങള്‍ക്ക് ഉണ്ട്. പക്ഷേ അദ്ദേഹം എംഎസ് ധോണിയല്ല. എംഎസ് ധോണിയെ മൈതാനത്ത് നിലനിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അവസാന രണ്ട്, മൂന്ന് ഓവറുകള്‍, ആണെങ്കിലും ആ ധോണിയെ ഞങ്ങള്‍ക്ക് ആവശ്യമാണ്- ഫ്‌ളെമിംഗ് കൂട്ടിച്ചേര്‍ത്തു.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി