IPL 2024: ഈ ബാറ്റിംഗ് യാഥാര്‍ത്ഥ്യമല്ല, അവര്‍ക്ക് ഈ പ്രഹരശേഷി എവിടുന്ന് ലഭിച്ചു?; ചോദ്യവുമായി കെഎല്‍ രാഹുല്‍

ഐപിഎലില്‍ സണ്‍റൈസേഴ്‌സിനെതിരായ കൂറ്റന്‍ തോല്‍വിയില്‍ ഞെട്ടി ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുല്‍. ഇത്തരം ബാറ്റിംഗ് യാഥാര്‍ത്ഥ്യമല്ലെന്നും ഇതിന് അപമാരമായ പ്രഹരശേഷി വേണമെന്നും രാഹുല്‍ മത്സരശേഷം പറഞ്ഞു.

എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. ഇതുപോലുള്ള ബാറ്റിംഗ് ടി വിയില്‍ മാത്രമെ കണ്ടിട്ടുള്ളു. ഇത്തരം ബാറ്റിംഗ് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ വ്യത്യാസമുണ്ട്. എല്ലാ പന്തുകളും ബാറ്റിന്റെ മിഡിലിലേക്ക് പോകുന്നു. സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ക്ക് ഇത്തരം പ്രഹരശേഷി എവിടുന്ന് ലഭിച്ചു?- രാഹുല്‍ ചോദിച്ചു.

ആദ്യം ബാറ്റ് ചെയ്യാനുള്ള രാഹുലിന്റെ തീരുമാനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. ടോസ് തീരുമാനത്തോട് പ്രതികരിച്ച രാഹുല്‍ തന്റെ തീരുമാനത്തെ പിന്തുണച്ചെങ്കിലും 50 റണ്‍സിന്റെ കുറവുണ്ടെന്ന് സമ്മതിച്ചു.

ലഖ്‌നൗ 40 മുതല്‍ 50 റണ്‍സ് വരെ കുറവാണ് നേടിയത്. പവര്‍പ്ലേയില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. ആയുഷ് ബദോനിയും നിക്കോളാസ് പുരാനും നന്നായി ബാറ്റ് ചെയ്തു. അതുകൊണ്ട് സ്‌കോര്‍ 165ലെത്തി. പക്ഷേ 240 റണ്‍സ് അടിച്ചിരുന്നെങ്കിലും തങ്ങള്‍ മത്സരം പരാജയപ്പെടുമായിരുന്നു- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ

ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, ഇനി അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല: ഫഹദ് ഫാസിൽ

ഇഞ്ചി കൃഷി നഷ്ടമായതോടെ കോഴി ഫാമിലേക്ക്; ഒടുവില്‍ ഫാമിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു, ഡിപ്രഷനിലേക്ക് പോയി, ഒന്നൊന്നര മാസത്തോളം കൗൺസിലിങും: തുറന്നുപറഞ്ഞ് നിഷാ സാരംഗ്

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും